Tuesday, August 11, 2020

   ഭാരതത്തിന്റെ  രണ്ടാമത്തെ   പ്രധാനമന്ത്രി  ആയിരുന്ന ലാൽ  ബഹാദൂർ ശാസ്ത്രി  അന്തരിച്ചത്  താഷ്‌കന്റിൽ  വെച്ചായിരുന്നു . പാക്കിസ്ഥാനുമായുള്ള  യുദ്ധസമയത്ത്   അവരുമായി  സമാധാന ഉടമ്പടി ഒപ്പിടാനായാണ്  ശാസ്ത്രിജി  അവിടെയെത്തിയത്.  അന്ന്  സോവിയറ്റു  യൂണിയന്റെ ഭാഗമായിരുന്നു താഷ്കണ്ട് . ഉസ്‌ബകിസ്ഥാന്റെ  തലസ്ഥാന  നഗരമാണ്   ഇത്.. 1966  ജനുവരി  പത്തിന്  വൈകിട്ട് താഷ്കന്റ്  ഉടമ്പടി  എന്ന വെടി നിർത്തൽ രേഖയിൽ  ഇന്ത്യൻ പ്രധാനമന്ത്രിയും  പാകിസ്ഥാൻ  പ്രസിഡന്റും   ഒപ്പിട്ടു.രാത്രി  ഭക്ഷണം  കഴിഞ്ഞു  കിടന്ന ശാസ്ത്രിജി ,   കുറച്ച്  മണിക്കൂർ  കഴിഞ്ഞപ്പോൾ തളർന്നു വീഴുകയും  മരണപ്പെടുകയും  ചെയ്തു. ഭക്ഷണം തയ്യാറാക്കിയവരും വിളമ്പിയവരും അറസ്റ്റിലായി . ശാസ്ത്രിയുടെ മരണം ഹൃദയാഘാതം മൂലമെന്ന്  ഡോക്ടർമാർ വിധിയെഴുതിയതിനാൽ  അറസ്റ്റിലായവരെ  ഉടൻ വിട്ടയച്ചു . ശാസ്ത്രിജിയുടെ  മൃതശരീരം പോസ്റ്റ് മോർട്ടം നടത്തിയിരുന്നില്ല. പക്ഷെ, പിന്നീട് ഒരു പാട് വിവാദങ്ങളും സംശയങ്ങളും ശാസ്ത്രിയുടെ മരണത്തെപ്പറ്റി ഉയർന്നു. ശാസ്ത്രിയുടെ മരണം കൊലപാതകമാണെന്ന്  ആരോപണമുയർന്നു. പാകിസ്താനാണ് അദ്ദേഹത്തെ കൊന്നത് , അമേരിക്കയാണ് കൊന്നത് ,  സോവിയറ്റു റഷ്യയാണ് , ഇന്ദിരാഗാന്ധിയാണ്  പുറകിൽ  എന്നൊക്കെ ആരോപണം ഉയർന്നു .

പ്രധാനമന്ത്രിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം പരിശോധനക്ക്  വിധേയമാക്കാത്തത്  ആണ്‌  ഇത്രയും വിവാദങ്ങൾ ഉണ്ടാകാൻ കാരണമായത്. പ്രധാനമന്ത്രിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ  പ്രധാനപ്പെട്ട  ആളുകൾ ഉണ്ടാകും.

പക്ഷെ, നമ്മുടെ  നാട്ടിലെ ആശുപത്രികളിൽ , മരിച്ച നിലയിൽ ആശുപത്രിയിൽ  കൊണ്ട് വരുന്നത് ഡോക്ടർമാർക്ക് ഒരു തലവേദനയാണ് .പലപ്പോഴും മൃതദേഹം പോസ്റ്റ് മോർട്ടം  പരിശോധന ഒഴിവാക്കി മൃതശരീരം വിട്ടു കൊടുക്കാൻ ശക്തമായ സമ്മർദ്ദത്തിനു  ഡോക്ടർമാർ വിധേയരാകാറുണ്ട്. സത്യത്തിൽ പോലീസ് ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.   ഇങ്ങനെയൊരു സംഭവമേ  ഇല്ല, വീട്ടിൽ വെച്ച്  സ്വാഭാവികമായി  മരിച്ചതാണ് , എന്ന കളവിൽ  എത്രയോ മൃതദേഹങ്ങൾ വിട്ടുകൊടുക്കപ്പെടുന്നു.   ഇങ്ങനെ ചെയ്യുമ്പോൾ  ഡോക്ടർമാർ കുരുക്കിൽ പെടാനുള്ള സാധ്യത ഏറെയാണ് .

 


Sunday, August 2, 2020

ARSENIC ALBUM - PREVENTIVE MEDICINE FOR COVID 19

  ആഴ്സനിക്  ഒരു  ടോണിക് ആയി   ഉപയോഗിച്ചിരുന്ന ആളുകൾ ചില രാജ്യങ്ങളിൽ    പണ്ടുണ്ടായിരുന്നു.  ലൈംഗിക ഉത്തേജക വസ്തുവായും  ഉപയോഗിക്കപ്പെട്ടിരുന്നു. അത്  ദിനേന കഴിച്ച് കൊണ്ടിരുന്നവർക്ക് ആർസനിക്  വിഷമേൽക്കാൻ  മറ്റുള്ളവർ കഴിക്കുന്നതിനേക്കാൾ അളവ്  വേണ്ടി വരുന്നു. മുന്നൂറു മില്ലി ഗ്രാം ആർസനിക്  ഒക്കെ  ഒരു  ഡോസിൽ  കഴിക്കുന്നവരുണ്ട് .  ഇങ്ങനെ  ആർസനിക്  തിന്നുന്ന മനുഷ്യരെ arsenophagists  എന്ന്  അറിയപ്പെടുന്നു .  

 ആർസനിക്  കുതിരയുടെ  മരുന്നായി  ചിലയിടങ്ങളിൽ  കരുതപ്പെട്ടു. കുതിരകൾക്ക് അത് കൊടുക്കാറുണ്ടായിരുന്നു . കുതിര ശക്തി കിട്ടുമെന്ന് കരുതി  അത്  മനുഷ്യരാൽ ഉപയോഗിക്കപ്പെട്ടു. കാലുകളുടെ  മാംസപേശികൾ  ശക്തിപ്പെടുത്തുമെന്ന ധാരണയിൽ  മലകയറ്റക്കാർ  അത് ഉപയോഗിച്ചു .  ശ്വസനത്തിനുള്ള  ബുദ്ധിമുട്ടുകൾ കുറക്കുന്നതായും ഉന്മേഷ ദായകമായും  മലകയറ്റക്കാർക്ക്  അത് അനുഭവപ്പെട്ടു.  മലമുകളിലേക്ക് ഭാരങ്ങൾ ചുമലിലേറ്റി  കയറേണ്ടി വന്നിരുന്ന ഒരു ഭൂതകാല ജീവിതരീതിയിൽ   , ശക്തി കൂടാൻ  വേണ്ടി ആർസനിക്  ഉപയോഗിക്കപ്പെട്ടു .

ഒരു നൂറ്റാണ്ട് മുമ്പുള്ള പഴയൊരു  പുസ്തകത്തിൽ നിന്ന് -' They maintain that it imparts a sense of invigoration and enables them to carry enormous loads up perpendicualr mountains. According to one account it is resorted to by populations who live on vegetable food almost exclusively. "It strenthens the muscles" , an old indulger in the habit is reported to have said ,"helps to digest our coarse bread and potatoes , and allows us to breathe freely and easily.Meat eaters have no need for such athing , but with us it is a necessity."

ആഴ്സനിക് കടുത്ത   വിഷം  ആണ് . 100  മില്ലി ഗ്രാം  ആർസനിക്  തന്നെ  മാരകമാണ് .
മൂന്നു ഗ്രാം  ആർസനിക്   മൂന്നു മണിക്കൂറിനുള്ളതിൽ    മരണമുണ്ടാക്കുന്നു  . നല്ലൊരു  വിഭാഗത്തിന്  ദഹന വ്യവസ്ഥയുമായി  ബന്ധപ്പെട്ട  ലക്ഷണങ്ങൾ ആണ്  ഉണ്ടാകുന്നത് .   ആഴ്സനിക്  വിഷബാധ  കടുത്ത വയറിളക്കമുണ്ടാക്കുന്നതിനാൽ  ഭക്ഷ്യ വിഷബാധയായോ  കോളറയായോ  തെറ്റിദ്ധരിക്കപ്പെടാൻ  സാധ്യതയുണ്ട് . 


  ആഴ്സനിക്കിന്റെ ഓക്സൈഡുകളാണ്  വിഷം.  Metallic arsenic is not absorbed from the alimentary canal.