Tuesday, January 16, 2018

PHARMACIST

ഞങ്ങളാണ് മരുന്നിനെപ്പറ്റി പഠിക്കുന്നത് , അതിനാൽ തങ്ങൾ മാത്രമേ മരുന്നുകൾ കൈകാര്യം ചെയ്യാവൂ  എന്നാണ്  നമ്മുടെ ഫാർമസിസ്റ്റുകൾ  പറഞ്ഞു കൊണ്ടിരിക്കുന്നത് . എം ബി ബി എസ് കാർ  പഠിക്കുന്നതിന്റെ മൂന്നിരട്ടിയുണ്ടത്രേ  ഫാര്മസിക്കാർക്ക്  പഠിക്കാൻ .. ഫാർമസി  പ്രൊഫസർ പറഞ്ഞതാണ് . ശരിയായിരിക്കാം.

ഇപ്പോൾ ഇറങ്ങിയതായിപ്പറയുന്ന  ഉത്തരവും ഫാര്മസിസ്റ്റുകളുടെ  അവകാശവാദം ശരി വെക്കുന്നതാണ് . മരുന്നുകൾ ഫാര്മസിസ്റ് മാത്രം കൊടുത്താൽ  മതി.. പി എച് സി കളെയും സർക്കാർ പദ്ധതികളെയും ഈ ഉത്തരവ് എങ്ങനെ ബാധിക്കുന്നുവെന്ന്  ആരും ചിന്തിക്കുന്നില്ലെന്ന് തോന്നുന്നു.

സബ്സെന്ററുകൾ  വഴി  പ്രഷറിനും പ്രമേഹത്തിനും ഒക്കെ  ജീവിത ശൈലീ  രോഗനിയന്ത്രണപദ്ധതികളിൽ പെടുത്തി  മരുന്ന് കൊടുത്തു കൊണ്ടിരുന്നു. ഇനി മുതൽ അത് നടക്കില്ല. ജെ പി എച് എൻ മരുന്ന് കൊടുക്കില്ല. ബി പി ഡോക്ടറോ നഴ്സോ നോക്കിത്തരും.

പി എച്ഛ് സി യിലാണെങ്കിൽ  ഫാര്മസിസ്റ് ലീവ് എടുക്കുന്ന ദിവസം ജനങ്ങൾക്ക്  മരുന്ന് കിട്ടാൻ സാധ്യതയില്ല. അതായത് ഇരുപത്  കാഷ്വൽ ലീവ് , മുപ്പത് ആർജിതാവധി , ഇരുപത് അർദ്ധവേതനാവധി , വീക്കിലി ഓഫ് , ട്രെയിനിങ് ,  കോൺഫറൻസ്  ഇതിലൊന്നും ഫാര്മസിസ്റ്  ആശുപത്രിയിലുണ്ടാകില്ല.ഫാര്മസിസ്റ് ഇല്ലാത്ത ദിവസം നഴ്സ്  മരുന്ന് കൊടുത്താൽ അത് ചട്ട വിരുദ്ധമാണ് .

ജനതാല്പര്യത്തിനു മുകളിലാണ്  നമ്മുടെ നാട്ടിൽ സ്ഥാപിത താല്പര്യങ്ങൾ എന്ന തോന്നുന്നു. അവർക്കെപ്പോഴും അധികാരികളുടെ പിന്തുണയുമുണ്ടാകും. 

No comments: