tag:blogger.com,1999:blog-87049589487885052842024-03-29T08:58:29.297+05:30അനാമികUnknownnoreply@blogger.comBlogger397125tag:blogger.com,1999:blog-8704958948788505284.post-23840381363425142712023-09-30T19:03:00.001+05:302023-09-30T19:03:05.355+05:30മൃഗശാല<p> <span style="font-size: medium;"> " അതിനെ ആ കൂട്ടിൽ നിന്ന് തുറന്നു വിടൂ .. അത് സ്വന്തം വീട്ടിലേക്ക് പോകട്ടെ.. " - ഇതാണ് ഒരാൾ എഴുതിയത്. അതിനു പുറകെ കുറെ പേര് ഇതും പറഞ്ഞ് ചീത്ത വിളിക്കുന്നുണ്ടായിരുന്നു. എനിക്ക് എന്ത് ചെയ്യാൻ പറ്റും ? അതിനെ കൂട്ടിൽ പിടിച്ച് ഇട്ടത് ഞാനല്ലല്ലോ ..</span></p><p><span style="font-size: medium;">തിരുവനന്തപുരം മൃഗശാലയിലെ മലയണ്ണാന്റെ ഒരു ഫോട്ടോ എടുത്ത് ഞാൻ അത് ഒരു ബ്ലോഗിൽ പോസ്റ്റ് ചെയ്തതാണ് സംഗതി. എന്ത് കൊണ്ടോ പ്രസിദ്ധനായ ഒരു ഫോട്ടോ ബ്ലോഗർ ഈ പോസ്റ്റിനെ ലിങ്ക് ചെയ്തു കൊണ്ട് ഒരു പോസ്റ്റ് ഇട്ടു . ഒരു പാട് വായനക്കാർ ഉള്ള ഒരു അമേരിക്കൻ ബ്ലോഗ് .. അങ്ങനെയാണ് എന്റെ ഫോട്ടോ ഒരു പാട് ആളുകൾ കാണാൻ ഇടയായത്. അമേരിക്കക്കാരന് ഇവിടുത്തെ ജീവജാലങ്ങളോടുള്ള താല്പര്യമാണ് എന്റെ ബ്ലോഗ് വായിക്കാൻ കാരണമായത്. </span></p><p><span style="font-size: medium;">ഒരു വന്യജീവിയെ കൂട്ടിൽ പിടിച്ച് വെച്ചത് ആളുകൾക്ക് പിടിച്ചില്ല എന്ന് തോന്നുന്നു. </span></p><p><span style="font-size: medium;"> പതിനാറ് പതിനേഴ് കൊല്ലം മുന്നത്തെ കഥയാണ് . ബ്ലോഗ് ആണ് അന്നത്തെ ട്രെൻഡ് . പലരും ബ്ലോഗ് തുടങ്ങുന്നു ഞാനും തുടങ്ങി ബ്ലോഗ് . ഒന്നല്ല , പല പ്ലാറ്റുഫോമുകളിലായി പത്തിരുപത് എണ്ണം . അന്ന് എഴുതാനറിഞ്ഞു കൂടായിരുന്നു. അതിനാൽ ഫോട്ടോകൾ ആയിരുന്നു മെയിൻ . ആ ബ്ലോഗുകൾ ഇപ്പോൾ എവിടെ എന്നറിയില്ല.. ഇന്റർനെറ്റിന്റെ വിശാലലോകത്ത് കുറച്ച് കുഞ്ഞു ബ്ലോഗുകൾ അതിന്റെ പിതാവിനെ തേടി നടക്കുന്നുവോ എന്തോ ? </span></p><p><span style="font-size: medium;">ഇതിനു പുറമെ ഫോട്ടോകൾ ഷെയർ ചെയ്യാൻ ഉള്ള സംഗതികളിലെല്ലാം അകൗണ്ട് ഉണ്ടായിരുന്നു. യാഹൂവിലും റെഡിഫിലും ഇ സ്നിപ്സിലും യു ട്യൂബിലും ഒക്കെ അപ്ലോഡ് ചെയ്തിട്ടുണ്ട് . പിന്നെ ഓർക്കൂട്ട് വന്നു . ട്വിറ്ററിലും ചേർന്നിരുന്നു. അതാരോ ഹാക്ക് ചെയ്തു കൊണ്ട് പോയി. കുറച്ച് കാലത്തിനു ശേഷം തിരിച്ചു കിട്ടി. അധികം ട്വീറ്റുകളൊന്നും ചെയ്തിട്ടില്ല. </span></p><p><span style="font-size: medium;">കൂടുതൽ ഉപയോഗിച്ച സാധനം ഫേസ്ബുക് തന്നെ. വാട്സാപ്പ് ഇഷ്ടമില്ലാതിരുന്നെങ്കിലും ജീവിതത്തിന്റെ അനിവാര്യതയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ വാട്സാപ്പ് ചാനൽ തുടങ്ങിയപ്പോൾ അതിലും പോയി ചേരുകയാണ് .. ചുമ്മാ തുടങ്ങുകയാണ് . കാര്യമായി ഒന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.. ഫോളോ ചെയ്യാനുള്ള അഭ്യർത്ഥനയല്ല. </span></p><p><span style="font-size: medium;"><br /></span></p><p><span style="font-size: medium;">https://whatsapp.com/channel/0029Va52lC5KrWQw7MC4iY23</span></p><p><span style="font-size: medium;"><br /></span></p><p><span style="font-size: medium;"><br /></span></p><p><span style="font-size: medium;"><br /></span></p><p><span style="font-size: medium;"><br /></span></p><p><br /></p>Unknownnoreply@blogger.com0tag:blogger.com,1999:blog-8704958948788505284.post-44430735383458875912023-09-05T22:50:00.002+05:302023-09-05T22:50:58.785+05:30മാസപൂജ<p><br /></p><p><span style="font-size: medium;"> ഒട്ടും നിനച്ചിരിക്കാതെയാണ് ഒരു ശബരിമല ഡ്യുട്ടി അടിച്ചു കിട്ടിയത്. പത്ത് പന്ത്രണ്ട് വര്ഷം മുന്നത്തെ കഥയാണ് . മാസപൂജയാണ് . ആറു ദിവസത്തെ ഡ്യുട്ടി .</span></p><p><span style="font-size: medium;">രാത്രി ട്രെയിനിന് ടിക്കറ്റ് കിട്ടി. ഒപ്പം ഡ്യുട്ടി ഉണ്ടായിരുന്ന മൂന്നു പേരും വണ്ടിയിൽ ഉണ്ടായിരുന്നു. </span></p><p><span style="font-size: medium;">രാവിലെ ചെങ്ങന്നൂരിൽ വണ്ടിയിറങ്ങി. ഒരു ബസ്സിൽ കയറി പത്തനംതിട്ടക്ക് വിട്ടു. ഒരു കാലിച്ചായ കുടിച്ച് പമ്പയിലേക്കുള്ള ബസ്സ് കാത്തിരിപ്പായി. </span></p><p><span style="font-size: medium;">മാസപൂജക്കുള്ള ഡ്യുട്ടി കൂടുതൽ ദുരിതമയമാണ് . ഏറ്റവും ആദ്യത്തെ പ്രശ്നം അങ്ങോട്ടുള്ള ബസ്സുകൾ കുറവായിരിക്കുമെന്നതാണ് .</span></p><p><span style="font-size: medium;">അങ്ങനെ ഒരു മുക്കാൽ മണിക്കൂർ കാത്തിരുന്നപ്പോൾ പമ്പ എന്ന ബോർഡ് വെച്ച കെ എസ് ആർ ടി സി ബസ്സ് അവിടെ എത്തി. രാവിലെ ആകെ ക്ഷീണത്തിലാണ് . രാവിലത്തെ സ്ഥിരം കൃത്യങ്ങൾ ഒന്നും നടന്നിട്ടുമില്ല . എങ്കിലും ബസ്സ് കണ്ടപ്പോൾ അതിൽ ഓടിക്കയറി . ഒരുപാടാളുകൾ അതിൽ ഉണ്ടായിരുന്നു.</span></p><p><span style="font-size: medium;">ഓടിക്കിതച്ച് ബസ്സ് പമ്പയിൽ എത്തി . ബസ്സിൽ നിന്നിറങ്ങിയ പലരും പല വഴിക്ക് പോയി. ഞങ്ങൾ നാല് ജീവാത്മാക്കൾ അവിടെയുള്ള ദേവസ്വം ബോർഡിന്റെ കെട്ടിടം കണ്ട് അങ്ങോട്ട് നീങ്ങി . അത് തുറന്നിട്ടിരിക്കുന്നു. പക്ഷെ, അവിടെയെങ്ങും ഒരു മനുഷ്യനുമില്ല .</span></p><p><span style="font-size: medium;">അവിടെയുള്ള മുറികളിൽ ഒരു മുറി മാത്രം തുറന്നിട്ടിരിക്കുന്നു. കെ . ജയകുമാർ ഐ എ എസ് എന്ന ഒരു ബോർഡ് റൂമിനു മുകളിൽ ഉണ്ട്. സ്പെഷൽ ഓഫീസർ ആണെന്ന് തോന്നുന്നു.</span></p><p><span style="font-size: medium;">ഞങ്ങൾ ഉള്ളിൽ കയറി . ബാഗുകൾ അവിടെ വെച്ചു . തിരക്കുള്ളവൻ തോർത്ത് മുണ്ടെടുത്ത് ബാത്ത് റൂമിലേക്ക് നടന്നു. മറ്റുള്ളവർ ബ്രഷും പേസ്റ്റും എടുത്തു . </span></p><p><span style="font-size: medium;">അങ്ങനെ ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു മനുഷ്യൻ അവിടെ പാഞ്ഞെത്തി. കുറച്ച് ദേഷ്യത്തിലാണ് . "നിങ്ങൾ എന്തിനാണ് ഈ മുറിയിൽ കടന്നത് ? " അയാൾ ചോദിച്ചു .</span></p><p><span style="font-size: medium;">ഞാൻ വിശദീകരിച്ചു . കുഴപ്പക്കാരല്ല. ശബരിമല ഡ്യുട്ടിക്ക് വന്നവരാണ് . പ്രഭാതകൃത്യങ്ങളൊന്നും ചെയ്തിട്ടില്ല.</span></p><p><span style="font-size: medium;">''കെ ജയകുമാർ ഐ എ എസ് സാറിന്റെ മുറിയാണ് . സമ്മതം ചോദിക്കാതെ അവിടെ കടക്കാൻ പാടില്ല '' - </span></p><p><span style="font-size: medium;">അയാൾ കുറച്ച് തണുത്തിരുന്നു. അങ്ങേര് പറയുന്നത് ആരും ശ്രദ്ധിക്കാനേ പോയില്ല.</span></p><p><span style="font-size: medium;">'' സാറിനോട് ഒരു ബഹുമാനമില്ലേ .. സാറിന്റെ ബാത്ത്റൂമൊക്കെ ഉപയോഗിക്കുക എന്ന് വെച്ചാൽ .'' മെല്ലെ എന്നോട് പറഞ്ഞു . പിന്നെ അയാൾ ഒന്നും പറഞ്ഞില്ല. കുറച്ച് കഴിഞ്ഞപ്പോൾ നിങ്ങൾക്ക് ചായ വേണോ എന്ന് ചോദിക്കുകയും ചെയ്തു. മാത്രമല്ല , ചായ സംഘടിപ്പിച്ച് തരികയും ചെയ്തു . അവിടുത്തെ സ്ഥിതിയിൽ ചായ എന്ന് വെച്ചാൽ വലിയ ഒരാശ്വാസമായിരുന്നു. പിന്നീട് മറ്റു ജീവനക്കാരും വന്നപ്പോൾ ഓരോരുത്തരുടെയും സ്റ്റേഷനിലേക്ക് പോയി.</span></p><p><span style="font-size: medium;">ഇപ്പോഴൊക്കെ ശബരിമല ഡ്യുട്ടിക്ക് പോകുമ്പോൾ പത്തനംതിട്ടയിലെ ഒരു സുഹൃത്ത് കാറും ഡ്രൈവറെയുമൊക്കെ അയച്ചു തരാറുള്ളത് സമാധാനമാണ് . </span></p><p><span style="font-size: medium;"><br /></span></p><p><span style="font-size: medium;"><br /></span></p><p><span style="font-size: medium;"><br /></span></p><p><span style="font-size: medium;"><br /></span></p><p><span style="font-size: medium;"><br /></span></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p>Unknownnoreply@blogger.com0tag:blogger.com,1999:blog-8704958948788505284.post-47636518772728552992023-08-24T17:36:00.001+05:302023-08-24T17:36:19.327+05:30<p> <span style="font-size: medium;"> നേരം വൈകിയ നേരം. ഒരു മെഡിക്കൽ റെപ്രസന്റേറ്റീവ് ഒരു മോട്ടോർ സൈക്കിൾ ഓടിച്ച് പെട്ടെന്ന് മുറ്റത്ത് വന്ന് നിർത്തി. പിന്നെ തന്റെ ബാഗുമെടുത്ത് റൂമിനകത്ത് വന്നു . ഓടിക്കിതച്ച് വന്നതിന്റെ ഒരങ്കലാപ്പ് ചങ്ങാതിയുടെ മുഖത്ത് ഉണ്ട് .</span></p><p><span style="font-size: medium;">പിന്നീടയാൾ ഒരു ചാർട്ട് എടുത്ത് തന്റെ മരുന്നിനെക്കുറിച്ച് പറയാൻ തുടങ്ങി. എനിക്ക് ഒരു പൊരുത്തക്കേട് തോന്നി. സംഗതി മനസിലായപ്പോൾ ഞാൻ അയാളോട് പറഞ്ഞു -'' നിങ്ങൾ വേറൊരു കമ്പനിയുടെ പ്രൊഡക്ടിനെപ്പറ്റിയാണ് പറഞ്ഞു കൊണ്ടിരിക്കുന്നുന്നത് ..''</span></p><p><span style="font-size: medium;">അയാൾ ഒന്ന് നിർത്തി . ചെറിയൊരു ചമ്മലോടെ തന്റെ കമ്പനിയുടെ മരുന്നിനെപ്പറ്റി പറയാൻ തുടങ്ങി.</span></p><p><span style="font-size: medium;">അവസാനം അയാൾ പറഞ്ഞു - പന്ത്രണ്ട് കൊല്ലമായി അയാൾ ഒരു മരുന്ന് കമ്പനിയുടെ റെപ് ആയി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം അയാളെ പിരിച്ച് വിട്ടു . ഒപ്പം മറ്റു പത്ത് പേരെയും.</span></p><p><span style="font-size: medium;">കാരണം എന്തെന്ന് ഞാൻ ചോദിച്ചില്ല. ആ ചോദ്യം എന്റെ മനസിലുണ്ടാകുമെന്ന് തോന്നിയോ എന്തോ .. അയാൾ പറഞ്ഞു - 'We want young blood ' എന്നാണ് കാരണമായി പറഞ്ഞത്.</span></p><p><span style="font-size: medium;">നാളെ തൊട്ട് നിങ്ങൾക്ക് ജോലി ഇല്ല എന്ന് പെട്ടെന്നൊരു ദിവസം കേട്ടാൽ ഞാൻ ആണെങ്കിൽ തകർന്ന് പോകും. ഇനിയുള്ള കാലത്ത് ജോലി സുരക്ഷിതത്വം എന്നത് ഇല്ലെന്നാണ് പറയപ്പെടുന്നത്. എങ്കിലും സുരക്ഷിതത്വ ബോധം നൽകുന്ന ഒന്നും ഇല്ലാതിരിക്കുമ്പോൾ മനുഷ്യന് എങ്ങനെ സമാധാനമായിരിക്കാൻ പറ്റും ? </span></p><p><span style="font-size: medium;">കേരളത്തിലെ ചെറുപ്പക്കാർ പി എസ് സി ജോലിക്ക് പുറകെ നടക്കുന്നത് എന്തിനാണെന്നും എന്തൊരു മണ്ടന്മാർ ആണ് ഇവരെന്നും ഉള്ള ഒരു ചോദ്യം ഇവിടെ ഇടക്കിടക്ക് കേൾക്കാറുണ്ട് . ജോലി സുരക്ഷിതത്വത്തിനുള്ള ആഗ്രഹം ആയിരിക്കാം പി എസ് സി ജോലികൾക്കുള്ള കഠിന ശ്രമത്തിനു പുറകിൽ. ആ ചോദ്യം ചോദിക്കുന്നവർ എല്ലാം നല്ല നിലയിൽ കഴിയുന്നവരുമാണ് . </span></p><p><span style="font-size: medium;"><br /></span></p><p><br /></p><p><br /></p>Unknownnoreply@blogger.com0tag:blogger.com,1999:blog-8704958948788505284.post-92058815139919461102023-08-11T19:01:00.007+05:302023-08-11T19:01:52.985+05:30ആയുർവേദം<p> <span style="font-size: medium;">" രാവിലെ എഴുന്നേറ്റ പാടെ രണ്ട് ഗ്ളാസ് കയ്പ്പക്ക ജ്യുസ് കുടിക്കും .. പിന്നെ അഞ്ചാറു കിലോമീറ്റർ ഓടും ..മരുന്നൊക്കെ നിർത്തി. ഇപ്പോൾ എന്റെ ഷുഗർ ഒക്കെ പോയി.." - സ്കൂളിൽ കൂടെ പഠിച്ച സുഹൃത്താണ് . കുറച്ച് കാലം മുമ്പ് പ്രമേഹം വന്നിരുന്നു.</span></p><p><span style="font-size: medium;">ചങ്ങാതിയുടെ യുക്തി വ്യക്തമാണ് . പഞ്ചസാരയുടെ അസുഖമുള്ളപ്പോൾ കയ്പുള്ളത് അതിന് പ്രതിവിധിയാകും. ബ്ലഡ് ഷുഗർ കുറയുന്നുമുണ്ട്.</span></p><p><span style="font-size: medium;">ചങ്ങാതിക്ക് ഒരു ചേട്ടൻ ഉണ്ട് . അങ്ങേർക്കും പ്രമേഹമുണ്ട് . കൃത്യമായി ഡോക്ടറെ കാണിക്കും. ഒരു പ്രമേഹ രോഗവിദഗ്ദനെയാണ് കാണിക്കുന്നത്. പക്ഷെ , ഡോക്ടർ പറയുന്നത് പ്രകാരമൊന്നും ചെയ്യില്ല. മരുന്നുകൾ കൃത്യമായി കഴിക്കുകയോ നല്ല രീതിയിലുള്ള ആഹാര നിയന്ത്രണമോ ഇല്ല. പഞ്ചസാര ചേർത്തതൊന്നും കഴിക്കുകയില്ലെന്നേയുള്ളൂ . പിന്നീട് പ്രമേഹരോഗം കിഡ്നിയെ ബാധിച്ച് തുടങ്ങിയതായി കണ്ടു . നാട്ടുകാർ പറയുന്നത് ഷുഗറിന് ഗുളിക കഴിച്ച് കിഡ്നി അടിച്ചു പോയി എന്നാണ് . </span></p><p><span style="font-size: medium;">ഒരു വ്യക്തി ആയുർവേദം കഴിച്ചിട്ട് ലിവർ കേടായി എന്ന് പറയുന്നതിനും ഈ യുക്തി ഒക്കെയേ ഉള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. മരിച്ചു പോയവരുടെ അസുഖങ്ങളെപ്പറ്റി ചർച്ച ചെയ്യുന്നതിൽ ഒരു നൈതികപ്രശ്നം കൂടെയില്ലേ ? </span></p><p><span style="font-size: medium;">ഒരു പഠനഫലത്തെപ്പറ്റി പറയുന്നത് വേറെ ഒരു കാര്യമാണ് .</span></p><p><span style="font-size: medium;">{ ഞാൻ ആയുർ വേദത്തിന്റെ ആരാധകനോ അനുയായിയോ അല്ല }</span></p><p><br /></p>Unknownnoreply@blogger.com0tag:blogger.com,1999:blog-8704958948788505284.post-62731964726291778812023-08-02T17:01:00.003+05:302023-08-02T17:01:44.115+05:30ദൈവങ്ങൾ <p> <span style="font-size: medium;">ഒരു ഓട്ടോഡ്രൈവർ . കാലിൽ ഒരു വ്രണമുണ്ട് . വെരികോസ് വെയിനും ഉണ്ട് . അതിനാൽ അതിന് ഉണക്കം വരുന്നില്ല. അയാൾ ഇടക്ക് സർക്കാർ ആശുപത്രിയിലെ ഓ പി യിൽ വന്ന് മുറിവ് ഡ്രസ് ചെയ്തു പോകും. ഡോക്ടർ ആന്റിബയോട്ടിക്ക് എഴുതിക്കൊടുക്കും. അയാൾ അതുമായി പണിക്ക് പോകും. ഇതിങ്ങനെ നടന്നു കൊണ്ടിരിക്കുന്നു ..</span></p><p><span style="font-size: medium;">" ദിവസവും ഓട്ടോറിക്ഷ ഓടിക്കണം. രാത്രി വരെ ഓടിച്ചാലേ എന്തെങ്കിലും കിട്ടുള്ളൂ . അതിൽ നിന്ന് ഓട്ടോ മുതലാളിക്ക് കൊടുക്കണം. ബാക്കിയുള്ളത് കൊണ്ട് മറ്റു ചെലവുകളെല്ലാം നടക്കണം. നഗരത്തിൽ ഓടിക്കുന്നത് കൊണ്ട് കൃത്യം പൈസയേ വാങ്ങിക്കാൻ പറ്റൂ. ഒരു ദിവസം പോലും ജോലിക്ക് പോകാതിരിക്കാൻ പറ്റില്ല."</span></p><p><span style="font-size: medium;">നാല്പത്തഞ്ച് വയസുള്ള ഒരു സ്ത്രീ . രണ്ട് കാല് മുട്ടുകൾക്കും വേദനയാണ് . ഇടക്ക് ഓ പി യിൽ വന്ന് വേദനക്കുള്ള ഡൈക്ളോഫിനാക് ഗുളികകൾ വാങ്ങിപോകും. നഗരത്തിലെ ഒരു തുണിക്കടയിലാണ് അവരുടെ ജോലി. രാവിലെ ഒമ്പതു മണി തൊട്ട് രാത്രി ഒമ്പത് മണിക്ക് ഷോപ്പ് പൂട്ടുന്നത് വരെ നിൽക്കണം . ഭക്ഷണം കഴിക്കാനുള്ള അര മണിക്കൂർ ഇരിക്കാൻ പറ്റും . ശമ്പളമായി കിട്ടുന്നത് പതിനായിരം രൂപ. ബസ് യാത്രക്ക് വേണ്ടിയുള്ള ചെലവുകൾ ഒഴിവാക്കാൻ അവർ ടെക്സ്റ്റൈൽ ഷോപ്പിന്റെ ഹോസ്റ്റലിൽ നിൽക്കുന്നു . കുട്ടികളെയൊക്കെ ഭർത്താവ് നോക്കിക്കൊള്ളും .</span></p><p><span style="font-size: medium;">18 വയസുള്ള ഒരു പെൺകുട്ടി. ഇപ്പോൾ പ്ലസ് റ്റു കഴിഞ്ഞു . ഇടക്കിടക്ക് പെട്ടെന്ന് നെഞ്ചിടിപ്പ് കൂടി കുഴഞ്ഞു പോകും. സാമാന്യം നല്ല മാർക്ക് ഉണ്ട് . കുട്ടിക്ക് തുടർന്ന് പഠിക്കാൻ വലിയ താല്പര്യം ഉണ്ട് . ഉപ്പ പറഞ്ഞു - ഒരു കൊല്ലം കഴിഞ്ഞ് തുടർന്ന് പഠിക്കാം. മൂത്ത രണ്ട് കുട്ടികളും പഠിച്ച് കൊണ്ടിരിക്കുന്നു. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലാണ് . കടമുണ്ട് . ബാങ്കിലും പുറത്തും. ആരും സഹായിക്കാനില്ല. അതിനാൽ വീട്ടിൽ കുറച്ച് കാലമിരുന്നിട്ട് പിന്നീട് പഠിക്കാം എന്നാണ് രക്ഷിതാക്കളുടെ പ്ലാൻ . കുട്ടി വിഷാദത്തിലായി. പഠനത്തെപ്പറ്റി ചിന്തിക്കുമ്പോൾ പെട്ടെന്ന് അസ്വസ്ഥത വരും. നെഞ്ചിടിപ്പ് കൂടും. ക്ഷീണം വരും. ആശുപത്രിയിൽ കൊണ്ട് വരും.ചെറിയ രക്തക്കുറവുണ്ട് . ഡോക്ടർ രക്തക്കുറവിനുള്ള ടോണിക്കും നെഞ്ചിടിപ്പ് കുറക്കാനുള്ള ഗുളികകളും കൊടുത്തിട്ടുണ്ട്. </span></p><p><span style="font-size: medium;">പരിഹരിക്കാൻ ബുദ്ധിമുട്ടുള്ള ധാരാളം പ്രശ്നങ്ങൾ ജനങ്ങൾക്കുണ്ട്. ദൈവങ്ങളോ വിശ്വാസങ്ങളോ മിത്തുകളോ ഒന്നും നിത്യ ജീവിതത്തിൽ ജനങ്ങളെ ബാധിക്കുന്ന ഒരു കാര്യമാണെന്ന് തോന്നിയിട്ടില്ല.. </span></p><p><span style="font-size: medium;"><br /></span></p><p><span style="font-size: medium;"><br /></span></p><p><span style="font-size: medium;"><br /></span></p><p><br /></p>Unknownnoreply@blogger.com0tag:blogger.com,1999:blog-8704958948788505284.post-13179584816036654772023-07-04T13:19:00.001+05:302023-07-04T13:22:32.774+05:30ഭഗവാൻ <p><span style="font-size: medium;"> അന്നൊക്കെ ഹൌസ് സർജന്റെ പ്രധാന പണി ചോര വലിക്കുകയായിരുന്നു. വാർഡിൽ അഡ്മിഷൻ ആയ ആളുകളുടെ രക്തം സിറിഞ്ചിൽ വലിച്ച് ചെറിയ കുപ്പികളിലാക്കി ലേബൽ ഒട്ടിച്ച് ബൈസ്റ്റാൻഡറുടെ കൈയിൽ ലാബിലേക്ക് കൊടുത്തു വിടുക, റിപ്പോർട്ട് കിട്ടുമ്പോൾ കേസ് ഷീറ്റിൽ ചേർക്കുക. കേസ് ഷീറ്റ് പൂർത്തിയാക്കുക. പിന്നെ ഓരോ ദിവസവും ഡിസ്ചാർജ് ആയിപോകുന്ന ആളുകളുടെ ഡിസ്ചാർജ് കാർഡ് എഴുതുക. സർജറി , ഓർത്തോ വാർഡുകളിൽ ആണെങ്കിൽ മുറിവുകളുടെ ഡ്രസിങ് ചെയ്യുക. മൂത്രം പോകാൻ കത്തീറ്റർ ഇടുക . സ്വന്തമായി തീരുമാനമെടുത്ത് എന്തെങ്കിലും ചെയ്തിരുന്നത് കേഷ്വാലിറ്റികളിൽ മാത്രമായിരുന്നു. പി ജി വിദ്യാർത്ഥികളുടെയും സാറന്മാരുടെയും മേൽനോട്ടത്തിൽ .</span></p><p><span style="font-size: medium;">സർജറി നടക്കുന്ന ദിവസങ്ങളിൽ പോലും വാർഡിൽ ഒരു പാട് പണിയുണ്ടാകാറുണ്ടായിരുന്നു. തീയേറ്ററിൽ തന്നെ രോഗിയെ സർജറിക്ക് എടുക്കുന്നതിനു മുമ്പ് പല കാര്യങ്ങളും ചെയ്യാനുണ്ടായിരുന്നു. ടെസ്റ്റുകളുടെ റിസൾട്ട് സംഘടിപ്പിച്ച് വെക്കുക. രക്തം വേണ്ട രോഗികൾക്ക് അത് സജ്ജമാക്കുക. ചില മരുന്നുകൾ പുറത്ത് നിന്ന് എത്തിക്കുക എന്ന് തുടങ്ങി. കേസുകൾ അസിസ്ററ് ചെയ്യാൻ ചിലർക്ക് ഭാഗ്യം കിട്ടും. എനിക്ക് താല്പര്യമിലാത്ത കാര്യമായിരുന്നു പക്ഷെ കത്തിയെടുക്കാൻ വലിയ താല്പര്യമുള്ളവരും ഉണ്ടായിരുന്നു. </span></p><p><span style="font-size: medium;">ഞങ്ങളുടെ ഒരു സർജറി ദിവസം ദിവസം രാവിലെ എത്തി , ഡ്രസ് മാറ്റി , തിയേറ്റർ ഡ്രസ് ഇട്ട് തിയേറ്ററിൽ എത്തി. എത്തിയ ഉടനെ ആരോ എന്നെ ഒരു പണി ഏൽപ്പിച്ചു . കൃഷ്ണൻ എന്ന രോഗിയുടെ ബ്ലഡ് പരിശോധനാ റിസൾട്ട് , പുറത്തുള്ള കൂട്ടിരിപ്പുകാരുടെ കൈയിൽ നിന്ന് വാങ്ങിക്കൊണ്ട് വരണം. ഞാൻ പോയി തിയേറ്റർ കോംപ്ലക്സിന്റെ വാതിൽ തുറന്ന് അവിടെ ഇരിക്കുന്ന ആളുകളോട് വിളിച്ച് ചോദിച്ചു - ''കൃഷ്ണന്റെ കൂടെയുള്ള ആളുണ്ടോ ?''</span></p><p><span style="font-size: medium;">പെട്ടെന്ന് മറ്റൊരു ഹൗസ് സർജൻ പുറകിൽ നിന്ന് അവിടെ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് ഉറക്കെ വിളിച്ച് ചോദിച്ചു - " ഭഗവാന്റെ കൂടെയുള്ള ആളുണ്ടോ ?'</span></p><p><span style="font-size: medium;">ആളുകൾക്ക് ആദ്യം പിടി കിട്ടിയില്ല . പിന്നെ ചിരിക്കാൻ തുടങ്ങി. ഭഗവാൻ എന്ന പേരുള്ള ഉത്തർ പ്രദേശ് കാരൻ രോഗിയുടെ സർജറി അന്ന് നടക്കുന്നുണ്ട് . അയാൾക്ക് ബ്ലഡ് എത്തിയിട്ടുണ്ടോ എന്നാണ് അറിയേണ്ടത്. ഹിന്ദി അറിയാവുന്ന സെക്യൂറിറ്റിയുടെ സഹായത്തോടെ പ്രശ്നം പരിഹരിച്ചു . അവസാനം ചങ്ങാതി തിയേറ്ററിലേക്ക് തിരിഞ്ഞപ്പോൾ വീണ്ടും ചിരി. മൂപ്പരുടെ വസ്ത്രത്തിന്റെ പുറകിൽ വലിയൊരു തുളയുണ്ടായിരുന്നു ..</span></p><p><span style="font-size: medium;">ഓർമ്മകൾക്കെന്ത് സുഗന്ധം എന്ന മട്ടിൽ ഓർത്തതല്ല. അന്നത്തെ ആ ഹൌസ് സർജനെ ഓർത്തു . എന്റെ ബാച്ചിലെ ആളായിരുന്നില്ല. എങ്കിലും ഒരുമിച്ച് പല വിഭാഗങ്ങളിലും പോസ്റ്റിങ്ങ് ഉണ്ടായിരുന്നു . സുഹൃത്തായിരുന്നു . നല്ലൊരു മനുഷ്യൻ ആയിരുന്നു. കുറച്ച് കാലത്തിനു ശേഷം ഈ ലോകം വിട്ടു പോയി. </span></p>Unknownnoreply@blogger.com0tag:blogger.com,1999:blog-8704958948788505284.post-23931833128011840052023-05-14T18:33:00.003+05:302023-05-14T23:27:09.667+05:30<p>എന്നെ <span style="font-size: medium;"> തല്ലും എന്നാണ് അവൻ ഉദ്ദേശിച്ചത് എന്നെനിക്ക് പിന്നീടാണ് മനസിലായത് . ഒരു പത്തിരുപത് വയസായ ചെറുപ്പക്കാരൻ . ''ഈ അവസ്ഥയിൽ ഞാൻ മുമ്പിൽ ആരാണെന്ന് എന്നൊന്നും നോക്കില്ല, ആരായാലും എന്തെങ്കിലും ചെയ്ത് പോകും.. അങ്ങനെ നടന്നിട്ടുണ്ട്. ഡോക്ടറോ നഴ്സോ എന്നൊന്നും നോക്കില്ല ''- ഇങ്ങനെയാണ് അവൻ പറഞ്ഞത്. </span></p><p><span style="font-size: medium;">കോവിഡിന്റെ ആദ്യഘട്ടമാണ് . എല്ലാം അടച്ച് പൂട്ടിയ ലോക് ഡൌൺ കാലം . ഞാൻ പി എച് സി യിലെ ഓ പി യിൽ ഇരിക്കുന്നു.</span></p><p><span style="font-size: medium;">ചങ്ങാതി കഞ്ചാവ് , ബ്രൗൺ ഷുഗർ , എന്നിവയൊക്കെ ഉപയോഗിച്ചിരുന്ന ആളാണ് . ഡീ അഡിക്ഷൻ ട്രീറ്റുമെന്റ് ഒക്കെ എടുത്തിട്ടുണ്ട് . അതിന്റെ കടലാസുകൾ കാണിച്ച് തന്നു. അവന്റെ ആവശ്യം ലളിതമാണ് . ഉറക്കത്തിനുപയോഗിക്കുന്ന നൈറ്റ് എന്നൊരു ഗുളിക അവൻ ഉപയോഗിക്കുന്നുണ്ട് . ദിവസത്തിൽ പല വട്ടം. ആ ഗുളിക ഞാൻ പി എച് സി യിൽ നിന്ന് കൊടുക്കണം. </span></p><p><span style="font-size: medium;">അത് ഇല്ല എന്ന് പറഞ്ഞപ്പോൾ അയാൾക്ക് ദേഷ്യം പിടിച്ചു . ഇവിടെ നിന്ന് കിട്ടും എന്ന് പറഞ്ഞ് അവനെ ഇങ്ങോട്ട് വിട്ടത് നല്ല പ്രാക്ടീസ് ഉള്ള ഒരു ജനറൽ പ്രാക്ടീഷണർ ആണ് . എന്റെ പേര് എഴുതികൊടുക്കുക വരെ ചെയ്തിരിക്കുന്നു. ഇത് വരെ ഒരു കേസ് എനിക്ക് റെഫർ ചെയ്യാത്ത ആളാണ് . വാഹനങ്ങൾ കിട്ടാത്ത ലോക് ഡൗൺ കാലമായതിനാൽ ഇയാൾ കുറെ നടന്നു. പോലീസുകാർ വഴിയിൽ കണ്ടപ്പോൾ ആശുപത്രിയിലേക്കാണ് എന്ന് പറഞ്ഞു . അവർ ജീപ്പിൽ കയറ്റി ഇവിടെ ഇറക്കിക്കൊടുത്തു . </span></p><p><span style="font-size: medium;">കുറച്ച് നേരം അവൻ അവിടെ അസ്വസ്ഥനായി , ദേഷ്യം പിടിച്ച് നടക്കുന്നുണ്ടായിരുന്നു. ഞാൻ ചങ്ങാതിയെ പണ്ട് കാണിച്ച സ്ഥലത്തേക്ക് റെഫർ ചെയ്ത വിട്ടു .</span></p><p><span style="font-size: medium;">പിന്നീട് കുറച്ച് കാലം കഴിഞ്ഞ വേറൊരാൾ ഇത് പോലെ പ്രശ്നമുണ്ടാക്കി. കൂളിംഗ് ഗ്ളാസ് വെച്ച , നല്ല തടിയും വണ്ണവുമുള്ള നന്നായി വസ്ത്രം ധരിച്ച ഒരാൾ . ഇംഗ്ളീഷാണ് പറയുന്നത്. സൈക്കോളജിസ്റ് ആണെന്ന് പറഞ്ഞു . ഉറക്കത്തിന് ഗുളികകൾ വേണം. ഒരു പ്രിസ്ക്രിപ്ഷൻ കൊടുത്താൽ മതി . അയാളേയും ഒഴിവാക്കി വിടാൻ പറ്റി . എങ്കിലും ഇത്തവണ എനിക്ക് നല്ല നെഞ്ചിടിപ്പ് തോന്നിയിരുന്നു. ഇയാൾ ഒരു തടിയനാണെന്നത് മാത്രമല്ല കാരണം. ആദ്യത്തെ സംഭവത്തിൽ ആ മുറിക്ക് വേറൊരു വാതിൽ കൂടെ ഉണ്ടായിരുന്നു . രണ്ടാമത്തെ സംഭവത്തിൽ ഒരു വാതിലേ ഉള്ളൂ . അത് കവർ ചെയ്താണ് അയാൾ നിൽക്കുന്നത്. </span></p><p><span style="font-size: medium;">പ്രിസ്ക്രിപ്ഷനുകളും മരുന്നുകളും ചോദിച്ചു കൊണ്ടുള്ള ഭീഷണികൾ അതിനു മുമ്പും ശേഷവും ഉണ്ടായിട്ടുണ്ട് . ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ ഒരു തരം മടുപ്പ് തോന്നും. അടുത്തിടെ ഇത് കൂടി വരുന്നു എന്നും ഒരു തോന്നലുണ്ട്. ഇത്തരം ഗുളികകൾ ഫാർമസികളിൽ നിന്ന് കൊടുക്കുന്നത് കര്ശനമാക്കിയതാകാം ഒരു കാരണം. മയക്കുമരുന്നുകളുടെ ഉപയോഗം കൂടുന്നതിന്റെ ലക്ഷണവുമാകാം. </span></p><p><span style="font-size: medium;">ഇത്തരം സാഹചര്യങ്ങളിൽ എന്ത് ചെയ്യണമെന്നതിന് പലരും പല ഉത്തരങ്ങളാണ് പറയാറുള്ളത്. ഇവിടെ നമ്മളെ രക്ഷിക്കാൻ ഒന്നുമുണ്ടാകില്ല . ഒറ്റ വാതിലുള്ള കൺസൾട്ടേഷൻ മുറികൾ കഴിയുന്നതും ഒഴിവാക്കുകയാണ് നല്ലത്. ഒരു പ്രശ്നമുണ്ടാകുമ്പോൾ ഏതെങ്കിലും മിടുക്കൻ പുറത്ത് നിന്ന് മുറി പൂട്ടിയാൽ പിന്നെ ദൈവം മാത്രമേ നമ്മളെ രക്ഷിക്കുള്ളൂ .</span></p><p><span style="font-size: medium;"><br /></span></p><p><br /></p>Unknownnoreply@blogger.com0tag:blogger.com,1999:blog-8704958948788505284.post-6987833190678840512023-05-01T23:04:00.002+05:302023-05-01T23:04:17.302+05:30വിവർത്തനം<p><span style="font-size: medium;">മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര പുസ്തകങ്ങൾ വായിച്ച് മനസിലാക്കാൻ ബുദ്ധിമുട്ടുള്ളതായി പലപ്പോഴും തോന്നാറുണ്ട് . എന്താണ് എഴുതിയ ആൾ ഉദ്ദേശിച്ചത് എന്ന് ചിലപ്പോൾ പിടി കിട്ടില്ല. അങ്ങനെ പിടി കിട്ടണമെന്ന ഉദ്ദേശം വിവർത്തകന് ഉണ്ടാകേണ്ടതാണ്. </span></p><p><span style="font-size: medium;">നല്ലൊരു വിവർത്തകനും കേരളത്തിലെ സ്വതന്ത്രചിന്താ പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ ശ്രീ സി രവിചന്ദ്രൻ സാർ നടത്തിയ ഒരു പ്രഭാഷണം കേൾക്കുകയായിരുന്നു. ശാസ്ത്ര തർജ്ജമയാണ് വിഷയം. കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയത്. കോളേജ് വിദ്യാർത്ഥികൾ ശാസ്ത്ര തർജ്ജമയിലേക്ക് ഇറങ്ങണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു.</span></p><p><span style="font-size: medium;">ഇതിൽ താൻ വിവർത്തനം ചെയ്യുന്ന രീതി അദ്ദേഹം വിശദീകരിക്കുന്നു. പേന വെച്ചും പേപ്പർ വെച്ചും ചെയ്യാനിരുന്നാൽ സമയത്തിന് തീരില്ല. കംപ്യുട്ടർ ഉപയോഗിച്ച് ടൈപ്പ് ചെയ്യാനാണ് അദ്ദേഹം കുട്ടികളോട് പറയുന്നത്. ഐ എസ് എം ഉപയോഗിച്ച് ടൈപ്പ് ചെയ്യണം. മംഗ്ലീഷ് ടൈപ്പിംഗ് ഒക്കെ ഒഴിവാക്കണം. ഐ എസ് എം രണ്ട് മണിക്കൂർ കൊണ്ട് പഠിക്കാം. അദ്ദേഹം പറയുന്നു - " ഞാനൊക്കെ ചെയ്തിരുന്നത് , ഒരു പേജ് മേക്കറിന്റെ ഒരു പേജ് എടുത്തിട്ട് , ആ പേജിൽ ഈ ഇംഗ്ലീഷ് വർക്ക് അഞ്ഞൂറ് പേജുണ്ടെങ്കിൽ അഞ്ഞൂറ് പേജ് അതുകൊണ്ടങ്ങ് നിറയ്ക്കും. അതിനു ശേഷം , ഞാൻ ആദ്യത്തെ പേജിലെ ആദ്യത്തെ ലെറ്ററിന്റടുത്ത് കൊണ്ട് വന്നിട്ട് ക്ലിക്ക് ചെയ്തിട്ട് മലയാളം ഫോണ്ടവിടെ അപ്ലൈ ചെയ്തിട്ട് ടൈപ്പ് ചെയ്ത തുടങ്ങും. ആദ്യത്തെ ഇംഗിഷ് സെന്റൻസ് ഞാൻ ടൈപ്പ് ചെയ്തിട്ട് ആദ്യത്തെ സെന്റൻസ് ഡിലീറ്റ് ചെയ്യും. എന്നിട്ട് രണ്ടാമത്തെ ഇംഗ്ലീഷ് സെന്റൻസ് മലയാളത്തിലാക്കി ടൈപ്പ് ചെയ്തിട്ട് ആ സെന്റൻസ് ഡിലീറ്റ് ചെയ്യും. ആദ്യത്തെ പാരഗ്രാഫ് മുഴുവൻ ടൈപ്പ് ചെയ്തിട്ട് ആദ്യത്തെ പാരഗ്രാഫ് മൊത്തം ഡിലീറ്റ് ചെയ്യും. ഇംഗ്ലീഷ് ഭാഗം ഡിലീറ്റ് ചെയ്യും. മലയാളം ഭാഗം നില നിൽക്കും. അവസാനം ഇറങ്ങി ഇറങ്ങി വരുമ്പോൾ ഇംഗ്ലീഷ് പുസ്തകം പുറത്ത് പോകും. മലയാളം പുസ്തകം മാത്രമായി മാറും. .." </span></p><p><span style="font-size: medium;">തർജ്ജമയുടെ ഈ രീതി മോശമെന്ന് പറയുന്നില്ല പക്ഷെ , നമ്മൾ പുസ്തകം പൈസ കൊടുത്ത് വാങ്ങുന്നതാണ് . ഒറിജിനൽ പുസ്തകത്തിൽ രചയിതാവ് ഉദ്ദേശിക്കുന്നത് തന്നെയാണ് തർജ്ജമയിൽ ഉള്ളതെന്ന് വിവർത്തകൻ ഉറപ്പു വരുത്തേണ്ടത് ആവശ്യമാണ് . വിവർത്തനം കാരണം ആശയക്കുഴപ്പം ഉണ്ടാകരുത്. </span></p><p><span style="font-size: medium;">ഉദാഹരണം പറയാം. വാങ്ങിയ പുസ്തകങ്ങൾ നഷ്ടപ്പെട്ടതിനാൽ ഓർമ്മയിൽ നിന്ന് എടുത്തെഴുതുന്നതാണ് . </span></p><p><span style="font-size: medium;"><span style="background-color: white; color: #050505; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; white-space: pre-wrap;">'ഗുളികക്കുശേഷമുള്ള പ്രഭാതമാണ് ഒരു ശിശുപീഢകന്റെ ഏറ്റവും ഉത്തമസുഹ്രൃത്ത് '- നാസ്തികനായ ദൈവം എന്ന പുസ്തകത്തിലെ വരികളാണ് . വായിച്ചപ്പോൾ അർഥം മനസിലായില്ല . അതിനാൽ ഡോക്കിൻസ് എന്താണ് എഴുതിയത് എന്ന് നോക്കിയതാണ് .' </span><span style="color: #050505; font-family: Segoe UI Historic, Segoe UI, Helvetica, Arial, sans-serif;"><span style="white-space: pre-wrap;">The morning after pill is a pedophile's best friend' എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിൽ </span></span><span style="color: #050505; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; white-space: pre-wrap;">morning -after pill എന്ന ഗർഭ നിരോധനമാർഗ്ഗത്തെയാണ് ഡോകിൻസ് സൂചിപ്പിക്കുന്നത് എന്നാണ് എനിക്ക് തോന്നിയത്. ഗുളികയാണ് , വിവർത്തകൻ എഴുതിയത് പോലെ പ്രഭാതമായിരിക്കാൻ ഇടയില്ല. </span></span></p><p><span style="font-size: medium;"><span style="color: #050505; font-family: Segoe UI Historic, Segoe UI, Helvetica, Arial, sans-serif;"><span style="white-space: pre-wrap;">പുസ്തകത്തിൽ Recurrent Laryngeal nerve എന്നത് </span></span><span style="background-color: #f0f2f5; color: #050505; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif;">ആവര്</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="background-color: #f0f2f5; color: #050505; display: inline-flex; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; margin: 0px 1px; vertical-align: middle;"></span><span style="background-color: #f0f2f5; color: #050505; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif;">ത്തിത ലാരിഞ്ച്യല്</span><span class="x3nfvp2 x1j61x8r x1fcty0u xdj266r xhhsvwb xat24cr xgzva0m xxymvpz" style="background-color: #f0f2f5; color: #050505; display: inline-flex; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; margin: 0px 1px; vertical-align: middle;"></span><span style="background-color: #f0f2f5; color: #050505; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif;"> നാഡി എന്നാണ് മുഴുവൻ ഇടത്തും മൊഴിമാറ്റം നടത്തിയിട്ടുള്ളത് . നേർവിൻറെ പേര് അതെ പടി എഴുതിയാൽ മതിയായിരുന്നു. ഇവിടെ Recurrent എന്നത് ആവർത്തിതം എന്ന് മൊഴിമാറ്റം നടത്തുന്നത് ശരിയെന്ന് തോന്നിയില്ല. അവിടെ ഒന്നും ആവർത്തിക്കുന്നില്ലല്ലോ . ആ നാഡിയുടെ കോഴ്സ് അല്ലേ അത് സൂചിപ്പിക്കുന്നത് ? Laryngeal എന്നത് സ്വന നാഡി എന്നൊക്കെ പറയാം. </span></span></p><p><span style="background-color: #f0f2f5; color: #050505; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif;"><span style="font-size: medium;">തലച്ചോറിന്റെ PONS എന്ന ഭാഗത്തിന് പോണുകൾ എന്ന് വിവർത്തനം വന്നതും ഇത് പോലെയുള്ള മൊഴിമാറ്റം കൊണ്ടാകാം. </span></span></p><p><span style="background-color: #f0f2f5; color: #050505; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif;"><span style="font-size: medium;">" ലോകത്തെ ഏറ്റവും ശ്രേഷ്ഠമായ വൈദഗ്ദ്യത്തിന്റെ അനന്തരഫലം എങ്ങനെയാണ് ഇത് ഇടിക്കുന്നത് ? " - എൻജിൻ മുറിയിലൂടെ ചുറ്റിത്തിരിയുന്നതിനിടയിൽ നീരാവി ചോദിച്ചു - മറ്റൊരാളുടെ വിവർത്തനമാണ് . ഒറിജിനൽ എന്തായിരിക്കും ? </span></span></p><p><span style="background-color: #f0f2f5; color: #050505; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif;"><span style="font-size: medium;"><br /></span></span></p><p><span style="background-color: #f0f2f5; color: #050505; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif;"><span style="font-size: medium;"><br /></span></span></p><p><span style="color: #050505; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; white-space: pre-wrap;"><span style="font-size: medium;"><br /></span></span></p><p><span style="color: #050505; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; white-space: pre-wrap;"><span style="font-size: medium;"><br /></span></span></p><p><span style="font-size: medium;"> </span></p><p><br /></p>Unknownnoreply@blogger.com0tag:blogger.com,1999:blog-8704958948788505284.post-49685909987679041682023-04-15T16:16:00.002+05:302023-04-15T16:18:19.391+05:30ജൈവ കൃഷി<p> </p><p> <span style="font-size: medium;">സാമ്പത്തികമായി നില നിൽക്കാത്തത് ഒരു ഹോബി മാത്രമായേ പോകാനിടയുള്ളൂ . ജൈവ കൃഷി എന്ന് പറയുന്നത് നടക്കാത്ത ഒന്നാണെന്ന് എന്നോട് ആദ്യമായി പറഞ്ഞത് ഒരു ജൈവകൃഷിക്കാരനാണ് . അത്യാവശ്യം രാസവളമൊക്കെ കൊടുക്കണം . അല്ലാതെ ഇതൊന്നും ഉണ്ടാകില്ല. അയാൾ പറഞ്ഞു . മൂഡ് ഡിസോർഡർ രോഗത്തിന് ഇവിടെ ആശുപത്രിയിൽ ചികത്സയിലായിരുന്നു അയാൾ . അതിന്റെ ഭാഗമായുള്ള കൂടുതൽ സംസാരവും കൂടുതൽ പരിചിതത്വം കാണിക്കലും ഉണ്ടായിരുന്നു. രണ്ട് മൂന്നു ദിവസം മരുന്നുകഴിച്ചപ്പോൾ അതൊക്കെ പോകുകയും കൃഷിയെപ്പറ്റിയുള്ള സംസാരം അയാൾ നിർത്തുകയും ചെയ്തു. പിന്നീട് ഇത് തന്നെ പലരും പറയുന്നത് കേട്ടിട്ടുണ്ട്. മറ്റു രീതിയിൽ വരുമാനം ഉള്ളവർക്ക് ജൈവകൃഷി ഒരു ഹോബിയായിട്ട് കൊണ്ട് പോകാമെന്ന് തോന്നുന്നു. പക്ഷെ , പറയുന്നത് പോലെ ജൈവകൃഷിക്ക് ആരോഗ്യപരമായി പ്രത്യേകഗുണങ്ങൾ ഉണ്ടോ ? എനിക്കറിയില്ല. </span></p>Unknownnoreply@blogger.com0tag:blogger.com,1999:blog-8704958948788505284.post-80667885148140723142023-04-13T16:57:00.001+05:302023-04-13T16:57:07.830+05:30മൈക്രോസ്കോപ്പ് <p><span style="font-size: medium;">ഞാൻ അത് എങ്ങനെ വരക്കാൻ നോക്കിയിട്ടും ശരിയാകുന്നില്ല . ഒരു മൈക്രോസ്കോപ്പ് വരക്കാനാണ് . മിക്കവരെയും പോലെ പോലെ ഡോക്ടറാകാനാണ് സെക്കൻഡ് ഗ്രൂപ്പ് എടുത്ത് പ്രീഡിഗ്രിക്ക് ചേർന്നിരിക്കുന്നത് . ആദ്യത്തെ ആഴ്ച ബോട്ടണിയിലെ ഒരു സാറ് വന്ന് ഞങ്ങളെ ലബോറട്ടറിയിലേക്ക് തെളിച്ചു . ഒരു കൂട്ടർ സുവോളജി ലാബിലേക്കും പോയി.</span></p><p><span style="font-size: medium;">മൈക്രോസ്കോപ്പ് ആണ് ആദ്യത്തെ ക്ലാസിൽ . മൈക്രോസ്കോപ്പിന്റെ ഭാഗങ്ങൾ സാർ വിശദീകരിച്ചു തന്നു. ഒരു ചെടിത്തണ്ട് വെട്ടി അതെങ്ങനെ മൈക്രോസ്കോപ്പിൽ പരിശോധിക്കണമെന്ന് കാണിച്ചു . അവസാനം റെക്കോർഡ് ബുക്കിൽ ഒരു മൈക്രോസ്കോപ്പ് വരച്ച് അടുത്തയാഴ്ച സമർപ്പിക്കാൻ പറഞ്ഞു .</span></p><p><span style="font-size: medium;">ഞാനിത് എങ്ങനെ നോക്കിയിട്ടും നടക്കുന്നില്ല. അവസാനം ഞാൻ നാട്ടിലെ ഒരു ചിത്രകാരനെ സമീപിച്ചു . എന്റെ സുഹൃത്ത് കൂടെയാണ് .എന്റെ ആവശ്യം പറഞ്ഞതും മൂപ്പർ സമ്മതിച്ചു . ഞാൻ മൈക്രോസ്കോപ്പിന്റെ പടമുള്ള പുസ്തകവും റിക്കോർഡ് ബുക്കും അങ്ങേരെ ഏൽപ്പിച്ചു .</span></p><p><span style="font-size: medium;"> ചങ്ങാതി ഒറ്റ ദിവസം കൊണ്ട് വർക്ക് പൂർത്തിയാക്കി . സംഗതി തിരിച്ച് തന്നു. മൈക്രോസ്കോപ്പ് നോക്കിയപ്പോഴാണ് , വളരെ കലാത്മകമായി വരച്ചിട്ടുണ്ട് . സുന്ദരമായ ചിത്രം . പക്ഷെ അതിന്റെ ഐ പീസ് ലെന്സുകളും ഒബ്ജക്ടീവ് ലെൻസും ഒബ്ജക്റ്റുമെല്ലാം വേറെ വേറെ ദിശകളിലേക്കാണ് . അതിലെ നോക്കിയാൽ ഒന്നും കാണാനിടയില്ല.</span></p><p><span style="font-size: medium;">എന്തായാലും ഞാൻ റെക്കോർഡ് ബുക്കുമായി സാറിന്റെ അടുത്ത് പോയി .. " എടോ , ഞാൻ തന്നോട് ടെലസ്കോപ്പ് വരക്കാനല്ല, മൈക്രോസ്കോപ്പ് വരക്കാനാണ് പറഞ്ഞത് .. ഇത് മാറ്റി വരച്ചു കൊണ്ട് വാ.. " എന്നും പറഞ്ഞ് എന്നെ ഓടിച്ചു . സംഗതി ശരിയാണ് . അതിന്റെ ഐ പീസ് നേരെ ആകാശത്തേക്കാണ് നോക്കുന്നത് . </span></p><p><span style="font-size: medium;">ഞാൻ വീണ്ടും സുഹൃത്തിന്റെ അടുത്തേക്ക് വിട്ടു. ഒരു ലെന്സിലൂടെ നോക്കിയാൽ മറ്റേ ലെൻസ് വഴി കാണണം . നേരെ നേരെ ആയിരിക്കണം . ചങ്ങാതി കാര്യങ്ങൾ മനസിലാക്കി , നല്ലൊരു പടം വരച്ചു തന്നു . </span></p><p><span style="font-size: medium;">അതുമായി സാറിന്റെ അടുത്ത് പോയപ്പോൾ ശരിയിട്ടു തന്നു എന്ന് മാത്രമല്ല , ഗുഡ് എന്നും എഴുതി തന്നു. </span></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p>Unknownnoreply@blogger.com0tag:blogger.com,1999:blog-8704958948788505284.post-83525541297605564732023-04-09T09:38:00.004+05:302023-04-09T09:40:02.706+05:30തുരംഗപാത <span style="font-size: medium;">ഒരു കാലത്ത് ഞാൻ വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. മരിക്കാനായി കീടനാശിനി കുടിച്ചവർ , അപകടങ്ങളിൽ </span> <span style="font-size: medium;">ഗുരുതരമായ പരിക്കേറ്റവർ , നെഞ്ച് വേദനയുള്ളവർ , അപസ്മാരമിളകിയവർ എന്നിങ്ങനെയുള്ളവരുമായി ആളുകൾ ഇടക്കവിടെ എത്തുമായിരുന്നു. ഡോക്ടർമാർ പരിശോധിച്ച് കൊണ്ടിരിക്കുമ്പോൾ ചിലപ്പോൾ ബന്ധുമിത്രങ്ങളിൽ പ്പെട്ട ആരെങ്കിലും വന്നു ചോദിക്കും. ' ഡോക്ടറെ .. കോഴിക്കോട്ട് കൊണ്ട് പോണോ ?" വിദഗ്ധ ചികിത്സ കോഴിക്കോടാണ് കിട്ടുക എന്നതായിരുന്നു പലരുടെയും ധാരണ. ഒരു പരിധി വരെ അത് ശരിയുമായിരുന്നു. പലപ്പോഴും ഡോക്ടർമാർ കേസ് റെഫർ ചെയ്യും. പലപ്പോഴും സംഭവിക്കാറുള്ളത് കോഴിക്കോട്ടേക്ക് പോകുന്ന വഴിക്ക് ചുരത്തിൽ ബ്ലോക്കിൽ പെട്ട് മണിക്കൂറുകൾ വൈകുകയും സ്ഥിതി മോശമാകുകയും ആണ് . അത് കൊണ്ട് ജീവൻ നഷ്ടപ്പെട്ടവർ ഉണ്ട് . ചുരം ബ്ലോക്കാകാൻ വലിയ കാരണമൊന്നും വേണ്ട. ഒരു ലോറി റോഡിൽ കേടായി നിന്ന് പോയാൽ ചുരം തടസപ്പെടും. അല്ലെങ്കിൽ ഒരു മരം വീണാൽ , മണ്ണിടിഞ്ഞാൽ .</span><div><span style="font-size: medium;">വയനാട്ടിലേക്ക് വരാൻ നിർദ്ദേശിക്കപ്പെടുന്ന പുതിയ പാതകളെ തുടക്കത്തിൽ തന്നെ തുരങ്കം വെക്കുന്ന ആളുകളെ വയനാട്ടുകാർ ദേഷ്യത്തോടെയല്ലാതെ കാണാനിടയില്ല. </span></div>Unknownnoreply@blogger.com0tag:blogger.com,1999:blog-8704958948788505284.post-28283456407554615722023-04-06T17:35:00.002+05:302023-04-06T17:35:17.459+05:30<p> " മയക്കം കൊടുത്തതിന് അയ്യായിരം രൂപ ബില്ലിൽ ഇട്ടിരിക്കുന്നു .. എന്തൊരു അറവാണ് ഇത് ? ഇതിലും നല്ലത് ബ്ലേഡ് കമ്പനി നടത്തുകയാണ് " - പണ്ടൊരിക്കൽ ഒരു സ്വകാര്യ ആശുപത്രിയുടെ വരാന്തയിലൂടെ നടക്കുമ്പോൾ യാദൃശ്ചികമായി കേട്ടതാണ് . ഒരു സർജറിക്ക് അനസ്തേഷ്യ കൊടുത്തതിന്റെ ബില്ലിനെപ്പറ്റിയാണ് അവർ പറഞ്ഞു കൊണ്ടിരുന്നത്. </p><p>എനിക്കിത് വിചിത്രമായി തോന്നി. അനസ്തേഷ്യ വിദഗ്ദർ ചെയ്യുന്നതെന്തെന്ന് നാട്ടുകാർ അറിയുന്നില്ലല്ലോ . </p><p>ഡോക്ടർ മുരളിധരൻ എഴുതിയ പുസ്തകം വായിച്ചപ്പോഴാണ് എനിക്കും പലതും അറിയില്ലായിരുന്നു എന്ന് മനസിലാകുന്നത്. ജനങ്ങളുമായി അധികം ബന്ധമൊന്നുമില്ലാത്ത ഒരു സ്പെഷാലിറ്റി ആണ് അനസ്തേഷ്യോളജി എന്നാണ് കരുതിയിരുന്നത്. ഡോക്ടർ മുരളീധരൻ തന്റെ അനുഭവങ്ങളും സ്മരണകളും ഹൃദ്യമായി എഴുതിയിരിക്കുന്നു . . </p><p>എന്ന് വെച്ച് ഇതിൽ അനസ്തേഷ്യ മാത്രമാണ് ഉള്ളതെന്ന് വിചാരിക്കേണ്ട. തന്റെ കുട്ടിക്കാല ഓർമ്മകളും താൻ പഠിച്ച കലാലയത്തിലെ അനുഭവങ്ങളും അത് പോലെ മനോഹരമായി പുസ്തകത്തിലാക്കിയിട്ടുണ്ട് .. </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi91gHTEZGT_BsNJ_9_OPAomFLgKnYot-HMpifngdC4W7V3wxCOux-O76FrTcfPLwFLGu-WTNobqQbAV-d80weLpT-6gm7v8xlvSKnrCQ3EQmAVWFjluR0Scix82t2Wswto6NX48K8QS4Zuo9xiiMDjh3WPnBXeKefg5eXR9I649NyY1ZRutqBNQ54v/s983/WhatsApp%20Image%202023-04-06%20at%2007.57.51.jpeg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="983" data-original-width="720" height="501" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi91gHTEZGT_BsNJ_9_OPAomFLgKnYot-HMpifngdC4W7V3wxCOux-O76FrTcfPLwFLGu-WTNobqQbAV-d80weLpT-6gm7v8xlvSKnrCQ3EQmAVWFjluR0Scix82t2Wswto6NX48K8QS4Zuo9xiiMDjh3WPnBXeKefg5eXR9I649NyY1ZRutqBNQ54v/w366-h501/WhatsApp%20Image%202023-04-06%20at%2007.57.51.jpeg" width="366" /></a></div><br /><p></p><p><br /></p><p><br /></p><p><br /></p>Unknownnoreply@blogger.com0tag:blogger.com,1999:blog-8704958948788505284.post-555269159300765132023-03-25T19:10:00.003+05:302023-03-25T19:10:49.150+05:30വധശിക്ഷ<p><br /></p><p><span style="font-size: medium;">തൂക്കിക്കൊല്ലുന്നതിന് പകരം വേദനയില്ലാത്ത മരണം ഉറപ്പാക്കുന്ന കൂടുതൽ മാനുഷികമായ വധശിക്ഷാ രീതികളെക്കുറിച്ച് പഠിച്ച് അറിയിക്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദ്ദേശം നല്കിയിരിക്കുകയാണ്.</span></p><p><span style="font-size: medium;">കൂടുതൽ മാനുഷികമായ വധശിക്ഷ ഏതായിരിക്കും ? </span></p><p><span style="font-size: medium;">ഷോക്കടിപ്പിക്കൽ , തല വെട്ടൽ , വെടി വെക്കൽ എന്നിവയൊക്കെയാണ് പല രാജ്യങ്ങളിലും വധശിക്ഷ നടപ്പാക്കാൻ ഉപയോഗിച്ചിരുന്നത് . വിഷവാതകം , മരുന്ന് കുത്തി വെക്കൽ എന്നിവയുടെ ചരിത്രവുമുണ്ട് .</span></p><p><span style="font-size: medium;">എളുപ്പത്തിൽ നടക്കുന്നതും വേദനാരഹിതമായതും ഇക്കൂട്ടത്തിൽ തൂ ക്കിക്കൊല്ലൽ തന്നെയായിരിക്കും. . </span></p><p><span style="font-size: medium;">തല വെട്ടുന്ന പരിപാടിയെക്കുറിച്ച് ഒരു സാഹിത്യകാരൻ എഴുതിയത് വായിച്ചിട്ടുണ്ട് . തികച്ചും അപ്രതീക്ഷിതമായിട്ടാണ് പ്രതിയുടെ തല വെട്ടി ശിക്ഷ നടപ്പാക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. പ്രതിയെ മുൻ കൂട്ടി അറിയിക്കില്ലത്രേ. ഒറ്റ വെട്ടിന് തല അറ്റുപോകുമെന്നാണ് . എങ്കിലും അത് കൂടുതൽ മാനുഷികമായ ഒരു രീതിയാണെന്ന് ആരും പറയാനിടയില്ല. </span></p><p><span style="font-size: medium;">ലോകത്തെ മിക്ക രാജ്യങ്ങളും അപരിഷ്കൃതമെന്ന് കണ്ട് വധശിക്ഷ തന്നെ നിർത്തലാക്കിയിരിക്കുയാണ് . നമ്മൾ അത് കൂടുതൽ അന്തസായി എങ്ങനെ നടത്താമെന്ന ആലോചനയിലാണ് .</span></p><p><span style="font-size: medium;">ആൾക്ക് അനസ്തേഷ്യ കൊടുത്ത് മരുന്ന് കുത്തി വെച്ച് ഹൃദയം നിലപ്പിക്കാനുള്ള നിർദ്ദേശമൊന്നും വരില്ലെന്ന് പ്രതീക്ഷിക്കുന്നു . </span></p><p><br /></p><p> </p><p><br /></p>Unknownnoreply@blogger.com0tag:blogger.com,1999:blog-8704958948788505284.post-55602209831927864752023-03-21T16:20:00.002+05:302023-03-21T16:21:33.014+05:30സിസ്റ്റർ <p> <span style="font-size: medium;">ഡോക്ടർമാർക്ക് തല്ല് കിട്ടണം എന്ന് തന്നെയാണ് മിക്കവാറും പോസ്റ്റുകളും കമന്റുകളും പറഞ്ഞത്. അതിന് ഓരോരുത്തർക്കും അവരുടെ കാരണങ്ങളും കഥകളുമുണ്ട് . അത്തരം ഒരു പോസ്റ്റിൽ കണ്ട ഒരു കമന്റ് കൗതുകകരമായി . </span></p><p><span style="font-size: medium;">ലേഡി ഡോക്ടറെ സിസ്റ്റർ എന്ന് വിളിച്ചപ്പോൾ അവർ ദേഷ്യപ്പെട്ടു എന്നാണ് പരാതി.</span></p><p><span style="font-size: medium;">ഇന്ന് മെഡിക്കൽ കോളേജിൽ ഡോക്ടർ ആകാൻ പഠിക്കുന്നവരിൽ പെൺകുട്ടികൾ ആണ് ഭൂരിപക്ഷം. എം ബി ബി എസ് അഡ്മിഷൻ കിട്ടുക , ഈ പരീക്ഷകൾ എല്ലാം ഒന്ന് പാസായി ഡോക്ടർ ആകുക എന്നിവ ഒരു വിധം നല്ല കഷ്ടപ്പാട് ഉള്ള ഒന്നാണ് . ആൺകുട്ടികൾ പഠിക്കുന്ന അത് തന്നെയാണ് പെൺകുട്ടികളും പഠിക്കുന്നത്. ഒരു പക്ഷെ നമ്മുടേത് പോലെ ഒരു സ്ത്രീ വിരുദ്ധ സമൂഹത്തിൽ ആണ്കുട്ടികളേക്കാൾ എല്ലാ കാര്യങ്ങളിലും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പെൺകുട്ടികൾ ആയിരിക്കും. </span></p><p><span style="font-size: medium;">അങ്ങനെ കഷ്ടപ്പെട്ട് ജയിച്ചു വരുന്ന സ്ത്രീകളെ അംഗീകരിക്കാൻ ആളുകൾക്ക് മടിയാണ് . അത് കൊണ്ട് അവരെ ഡോക്ടർ എന്ന് വിളിക്കുന്നത് ഒഴിവാക്കുന്നു. അതെ സമയം ആൺ ഡോക്ടർമാരെ ആരും ബ്രദർ എന്നൊന്നും വിളിക്കാറില്ല. . അവരെയെല്ലാം ഡോക്ടർ എന്നോ സാർ എന്നോ ഒക്കെയേ വിളിക്കാറുള്ളൂ . </span></p><p><span style="font-size: medium;">സിസ്റ്റർ എന്ന് വിളിച്ചതിന് ഡോക്ടർക്ക് ദേഷ്യം പിടിച്ചെങ്കിൽ നന്നായിപ്പോയി എന്നേ പറയാനുള്ളൂ ..</span></p>Unknownnoreply@blogger.com0tag:blogger.com,1999:blog-8704958948788505284.post-73704490635951158892023-03-18T17:42:00.002+05:302023-03-18T17:44:57.041+05:30സർജൻ<p> <span style="font-size: medium;"> ' തോളിൽ ചെറിയൊരു മുഴ - ' ഡിഗ്രിക്ക് പഠിക്കുന്ന കോളേജ് കാരൻ പയ്യൻ സർജനെ കാണിക്കാൻ പോയതാണ് .</span></p><p><span style="font-size: medium;">'' കുഴപ്പമില്ലാത്തതാണ് . പതുക്കെ ചെയ്താൽ മതി . പിന്നീട് ചെയ്യാം - '' ഡോക്ടർ അവനെ അറിയിച്ചു .</span></p><p><span style="font-size: medium;">''പോരാ .. ഇപ്പോൾ തന്നെ ചെയ്യണം . ആ തടിപ്പിൽ കറുത്ത ഒരടയാളമുണ്ട് . അത് വഴി അടുത്ത വീട്ടിലെ ആൾ തന്റെ രഹസ്യങ്ങൾ ഒക്കെ ചോർത്തുകയാണ് ..പ്രശ്നമാണ് "</span></p><p><span style="font-size: medium;">ഡോക്ടർ രണ്ട് ദിവസം കഴിഞ്ഞ് സർജറി ചെയ്തു . അവനെ വീട്ടിലേക്ക് വിട്ടു .</span></p><p><span style="font-size: medium;">രണ്ടാഴ്ച കഴിഞ്ഞ് ചങ്ങാതി വീണ്ടും സർജന്റെ അടുത്ത് എത്തി . സർജറി ചെയ്തപ്പോൾ ഡോക്ടർ അതിനകത്ത് ഒരു ചിപ്പ് നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ഇയാൾ ആരോപിക്കുന്നത് . ആ ചിപ്പ് വഴി ശത്രുക്കൾ തന്റെ നീക്കങ്ങൾ ചോർത്തുന്നു..അതിൽ നിന്ന് തരംഗങ്ങൾ പുറത്തേക്ക് പ്രസരിക്കുന്നുണ്ട് . വലിയ എടങ്ങേറാണ് ..</span></p><p><span style="font-size: medium;">ഡോക്ടർ ചിപ്പ് എടുത്ത് കൊടുക്കാനൊന്നും നിന്നില്ല. നേരെ ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്തേക്ക് വിട്ടു .</span></p><p><span style="font-size: medium;">സർജനെ തല്ലണം എന്നാണ് ഇവൻ പറയുന്നത്. പ്രശ്നം മാനസികമാണെന്ന് പയ്യന്റെ പിതാവിന് മനസ്സിലായിട്ടുണ്ട് . പക്ഷെ അയാൾ ധരിച്ചിരിക്കുന്നത് സർജറിക്കിടെ പ്രധാനപ്പെട്ട ഒരു ഞരമ്പിന് തകരാറു പറ്റിയെന്നും അത് കൊണ്ടാണ് ഈ കുഴപ്പങ്ങൾ ഉണ്ടായതെന്നും. </span></p><p><span style="font-size: medium;">ഹാലോപെരിഡോൾ ഗുളികകൾ ആണ് സർജനെ തല്ലു കിട്ടുന്നതിൽ നിന്നും രക്ഷിച്ചത് എന്ന് തോന്നുന്നു. </span></p><p><span style="font-size: medium;">സർജൻമാർ കുഴപ്പം പിടിച്ച ഒരു ജീവിതമാണ് ജീവിക്കുന്നത് . ഏത് വഴിക്കാണ് ഗുലുമാലുകൾ വരുന്നത് എന്ന് പറയാൻ പറ്റില്ല. </span></p><p><span style="font-size: medium;"><br /></span></p><p><br /></p>Unknownnoreply@blogger.com0tag:blogger.com,1999:blog-8704958948788505284.post-63365151473882213182023-03-01T20:35:00.009+05:302023-03-01T20:35:53.915+05:30<p>"എന്റെ ജീവിത നൈരാശ്യത്തിന്റെ നെല്ലിപ്പടി കണ്ടു തുടങ്ങിയിരിക്കുന്നു ." - ചങ്ങമ്പുഴ ഗദ്ഗദസ്വരം അടക്കിക്കൊണ്ട് പറഞ്ഞു , '' എന്റെ മനഃക്ലേശങ്ങൾക്കുള്ള ഒരേയൊരു മരുന്നാണ് മദ്യം. ഞാൻ കുടിക്കുന്നുണ്ട് - കണക്കില്ലാതെ കുടിക്കുന്നുണ്ട് .മദ്യപാനം മാത്രമാണ് ഒരേയൊരു ആനന്ദം. എന്റെ ഭാര്യയും കുട്ടിയും എന്നെ ഉപേക്ഷിച്ച് പോയി.എന്റെ പെറ്റമ്മയും സഹോദരന്മാരും എനിക്കെതിരാണ് . അയല്പക്കക്കാരും പഴയ കൂട്ടുകാരും എല്ലാം എന്റെ ശത്രുക്കളായി മാറിയിരിക്കയാണ് .എന്നെപ്പറ്റി നാറുന്ന അപവാദങ്ങൾ പ്രചരിക്കുന്ന ഒരു അന്തരീക്ഷത്തിലാണ് ഞാൻ ജീവിക്കുന്നത്.സാമ്പത്തിക ക്ലേശങ്ങളല്ല, വിഷാദാത്മകത്വമാണ് എന്നെ വിരട്ടിക്കൊണ്ടിരിക്കുന്നത് . ദാരിദ്ര്യങ്ങളും കടങ്ങളും എന്നെ ആത്മഹത്യയുടെ വക്കോളമെത്തിച്ച ഒരു കാലമുണ്ടായിരുന്നു.</p><p>അക്കാലമെല്ലാം പോയി . ഇപ്പോൾ എന്റെ പേരിൽ പതിനാലായിരം രൂപ ബാങ്കിലുണ്ട് . പക്ഷെ, നീറിപ്പിടിക്കുന്ന മനസിന് ആ പണം കൊണ്ടെന്ത് പ്രയോജനം ? ഞാനിനി അധിക കാലം ജീവിച്ചിരിക്കയില്ല. അടുത്ത കാലത്ത് മരിക്കും എന്നെനിക്കുറപ്പുണ്ട് .എന്നാലത് ആത്മഹത്യ ആയിരിക്കില്ല.. " </p><p>എസ് കെ പൊറ്റക്കാട് , കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയെ കാണാൻ പോയ കാര്യമാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.</p><p>എന്നാൽ ആ മാനസിക കുഴപ്പങ്ങളിൽ നിന്ന് ചങ്ങമ്പുഴ വിമുക്തി നേടുക തന്നെ ചെയ്തു എന്നു പൊറ്റക്കാട് എഴുതുന്നു. ചങ്ങമ്പുഴ സ്വന്തം വീട് വാങ്ങി കുടുംബമൊന്നിച്ച് സുഖമായി പാർത്തു വരുമ്പോൾ പൊറ്റക്കാട് വീണ്ടും കാണാൻ പോയിരുന്നു .</p><p>കഴിഞ്ഞതെല്ലാം മറന്ന് , സമാധാനവും ആനന്ദവും കുടുംബസൗഖ്യവും അലയടിക്കുന്ന ഒരു നൂതന ജീവിതം കെട്ടിപ്പടുക്കുവാനുള്ള എന്റെ കവിസുഹൃത്തിന്റെ പരിശ്രമത്തിൽ അദ്ദേഹത്തിന് വിജയം നേർന്ന് പിരിഞ്ഞു എന്നാണ് പൊറ്റക്കാട്ട് എഴുതിയിരിക്കുന്നത്.</p><p>പക്ഷെ വിഷാദാത്മകത്വത്തെ അകറ്റാൻ ശീലിച്ച മദ്യപാനം ചങ്ങമ്പുഴ തുടർന്നു . അദ്ദേഹം രോഗബാധിതനായി . മരിക്കുകയും ചെയ്തു.</p><p><br /></p><p>വിഷാദത്തിന്റെയും മറ്റു മാനസിക അസ്വസ്ഥതകളുടെയും സ്വയം ചികിത്സ ആയി മദ്യം ഉപയോഗിക്കുന്നത് ഇക്കാലത്തും തുടരുന്ന ഒരു കഥയാണ് . മദ്യാസക്തിയിൽ എത്തുന്ന ഒരു വിഭാഗം ഇങ്ങനെ അതിലേക്ക് എത്തുന്നതായിരിക്കും. പലപ്പോഴും മദ്യം പ്രാഥമിക കാരണമായി മനസിലാക്കപ്പെടുകയും ചെയ്യാം. </p><p> ചങ്ങമ്പുഴയുടെ കാലത്ത് സിറ്റലോപ്രം ഗുളികകൾ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ അദ്ദേഹത്തിന് മദ്യമുപയോഗിച്ച് വിഷാദം അകറ്റേണ്ടി വരില്ലായിരുന്നിരിക്കാം... അത് പോലെ ക്ഷയരോഗത്തിനുള്ള ഫലപ്രദമായ മരുന്നുകൾ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം നേരത്തെ മരിക്കുകയുമില്ലായിരിക്കാം.. </p><p><br /></p>Unknownnoreply@blogger.com0tag:blogger.com,1999:blog-8704958948788505284.post-43672080400559778562023-02-17T23:40:00.001+05:302023-02-17T23:45:57.841+05:30<p> നമ്മുടെ നാട്ടിൽ രോഗമുള്ളവരുടെ പരിചരണത്തിന്റെ ഭാരം വന്നു വീഴുന്നത് ഏതാണ്ട് മുഴുവനും സ്ത്രീകളിലാണെന്ന് തോന്നുന്നു. വയനാട്ടിലും കോഴിക്കോട്ടുമൊക്കെ മെന്റൽ ഹെൽത്ത് ക്യാംപുകളിൽ പോയിക്കൊണ്ടിരുന്നപ്പോൾ ഞാൻ അവിടെ കണ്ട് കൊണ്ടിരുന്ന ഒരു വിഭാഗം ബുദ്ധിമാന്ദ്യമുള്ള കുട്ടികളായിരുന്നു. കുട്ടികളെന്നു വെച്ചാൽ അവർ പലപ്പോഴും പ്രായം കൊണ്ട് കുട്ടികളായിരുന്നില്ല. മിക്കപ്പോഴും അമ്മമാരാണ് അവരെ കൊണ്ട് വരുന്നത്. എൻഡോ സൾഫാൻ ക്യാംപുകളിൽ അച്ഛന്മാരെ കാണാറുണ്ടായിരുന്നു.</p><p>ഈ അമ്മമാരുടെ കാര്യം വളരെ കഷ്ടമായിരുന്നു. മുഴുവൻ ദിവസവും മുഴുവൻ സമയവും ഇവർക്ക് കുട്ടികളെ പരിചരിക്കേണ്ടി വരുന്നു. ഒട്ടും വിശ്രമിക്കാനുള്ള അവസരം പോലും പലർക്കും കിട്ടാറില്ല. വര്ഷങ്ങളായി ഒരു ദിവസം പോലും വീട്ടിനു പുറത്ത് പോകാൻ പറ്റാത്ത അമ്മമാരും ഉണ്ട്. </p><p> ഇത് അവർക്ക് ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യങ്ങൾ ഉണ്ടാക്കുന്നു. പലരോടും സംസാരിക്കുമ്പോൾ ഏറ്റവുമധികം അലട്ടുന്ന കാര്യം എന്താണെന്ന് വെച്ചാൽ തങ്ങളുടെ കാല ശേഷം കുട്ടികൾ എങ്ങനെ ജീവിക്കുമെന്ന ചിന്തയായിരിക്കും.</p><p>നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ ഇത്തരം കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ ആവശ്യത്തിന് ലഭ്യമാകുന്നില്ല. ചികിത്സാപരമായും സാമ്പത്തികമായും ആവശ്യമായ പിന്തുണ സമൂഹം അവർക്ക് കൊടുക്കേണ്ടതാണ് . മാതാപിതാക്കൾ അനുഭവിക്കുന്ന സമ്മർദ്ദം കുറക്കാനുള്ള വഴികളും കാണേണ്ടതാണ് . </p><p>എൻഡോസൾഫാൻ ക്യാംപുകൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നവർ ഇക്കാര്യം കൂടെ ആവശ്യപ്പെടണമെന്ന് തോന്നുന്നു.</p><p><br /></p><p><br /></p><p><br /></p>Unknownnoreply@blogger.com0tag:blogger.com,1999:blog-8704958948788505284.post-51756305575870322402023-01-01T10:26:00.002+05:302023-01-01T10:26:32.786+05:30ബാലേട്ടൻ <p> നല്ല മനുഷ്യന്മാരെക്കൊണ്ടാണ് പലപ്പോഴും വലിയ പൊല്ലാപ്പ് ..</p><p>" ബാലേട്ടൻ ഒരു നല്ല മനുഷ്യൻ ആണ് .. ഈ ഡോക്ടർമാർ പലപ്പോഴും അനാവശ്യമായി പല മരുന്നുകൾ എഴുതും . ഈ ബാലേട്ടൻ ഇതൊക്കെ നോക്കി ആവശ്യമുള്ളത് മാത്രം പറഞ്ഞു തരും . . ആവശ്യമില്ലാത്ത മരുന്നുകൾ കഴിച്ച് കിഡ്നി കേട്ടു വരുത്തേണ്ടല്ലോ ?"</p><p>ഒരാൾ ഓ പി യിൽ വന്നു പറഞ്ഞതാണ് . </p><p>ബാലേട്ടൻ പട്ടാളക്കാരനോ മാഷോ ആണെങ്കിൽ പ്രശ്നമില്ലായിരുന്നു . പക്ഷെ, ബാലേട്ടൻ ഒരു ഫാര്മസിസ്റ് ആകുന്നു. </p><p>കൊളസ്റ്ററോൾ കുറക്കാനുള്ള മരുന്ന് കഴിക്കുന്നത് അനാവശ്യമാണെന്നാണ് ഇയാൾ പറയുന്നത് . ഒരു അറ്റാക്ക് കഴിഞ്ഞ ആളാണ് . അറ്റോർവാസ്റ്റാറ്റിൻ മെഡിസിന്റെ ഡോക്ടർ എഴുതിയത് കമ്മീഷൻ കിട്ടാനാണെന്നാണ് ഇദ്ദേഹത്തിന്റെ വിചാരം ..</p><p>ഇങ്ങനെയൊക്കെയാണെങ്കിലും എങ്ങനെ ഇദ്ദേഹത്തെ കുറ്റം പറയും ? ജനങ്ങൾ ഡോക്ടറേക്കാൾ , ഫാര്മസിസ്റ്റിനെ വിശ്വസിക്കുന്നത് എന്ത് കൊണ്ടെന്ന് ഡോക്ടർമാരാണ് ചിന്തിക്കേണ്ടത് . </p><p>(ശരിക്കുമുള്ള പേരല്ല ഉപയോഗിച്ചത് . ഏതെങ്കിലും ബാലേട്ടൻ ഫാര്മസിസ്റ്റായി ഉണ്ടെങ്കിൽ കോപിക്കരുത്. )</p><p><br /></p><p><br /></p><p><br /></p>Unknownnoreply@blogger.com0tag:blogger.com,1999:blog-8704958948788505284.post-22060480244554476122022-12-17T23:03:00.002+05:302022-12-17T23:04:24.254+05:30വിശ്വാസികളും യുക്തിവാദികളും.<span style="font-size: medium;">അയാൾക്ക് അധികം കൂട്ടുകാരൊന്നുമുണ്ടായിരുന്നില്ല. ഉള്ള ചില ചങ്ങാതിമാരോട് അയാളുടെ ബുദ്ധിമുട്ട് പറഞ്ഞപ്പോൾ അവർ ഒരു തമാശയായേ എടുത്തുള്ളൂ . പക്ഷെ അയാളെ സംബന്ധിച്ച് അത് വലിയൊരു പ്രശ്നമായിരുന്നു . നിരന്തരം അലട്ടിക്കൊണ്ടിരുന്നു ഒന്ന് .. ചുരുക്കിപ്പറഞ്ഞാൽ ഒരു നായക്കാട്ടത്തിന്റെ പ്രശ്നം .</span><div><span style="font-size: medium;"><br /></span></div><div><span style="font-size: medium;">ദൈവത്തെപ്പറ്റി വിചാരിക്കുമ്പോൾ മനസ്സിൽ നായക്കാട്ടത്തിന്റെ രൂപം വരും. അതായിരുന്നു പ്രശ്നം . ദൈവത്തെപ്പറ്റിയുള്ള എന്ത് കാര്യം ചിന്തിച്ചാലും ഈ രൂപം മനസ്സിൽ തള്ളിക്കയറി വരും. അതൊഴിവാക്കാൻ ശ്രമിച്ചാലും വീണ്ടും വീണ്ടും തള്ളിക്കയറി വരും. അയാളാണെങ്കിൽ മതനിഷ്ഠകൾ കര്ശനമായി പാലിക്കുന്ന ഒരാളുമായിരുന്നു. ഒരു മദ്രസയിലെ അധ്യാപകനായിരുന്നു. .ജോലി ചെയ്തിരുന്ന സ്ഥാപനം വീട്ടിൽ നിന്ന് ഏറെ അകലെയായിരുന്നു.അയാൾ അവിടെ താമസിച്ച് ജോലി ചെയ്ത് പോന്നു . വാരാന്ത്യങ്ങളിൽ വീട്ടിൽ പോയി.</span></div><div><span style="font-size: medium;">കോവിഡ് അടച്ചുപൂട്ടൽ സമയത്ത് അയാൾക്ക് പണിയില്ലാതെയായി. വീട്ടിൽ തിരിച്ചു വന്ന സമയത്താണ് അയാളുടെ ബുദ്ധിമുട്ട് വല്ലാതെ കൂടിയത് . അയാൾക്ക് കൊടിയ കുറ്റബോധം തോന്നി . പടച്ചോനെപ്പറ്റി വിചാരിക്കുമ്പോൾ ഇങ്ങനെ തോന്നാൻ പാടുണ്ടോ ? താൻ നരകത്തിന് അവകാശിയാണെന്ന് അയാൾക്ക് തോന്നി. . കടുത്ത കുറ്റമാണ് താൻ ചെയ്യുന്നത്. നിസ്കാരവും പ്രാർത്ഥനയുമൊക്കെ അയാൾക്ക് അസ്വസ്ഥതകൾ ഉണ്ടാക്കി. രാത്രികളിൽ ഉറക്കമില്ലാതെയായി . ഭക്ഷണം കഴിക്കാനുള്ള തോന്നൽ ഇല്ലാതെയായി .</span></div><div><span style="font-size: medium;"><br /></span></div><div><span style="font-size: medium;">ഈ എടങ്ങേറ് സഹിക്കാൻ പറ്റാതായപ്പോൾ അയാൾ ഒരു മതപണ്ഡിതനെ കാണാൻ പോയി. പണ്ഡിതൻ അയാളെ വിളിച്ചിരുത്തി. ഇദ്ദേഹം തന്റെ പ്രശ്നം അവതരിപ്പിച്ചു . </span></div><div><span style="font-size: medium;"><br /></span></div><div><span style="font-size: medium;">പണ്ഡിതൻ അയാളോട് ചോദിച്ചു - " നിങ്ങൾ ഈ നായക്കാട്ടത്തിന്റെ കാര്യം വേണമെന്ന് വിചാരിച്ച് ചിന്തിക്കുന്നതാണോ ?"</span></div><div><span style="font-size: medium;"><br /></span></div><div><span style="font-size: medium;">" അല്ല. ആവശ്യമില്ലാതെ തലയിൽ കയറി വരുന്നതാണ് " - ഇദ്ദേഹം പറഞ്ഞു .</span></div><div><span style="font-size: medium;"><br /></span></div><div><span style="font-size: medium;">" അങ്ങനെ ചിന്ത വരുന്നത് കൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും സുഖം കിട്ടുന്നുണ്ടോ ?"</span></div><div><span style="font-size: medium;"><br /></span></div><div><span style="font-size: medium;">" ഇല്ല.. വിഷമമാണ് തോന്നുന്നത്.." - ഇദ്ദേഹം പറഞ്ഞു.</span></div><div><span style="font-size: medium;"><br /></span></div><div><span style="font-size: medium;">" എങ്കിൽ ആ ചിന്തകൾക്ക് നിങ്ങൾ ഉത്തരവാദിയല്ലല്ലോ .. നിങ്ങൾ എന്തിനാണ് അതിൽ വിഷമിക്കുന്നത്?" - മതപണ്ഡിതൻ പറഞ്ഞു.</span></div><div><span style="font-size: medium;"><br /></span></div><div><span style="font-size: medium;">ഇത് കേട്ടപ്പോൾ അയാൾക്ക് ആശ്വാസമായി .</span></div><div><span style="font-size: medium;"><br /></span></div><div><span style="font-size: medium;">തുടർന്ന് മതപണ്ഡിതൻ പറഞ്ഞു - " ഇതിന് നിങ്ങൾ ഒരു ഡോക്ടറെ കാണിച്ച് മരുന്ന് കഴിക്കണം.. എങ്കിൽ മാത്രമേ ഇത് മാറുള്ളൂ .."</span></div><div><span style="font-size: medium;"><br /></span></div><div><span style="font-size: medium;">തുടർന്ന് അയാൾ ഒരു ഡോക്ടറെ കാണിച്ചതും ഒരു മൂന്നു നാല് മാസം കൊണ്ട് അത് പൂർണ്ണമായി മാറിയില്ലെങ്കിലും നല്ലൊരളവിൽ കുറഞ്ഞതും ഇതിന്റെ ശേഷഭാഗം.</span></div><div><span style="font-size: medium;"><br /></span></div><div><span style="font-size: medium;">സോഷ്യൽ മീഡിയയിൽ യുദ്ധം ചെയ്യുന്നത് പോലെയല്ല, ആളുകൾ ഈ ലോകത്ത് ജീവിക്കുന്നത് എന്ന് തോന്നുന്നു. വിശ്വാസികളും യുക്തിവാദികളും. </span></div><div><span style="font-size: medium;"><br /></span></div><div><span style="font-size: medium;"><br /></span></div><div><span style="font-size: medium;"><br /></span></div><div><br /></div>Unknownnoreply@blogger.com0tag:blogger.com,1999:blog-8704958948788505284.post-70550424795003998842022-11-03T23:22:00.000+05:302022-11-03T23:22:16.866+05:30നൈജീരിയ<p> അറ്റവും തുമ്പുമില്ല .. ഗ്രാമർ എന്ന സാധനമില്ല .. ഇതെന്ത് വിചിത്രമായ ഇംഗ്ലീഷ് എന്നാലോചിച്ചു . . ഒരു പക്ഷെ എന്റെ ഇംഗ്ലീഷിനെപ്പറ്റി അവരും അങ്ങനെ ചിന്തിച്ചിട്ടുണ്ടാകും. . പക്ഷെ, അവർ ഉദ്ദേശിക്കുന്നത് എനിക്ക് കൃത്യമായി മനസിലാകുന്നുണ്ടായിരുന്നു .. </p><p> ഒരു നൈജീരിയക്കാരി ഫേസ്ബുക്കിൽ ചാറ്റ് ചെയ്യാൻ വന്നതിനെപ്പറ്റിയാണ് . ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകൾ നമുക്ക് കൃത്യമായി മനസിലാകുമായിരിക്കും.. </p><p>ഒരു രാത്രി ഫേസ്ബുക്ക് തുറന്ന് നോക്കിയപ്പോഴാണ് നൈജീരിയയിൽ നിന്ന് ഒരു ചെറുപ്പക്കാരിയുടെ ഒരു ഫ്രണ്ട് റിക്വസ്റ് കണ്ടത്. സുന്ദരമായ ഒരു പ്രൊഫൈൽ ഫോട്ടോ . ഒരു തട്ടിപ്പാണെന്ന ബോധ്യത്തോടെ തന്നെയാണ് ഫേസ്ബുക്ക് സുഹൃത്താക്കിയത്. ഉറപ്പായിരുന്നു , ഇവർ എന്നോട് പൈസ ചോദിക്കും. അതിനുള്ള മെസേജുകൾ ഉടനെ തുടങ്ങും.. </p><p>അഞ്ചു മിനിറ്റ് കഴിഞ്ഞില്ല.. ഒരു ഹലോ മെസേജ് വന്നു. അങ്ങനെ തന്നെ മറുപടിയും കൊടുത്തു.. തട്ടിപ്പാണെങ്കിൽ തട്ടിപ്പ്. ഈ ഭൂമിമലയാളത്തിൽ നമ്മളോടൊക്കെ മിണ്ടാൻ വേറെ ആരാണ് ഉണ്ടാകുക..</p><p>എവിടെയാണ് എന്ന് ചോദ്യത്തിന് പരീക്ഷക്ക് ഒരു ഷോർട്ട് നോട്ട് എഴുതുന്നത് പോലെ ഒരു മറുപടി കൊടുത്തു. സർക്കാർ ജോലിക്കാരനാണ് . വിവാഹിതനാണ് . രണ്ട് കുട്ടികളുണ്ട് . യാത്രകൾ ഇഷ്ടപ്പെടുന്നു. നൈജീരിയ കാണാൻ താല്പര്യമുണ്ട് .</p><p>അവർ അവരെപ്പറ്റി പറഞ്ഞു . ഡിഗ്രി കഴിഞ്ഞതിനു ശേഷം ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന യുവതി. വിവാഹം കഴിഞ്ഞിട്ടില്ല. </p><p>പെട്ടെന്ന് അവർ ചോദിച്ചു - ' ഒരു സഹായം വേണം -"</p><p>എനിക്ക് മനസിലായി .. എന്റെ കൈയിലുള്ള കുറച്ച് പണം അവരുടെ കൈയിലെത്തിക്കാനുള്ള ആശയം പ്രാവർത്തകമാക്കാൻ നോക്കുകയാണ് . അതൊന്നും നടക്കാൻ പോകുന്നില്ല .</p><p>അവർ ചോദിച്ച സഹായം ഇതാണ് . അവർ ഒരു യുവാവുമായി അടുപ്പത്തിലാണ് . പ്രണയത്തിലാണ്. . ഒന്ന് രണ്ട് മാസമായി അയാൾ അവരോട് അകൽച്ച കാണിക്കുന്നു . . അയാളെ നഷ്ടപ്പെടുമോ എന്ന് ഭയക്കുന്നു..</p><p> - അതിന് എനിക്കെന്ത് ചെയ്യാൻ പറ്റും ?</p><p>" നിങ്ങളുടെ നാട്ടിൽ ചില പരിപാടികൾ ഉണ്ടല്ലോ , മന്ത്രവാദവും പൂജയും.. ഇതിനൊക്കെ പറ്റുന്നത്.. തകരുന്ന ബന്ധങ്ങൾ കൂട്ടി ചേർക്കുന്നത് .."</p><p>അത് അവർക്ക് വേണ്ടി ചെയ്യാനുള്ള എന്തെങ്കിലും ചെയ്യണം. വളരെയധികം മാനസിക വിഷമത്തിലാണ് . സഹായിക്കണം ..</p><p>ഇങ്ങനെ കേട്ടാൽ ചിരി വരേണ്ടതാണ് . പക്ഷെ ചിരി വന്നില്ല. അവർ വലിയ സങ്കടത്തിലാണ് . അതിന് എനിക്കൊന്നും ചെയ്യാനില്ല. എങ്കിലും അവരെയൊന്ന് സന്തോഷിപ്പിക്കാം . ഞാൻ ഇവിടെ അടുത്ത ദിവസം തന്നെ ഒരു കാര്യം ചെയ്യാമെന്ന് പറഞ്ഞു .. </p><p>അത് കേട്ടപ്പോൾ അവർക്ക് സന്തോഷമായി . അതിനുള്ള പണം ഉടനെ അയച്ചു തരാമെന്നു പറഞ്ഞു . പൈസയൊന്നും വേണ്ടെന്ന് ഞാനും പറഞ്ഞു . . ഞാൻ ഒരു പൂജ ചെയ്യിക്കും .. അടുത്ത ദിവസം തന്നെ.</p><p>അടുത്ത ദിവസം ചെയ്തു എന്നൊരു മെസേജ് ഞാൻ അയച്ചു. . അവർക്ക് സന്തോഷമായി .. ചെലവായ പണം തരാമെന്നു പറഞ്ഞു . പണമൊന്നും വേണ്ടെന്ന് ഞാൻ പറഞ്ഞു. </p><p>പിറ്റേ ദിവസം എനിക്ക് ചെറിയൊരു വിഷമം തോന്നി.. ഞാൻ അവരെ പറ്റിച്ചതല്ലേ ? എനിക്കിതിൽ വിശ്വാസമില്ല എന്നത് വേറൊരു കാര്യം. എങ്കിലും ഞാൻ ഏറ്റ കാര്യം ചെയ്തില്ലല്ലോ ... അതാലോച്ചിച്ചിരിക്കുമ്പോളാണ് ഒരു അമ്പലത്തിലെ ഒരു പൂജാരി , ഒരു നമ്പൂരി , ഒരു കൺസൾട്ടേഷനു വന്നത്. അയാൾ തന്ന ഫീസ് അയാൾക്ക് തിരിച്ചു കൊടുത്തു. എന്നിട്ടു പറഞ്ഞു - ഇത് കൊണ്ട് ഒരു പുഷ്പാഞ്ജലി ചെയ്യണം.. </p><p>പുഷ്പാഞ്ജലി എന്തിന് ചെയ്യുന്നതാണെന്ന് എനിക്ക് പിടിയൊന്നുമില്ല. ഞാൻ കേട്ട ഒന്ന് അത് മാത്രമേ ഉള്ളൂ . പണ്ട് ഒരു സുഹൃത്ത് ഏല്പിച്ചിട്ട് ചെയ്തിട്ടുണ്ട് . അതും കുറെ എഴുതാനുണ്ട് ..</p><p>ഒരു പേപ്പറിൽ അവരുടെ പേര് എഴുതി നമ്പൂരിയെ ഏൽപ്പിച്ചു . നക്ഷത്രം ചോദിച്ചപ്പോൾ എന്റെ നക്ഷത്രം എഴുതിക്കൊടുത്തു . ബാക്കി പൈസ അയാളുടെ കൈയിൽ വെച്ചോളാൻ പറഞ്ഞു. അയാൾ അതുമായി പോയി.</p><p>പിന്നീട് ചാറ്റിങ് ഒന്നുമുണ്ടായില്ല. ഫേസ്ബുക്ക് സുഹൃത്തും അല്ലാതായി. അയ്യായിരം സുഹൃത്തുക്കൾ ആയപ്പോൾ ഞാൻ അവരെ വെട്ടി. </p><p>കഴിഞ്ഞ മാസം എനിക്ക് അവരുടെ മെസേജ് വീണ്ടും വന്നു. നന്ദി പറഞ്ഞു കൊണ്ട് .. അവരും സുഹൃത്തും ഒരുമിച്ച് ജീവിക്കാൻ തുടങ്ങി എന്നും പറഞ്ഞു . വിവാഹം കഴിഞ്ഞോ എന്ന് എനിക്ക് മനസിലായില്ല. </p><p>നൈജീരിയക്കാരിക്ക് അറിയില്ലല്ലോ , ഇവിടെ ജ്യോൽസ്യന്മാരും മന്ത്രവാദികളും ആള്ദൈവങ്ങളുമെല്ലാം മനുഷ്യനെ ഒന്നിപ്പിക്കാൻ നോക്കുന്നവരല്ല, വേർ പിരിക്കാനും കൊല്ലിക്കാനും നോക്കുന്നവരാണെന്ന്.. ..</p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p>Unknownnoreply@blogger.com0tag:blogger.com,1999:blog-8704958948788505284.post-26507889645292581702022-10-25T22:42:00.003+05:302022-10-25T22:43:50.764+05:30ആയുർ വേദം<p><span style="font-size: medium;"> " ഈ ഗുളികയുടെ കൂടെ ആയുർവേദ മരുന്ന് കഴിക്കുന്നതിൽ പ്രശ്നമില്ലല്ലോ സാർ ? "</span></p><p><span style="font-size: medium;">രാവിലെ ഓ പി യിൽ കഴുത്ത് വേദനക്ക് കാണിക്കാൻ വന്ന ഒരാളാണ് . ഒരമ്പത് അമ്പത്തഞ്ചുകാരൻ. </span></p><p><span style="font-size: medium;">" നിങ്ങളെന്തിനാണ് ഇപ്പോൾ ആയുർ വേദ മരുന്ന് കഴിക്കുന്നത് ?" - ഞാൻ ചോദിച്ചു . </span></p><p><span style="font-size: medium;">"അത് ഹാർട്ടിന്റെ ബ്ലോക്കിനാണ് . ആറു മാസമായി കഴിച്ച് കൊണ്ടിരിക്കുന്നു .." - അയാൾ പറഞ്ഞു .</span></p><p><span style="font-size: medium;">" ഇതെന്താണ് സംഭവം ? ആരാണ് ഈ ആയുർ വേദ ഡോക്ടർ ?" - സത്യത്തിൽ ഞാൻ കൗതുകം കൊണ്ട് ചോദിച്ചതാണ് . നാട്ടിൽ നടക്കുന്ന സംഗതികൾ അറിഞ്ഞിരിക്കണമല്ലോ ..</span></p><p><span style="font-size: medium;">''ഇന്നാട്ടുകാരനല്ല. തിരുവനന്തപുരത്തെ കാട്ടാക്കടയിലുള്ള ഒരു ഡോക്ടറാണ് . ആയുർ വേദമരുന്നുകൾ ഉപയോഗിച്ച് പലരുടെയും ഹൃദയത്തിലെ ബ്ലോക്കുകൾ അലിയിപ്പിച്ചിട്ടുണ്ടത്രെ .''</span></p><p><span style="font-size: medium;">കഴിഞ്ഞ കൊല്ലം ഇദ്ദേഹത്തിന് നെഞ്ച് വേദന വന്നു. ആശുപത്രിയിൽ കൊണ്ടു പോയി . ആഞ്ജിയോഗ്രാം ചെയ്തു . ബ്ലോക്കുകൾ ഉണ്ടത്രേ. ഓപ്പറേഷൻ ചെയ്യണം.</span></p><p><span style="font-size: medium;">''മക്കളാണ് പലരോടും അന്വേഷിച്ച് ഇതിൽ എത്തിയത്. മാസത്തിലൊരിക്കൽ പോയി മരുന്ന് വാങ്ങണം. ഒരു കൊല്ലം കൊണ്ട് ബ്ലോക്കുകൾ അലിഞ്ഞു പോകും. ''</span></p><p><span style="font-size: medium;">''ഒരു മാസം മരുന്നിന് എത്ര രൂപയാകും ? ''ഞാൻ ചോദിച്ചു -</span></p><p><span style="font-size: medium;">"നാലായിരം രൂപ. " അങ്ങനെ പന്ത്രണ്ട് മാസം.</span></p><p><span style="font-size: medium;">അപ്പോൾ കാര്ഡിയോളജിസ്റ് നിങ്ങൾക്കെഴുതിയ മരുന്നുകൾ ?</span></p><p><span style="font-size: medium;">''അതെല്ലാം നിർത്തിക്കൊള്ളാൻ പറഞ്ഞു. നിർത്തിയതിനു ശേഷം കുഴപ്പമൊന്നുമില്ല. ''</span></p><p><span style="font-size: medium;">" അപ്പോൾ മുഴുവൻ മരുന്നുകളും നിർത്തി ?"</span></p><p><span style="font-size: medium;">''അതെ. ഇപ്പോൾ ആയുർ വേദം മാത്രമേയുള്ളൂ .''</span></p><p><span style="font-size: medium;"><br /></span></p><p><span style="font-size: medium;"> ഇങ്ങനെയൊരു പരിപാടി ഇപ്പോൾ കേൾക്കുകയാണ് . ഇനി ഇങ്ങനെയൊരു സംഗതി ചെയ്യണമെങ്കിൽ തന്നെ ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്ന് വ്യക്തമായി തെളിവുകളുള്ള മരുന്നുകൾ ആയുർവേദ ഡോക്ടർ നിർത്തി വെക്കുന്നത് എന്തിന് ? </span></p><p><span style="font-size: medium;">ഗുണം ചെയ്യുന്നില്ലെങ്കിൽ പോലും ദോഷം ഒന്നും ചെയ്യരുതല്ലോ .. </span></p><p><span style="font-size: medium;"><br /></span></p><p><br /></p><p> </p><p><br /></p><p><br /></p>Unknownnoreply@blogger.com0tag:blogger.com,1999:blog-8704958948788505284.post-80826053647712116662022-09-29T11:44:00.007+05:302022-09-29T11:44:45.227+05:30പ്രണയം<p> പതിനാറു വയസുള്ള ഒരു പ്ലസ് വൺ കാരൻ പയ്യൻ , കൈത്തണ്ടയിൽ ബ്ലേഡ് കൊണ്ട് കീറിയ ചെറിയൊരു മുറിവുമായി തിരക്ക് പിടിച്ച കേഷ്വാലിറ്റിയിൽ വന്നപ്പോൾ , ചുമ്മാ മുറിവ് ഡ്രസ് ചെയ്ത് ടി ടി ഇഞ്ചക്ഷനും ആന്റിബയോട്ടിക്കും കൊടുത്ത് വിട്ടേച്ചാൽ മതിയായിരുന്നു. പക്ഷെ ആൾ ആകെ അസ്വസ്ഥനായിരുന്നു. എന്തായിരുന്നു പ്രശ്നം എന്ന് ചോദിച്ചപ്പോഴാണ് , അത് പ്രണയമായിരുന്നു.. അല്ലെങ്കിൽ പ്രണയത്തകർച്ച. പെൺകുട്ടിയുമായി വളരെ അടുപ്പത്തിലായിരുന്നു എന്നാണ് പറഞ്ഞത്. ശാരീരികമായ ബന്ധങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഇവൻ പറഞ്ഞപ്പോൾ ഒന്ന് ഞെട്ടി. മറ്റൊന്നും കൊണ്ടല്ല, ഇതൊരു നിയമപ്രശനത്തിലേക്കാണല്ലോ പോകുന്നത് എന്നാലോച്ചിച്ച് കേഷ്വാലിറ്റി ഡോക്ടർക്കുണ്ടാകുന്ന തലവേദന. </p><p>ലോകത്തോട് തങ്ങളുടെ പ്രണയം പ്രഖ്യാപിക്കാൻ ഒരുമിച്ച് കൈ കോർത്ത് കൂട്ടുകാരുടെ മുന്നിലൂടെ നടന്നതാണ് ഇവൻ 'ശാരീരിക ബന്ധം' എന്ന് പറഞ്ഞത് എന്ന് മനസിലായപ്പോഴാണ് സമാധാനമായത്. അങ്ങനെ ലോകത്തോട് പ്രഖ്യാപിച്ച ആ പ്രണയം പെൺ സുഹൃത്ത് ഉപേക്ഷിച്ച് മറ്റൊരുത്തന്റെ കൂടെയായപ്പോഴാണ് , അതും ഇവന്റെ സുഹൃത്തിന്റെ കൂടെ , അവൻ ആകെ തകർന്നു പോയത്. അതിന്റെ ഭാഗമായാണ് ഈ കൈ മുറിക്കൽ ഒക്കെ ഉണ്ടായത്. ഒരാഴ്ച കഴിഞ്ഞ് കണ്ടപ്പോൾ അവന് പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.</p><p>നേരിട്ട് ഒരാളോട് സംസാരിക്കുമ്പോൾ പറയുന്നത് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലാക്കാൻ എളുപ്പമാണ് . പക്ഷെ , സോഷ്യൽ മീഡിയയിൽ അങ്ങനെയല്ല. ഒരു സംഗതി പറഞ്ഞിട്ട് അങ്ങനെയല്ല , ഇങ്ങനെയാണ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. എഴുതിയ നിമിഷം നിങ്ങൾ ശൂന്യാകാശത്തേക്ക് ഉയർത്തപ്പെട്ടിരിക്കും. ഇനി നിങ്ങൾ ഉദ്ദേശിച്ച കാര്യം മനസിലാക്കിയാൽ തന്നെ നിങ്ങളെ നിലത്തിറക്കാൻ സമ്മതിക്കില്ല.. </p><p><br /></p><p><br /></p><p><br /></p>Unknownnoreply@blogger.com0tag:blogger.com,1999:blog-8704958948788505284.post-30291825016927015352022-09-25T17:01:00.006+05:302022-09-25T17:05:27.405+05:30നെഞ്ചു വേദന<p> നെഞ്ചു വേദനയുമായി രാവിലെ ഒരു ചെറുപ്പക്കാരൻ ഓ പി യിൽ എത്തുന്നു. നോക്കുമ്പോൾ അത് ഹൃദയത്തിൽ നിന്നുള്ള ഒരു വേദനയാണെന്ന് പറയാൻ ഒരു കാരണവുമില്ല. മാസപേശികളിൽ നിന്നുള്ള വേദനയാണ് . അതിനു കാരണവുമുണ്ടായിരുന്നു. എങ്കിലും നെഞ്ചു വേദനയല്ലേ ? ഒരു ഇ സി ജി എടുപ്പിച്ചു . അത് നോക്കിയപ്പോൾ ഹൃദയാഘാതമെന്ന് അതിന്റെ മുകളിൽ യന്ത്രം ഡയഗ്നോസിസ് എഴുതി വെച്ചിട്ടുണ്ട് . ഇ സി ജി നോക്കിയപ്പോൾ പക്ഷെ അങ്ങനെയൊന്നും കാണിക്കുന്നില്ല. യുവാവാണെങ്കിൽ ആരോടോ , ടെക്നീഷ്യനോട് തന്നെയാണെന്ന് തോന്നുന്നു , എന്താണ് സംഭവമെന്ന് അറിഞ്ഞിട്ടുമുണ്ട് . ആകെ പരിഭ്രമിച്ചിരിക്കുന്നു. അയാൾ വിയർക്കുന്നുണ്ട് . ആരെയൊക്കെയോ വിളിക്കുന്നുണ്ട് .</p><p>ആർട്ടിഫിഷ്യൽ ഇന്റെല്ലിജെൻസ് ഡോക്ടറുടെ ജോലി വിസ്ഥാപിക്കും എന്ന് കുറേക്കാലമായി കേൾക്കുന്നുണ്ട് . ഡോക്ടർമാർക്ക് പണിയില്ലാതാകുമത്രേ. റേഡിയോ ഡയഗ്നോസിസ് വിഭാഗം ഡോക്ടർമാരെ ആദ്യമായി ബാധിക്കും എന്നൊക്കെ പറയുന്നു. സ്കാനിങ് മെഷീൻ തന്നെ രോഗം പറഞ്ഞു കൊടുക്കും . പിന്നെ ഡോക്ടർക്ക് എന്ത് പണി ?</p><p>എന്തായാലും ഒരു ഇ സി ജി വായിക്കാൻ പോലും അറിയാത്ത യന്ത്രം എന്റെ ജോലി കളയുന്നത് അടുത്ത കാലത്തൊന്നും ഉണ്ടാകാൻ പോകുന്നില്ല എന്നതാണ് എന്റെ തോന്നൽ . . രണ്ട് തലമുറ അപ്പുറം ഉണ്ടായാൽ ആയി. </p><p><br /></p>Unknownnoreply@blogger.com0tag:blogger.com,1999:blog-8704958948788505284.post-46562903671926085712022-08-24T23:23:00.001+05:302022-08-24T23:23:21.797+05:30അണ്ടർ വെയർ<p> കുളിക്കാനൊന്നുമല്ല പോകുന്നത്.. എങ്കിലും നൈറ്റ് ഡ്യുട്ടിക്ക് പോകുമ്പോൾ ഒരു തോർത്ത് മുണ്ട് വാങ്ങിക്കാമെന്നു വെച്ചു . കാർ അങ്ങാടിയിൽ കണ്ട ഒരു ചെറിയ ടെക്സ്റ്റൈൽസിന്റെ മുറ്റത്തേക്ക് കയറ്റി. അവിടെ കൗണ്ടറിലൊരാളും ഒരു സെയിൽസ് മാനുമുണ്ട് . എന്താണ് നിങ്ങൾക്ക് വേണ്ടത് എന്നയാൾ ചോദിച്ചു . ഒരു വലിയ തോർത്ത് എന്ന് പറഞ്ഞപ്പോൾ അയാളുടെ കണ്ണിലെ തിളക്കം മങ്ങി എന്ന് തോന്നി. </p><p>അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ ചുള്ളൻ അങ്ങോട്ട് കയറി വന്നത് . സെയിൽസിൽ നിന്നിരുന്ന ആളുടെ ശ്രദ്ധ യുവാവിലേക്കായി. എന്താണ് വേണ്ടത് എന്ന് ചെറുപ്പക്കാരനോട് ചോദിച്ചതാണ് . " രണ്ട് അണ്ടർ വെയർ , ഫ്രഞ്ചി , അയാൾ പറഞ്ഞു .</p><p>''എത്രയാ സൈസ് ?'' കടക്കാരൻ ചോദിച്ചു . </p><p>ഒരു സെക്കൻഡ് ഒന്നാലോചിച്ച ശേഷം യുവാവ് പറഞ്ഞു - ''85 ''</p><p>കടക്കാരൻ യുവാവിനെ പാദം മുതൽ തല വരെ ഒന്ന് നോക്കി . എന്നിട്ടു പറഞ്ഞു - " നിങ്ങൾക്ക് 85 മതിയാകില്ല.. 90 വേണ്ടി വരും.." </p><p> ഇത് കേട്ട ചെറുപ്പക്കാരൻ 90 ന്റെ രണ്ടെണ്ണം വാങ്ങിപ്പോയി. അത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു. അതിനു ശേഷം എനിക്ക് ഒരു തോർത്ത് മുറിച്ച് തന്നു. .</p><p><br /></p><p>ഫേസ്ബുക്കിൽ കാണുന്ന ഉപദേശികൾ ഏതാണ്ടിങ്ങനെയാണ് .. നമ്മൾ എന്ത് അടി വസ്ത്രമാണ് ധരിക്കേണ്ടത് എന്ന മട്ടിലൊക്കെ ഉപദേശിച്ചു കളയും .. കേൾക്കാതിരുന്നാൽ നമുക്ക് നല്ലത്... </p>Unknownnoreply@blogger.com0tag:blogger.com,1999:blog-8704958948788505284.post-7446599904495994562022-08-18T17:51:00.003+05:302022-08-18T18:11:06.440+05:30വിവാഹം<p><span style="font-size: medium;"> " സാറ് കൂനിൻ മേൽ കുരു എന്ന് കേട്ടിട്ടില്ലേ ?"</span></p><p><span style="font-size: medium;">''ങേ .." എന്റെ ശബ്ദത്തിൽ ഒരു പകപ്പു വന്നു പോയി എന്ന് തോന്നുന്നു..</span></p><p><span style="font-size: medium;">" അതാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്.."</span></p><p><span style="font-size: medium;">അവരുടെ വിവാഹത്തെപ്പറ്റിയാണ് അവർ സൂചിപ്പിക്കുന്നത്.. </span></p><p><span style="font-size: medium;">ഒരു പത്തുനാല്പത്തഞ്ച് വയസുള്ള ഒരു ഉമ്മ .. വയനാട്ടിലെ തണുത്തുറഞ്ഞ ഒരു പ്രഭാതത്തിൽ തണുപ്പ് നിറഞ്ഞ ഒരു പി എച് സി യിൽ രാവിലെ ഒമ്പതു മണിക്ക് ആദ്യത്തെ ടോക്കൺ ആയി കാണിക്കാൻ വന്നിരിക്കുകയാണ് . . മുറ്റത്ത് വിരിഞ്ഞു നിൽക്കുന്ന കുറച്ച് ലില്ലിപ്പൂക്കൾ മാത്രമേ ഊഷ്മളമായി അവിടെ ഉള്ളൂ .. അഡീഷണൽ ചാർജ് ഇട്ട് എന്നെ അവിടെ ഇട്ടിരിക്കുകയാണ്.. </span></p><p><span style="font-size: medium;">മൂത്രക്കടച്ചിൽ ആയിട്ട് അവർ കാണിക്കാൻ വന്നിരിക്കുകയാണ് . ഇടക്ക് മൂത്രത്തിൽ പഴുപ്പ് വരാറുണ്ട് . മൂത്രം പരിശോധിക്കാനൊന്നും നിന്നില്ല. നേരെ മരുന്നെഴുതാൻ ഒരുങ്ങി .. </span></p><p><span style="font-size: medium;">അവർക്ക് കൂടുതൽ എന്തോ സംസാരിക്കാനുണ്ട് എന്ന് തോന്നി . ഞാൻ എന്തോ ഒന്ന് അവരോട് വീണ്ടും ചോദിച്ചു.. അപ്പോഴാണ് അവർ ജീവിതത്തിലെ കുറച്ച് കാര്യങ്ങൾ പറഞ്ഞത്.</span></p><p><span style="font-size: medium;">അവർ ഒറ്റക്ക് ഒരു വീട്ടിൽ കഴിയുന്നു. ചെറിയ ശമ്പളം കിട്ടുന്ന ഒരു ജോലിയുണ്ട് . അവർ വര്ഷങ്ങളായി വിഷാദരോഗത്തിന് മരുന്നുകൾ കഴിച്ച് കൊണ്ടിരിക്കുന്നു. ഇപ്പോൾ അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വലിയ തോതിൽ ഇല്ല. മരുന്നുകൾ തുടർന്ന് കഴിച്ച് കൊണ്ടിരിക്കുന്നു. </span></p><p><span style="font-size: medium;">മുമ്പ് അവർക്ക് ഗൾഫിൽ ഒരു ചെറിയ ജോലിയായിരുന്നു . ലീവിൽ വന്നപ്പോൾ ഉണ്ടായ വ്യക്തിപരമായ ഒരു പ്രശ്നമാണ് വിഷാദത്തിലേക്ക് തള്ളി വിട്ടത് എന്നാണ് അവർ പറഞ്ഞത്. പിന്നെ അവർ ഗൾഫിലേക്ക് തിരിച്ചു പോയില്ല. അവർ ഒരു വനിതാ സൈക്യാട്രിസ്റ്റിന്റെ ചികിത്സയിലായിരുന്നു . വിഷാദം ഒരു വിധം അകന്നപ്പോൾ അവരുടെ സൈക്യാട്രിസ്റ് അവരോട് പറഞ്ഞു - നിങ്ങൾക്ക് ഇപ്പോൾ ആവശ്യം ഒരു കൂട്ടാണ് .. അത് കൊണ്ട് ഒരു കല്യാണം കഴിക്കുകയാണ് നല്ലത്.. </span></p><p><span style="font-size: medium;">അങ്ങനെയാണ് അവർ ഒരു വിവാഹം കഴിച്ചത്. ഒരാളുടെ രണ്ടാം കെട്ട് ആയിട്ട് . ഈ കല്യാണത്തെപ്പറ്റിയാണ് അവർ 'കൂനിൻ മേൽ കുരു' എന്ന് വിശേഷിപ്പിച്ചത്. ഒരു തുണയാകുമെന്നാണ് കരുതിയിയത് .. അങ്ങനെയായില്ലെന്നു മാത്രമല്ല അയാൾ ഒരു അലമ്പുമായിരുന്നുവെന്ന് . വേറെയും പെണ്ണുങ്ങളും ഉണ്ട് . ഇതിനിടയിൽ അവരുടെ മാതാവും ഈ ലോകം വിട്ടു പോയി . അവർ ഒറ്റക്കായി. </span></p><p><span style="font-size: medium;">ഭർത്താവ് വല്ലപ്പോഴും വരും. അയാൾ വന്നു പോയാൽ പിറ്റേന്ന് അവർക്ക് മൂത്രക്കടച്ചിൽ വരും. മൂത്രത്തിൽ പഴുപ്പ്. ഒരാഴ്ച മരുന്ന് കഴിച്ച് സെറ്റാകും .. വീണ്ടും കഥ ആവർത്തിക്കും..</span></p><p><span style="font-size: medium;">അങ്ങനെ വർഷങ്ങൾ കടന്നു പോയി .</span></p><p><span style="font-size: medium;">ഇക്കാര്യങ്ങളൊക്കെ മെഡിക്കൽ കോളേജിൽ കാണിക്കാൻ പോയപ്പോൾ അവിടുത്തെ ഒരു സൈക്യാട്രിസ്റ്റിനോട് പറഞ്ഞുവത്രേ. അപ്പോൾ അവർ പറഞ്ഞു - നിങ്ങൾ വിവാഹബന്ധം പിരിയുകയല്ലേ നല്ലത് ? </span></p><p><span style="font-size: medium;">--എന്ത് അലമ്പാണെങ്കിലും എനിക്ക് സ്വന്തമെന്ന് പറയാൻ ഭർത്താവ് മാത്രമേയുള്ളൂ . അയാളെക്കൂടി ഒഴിവാക്കിയാൽ എനിക്ക് ഈ ലോകത്ത് ആരുമില്ല..- </span></p><p><span style="font-size: medium;">അവർ എന്നോട് പറഞ്ഞു .</span></p><p><span style="font-size: medium;">'നിങ്ങളുടെ മറ്റു ബന്ധുക്കൾ .. ഉപ്പയുടെയും ഉമ്മയുടെയും സഹോദരങ്ങൾ .. അവരുടെ മക്കൾ . ഇവരൊക്കെ എവിടെയാണ് ഉള്ളത്? ' - വെറുതെ ചോദിച്ചു..</span></p><p><span style="font-size: medium;">"അത് ഒരു കഥയാണ് . എന്റെ ഉപ്പയും ഉമ്മയും ഞാനുമെല്ലാം എന്റെ ചെറുപ്പത്തിൽ മതം മാറിയതാണ്. ഒരു നായർ തറവാട്ടിലെയായിരുന്നു ഉപ്പ. മതം മാറിയതിനു ശേഷം ഞങ്ങളെയെല്ലാം ബന്ധുക്കൾ തള്ളി . ഞങ്ങളെ അകറ്റി നിർത്തി. കുറച്ച് കാലത്തിനു ശേഷം ഉപ്പ മരിച്ചു . അതിനു ശേഷം ഉമ്മ പണിക്ക് പോയി . കുറെ ബുദ്ധിമുട്ടായിരുന്നു ..." </span></p><p><span style="font-size: medium;">പുറത്താരോ ഡോക്ടറെ കാണിക്കാൻ ഇരിക്കുന്നുണ്ടെന്ന് കണ്ട് അവർ വർത്തമാനം നിർത്തി , മരുന്നും വാങ്ങി പോയി.. </span></p><p><span style="font-size: medium;">ഈ ലോകത്ത് ആരുമില്ലാതെ ഒറ്റക്കായി പോകുന്നത് അത്രയും വിഷമകരമാണ് .. പക്ഷെ , തങ്ങളുടെ അടുത്ത് ചികിത്സക്ക് വരുന്ന ആളുകളെ വിവാഹം കഴിപ്പിക്കാനും വിവാഹമോചനം ചെയ്യിപ്പിക്കാനും നോക്കുന്ന ഡോക്ടർമാർ അതിലും വലിയ പ്രശ്നങ്ങളാണ് ....</span></p><p> </p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p>Unknownnoreply@blogger.com0