Tuesday, July 7, 2009

ഇടമറുകിന്റെ മാനസികരോഗം

സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ പ്രചരിക്കപ്പെട്ടതെന്ന് അനുയായികളും വാളിന്റെ മൂര്‍ച്ചയിലൂടെ പ്രചരിക്കപ്പെട്ടതെന്ന് വിമര്‍ശകരും കരുതുന്ന മതത്തിന്റെ സ്ഥാപകന് മാനസികരോഗമുണ്ടായിരുന്നുവെന്നത് യുക്തിവാദികളുടെ ചിന്താഗതിയാണ്‌.ഇസ്ലാം മത സ്ഥാപകനായ മുഹമ്മദ് നബിക്ക് സ്കീസോഫ്രീനിയ എന്ന മാനസികരോഗം ബാധിച്ചിരുന്നുവെന്ന് ഇടമറുക് തുടങ്ങിയ യുക്തിചിന്തകര്‍ കരുതുന്നു.ഗൗരവമേറിയ ഒരു മാനസികരോഗമാണ്‌ സ്കീസോഫ്രീനിയ.നമ്മുടെ സമൂഹത്തില്‍ അത് അത്ര വിരളവുമല്ല.രണ്ടു ശതമാനത്തോളം ആളുകള്‍ക്ക് സ്കീസോഫ്രീനിയ ബാധിക്കുന്നതായി കണക്കാക്കപ്പെടുന്നു.സമൂഹത്തിന്റെ എല്ലാ വിഭാഗത്തില്പ്പെട്ട ആളുകളേയും ഈ രോഗം ബാധിക്കുന്നുണ്ട്.യൗവനത്തിന്റെ ആരംഭത്തിലാണ്‌ മിക്കപ്പോഴും ഈ രോഗത്തിന്റെ തുടക്കം.സമൂഹത്തില്‍ ഇടപഴകി ജീവിക്കാനുള്ള കഴിവ് പലപ്പോഴും ഈ രോഗത്തില്‍ നഷ്ടപ്പെടുന്നു.തന്റെ മനസ്സില്‍ രൂപപ്പെടുന്ന ധാരണകളാല്‍ നയിക്കപ്പെടുന്ന രോഗിക്ക് സമൂഹത്തില്‍ സാധാരണ രീതിയില്‍ പെരുമാറാനുള്ള കഴിവ് നഷ്ടപ്പെടുന്നു.സ്കീസോഫ്രീനിയ രോഗത്തിന്‌ ജൈവസാമൂഹ്യഘടകങ്ങള്‍ കാരണമാകുന്നു.മിക്ക മനോരോഗങ്ങളെയും പോലെ സ്കീസോഫ്രീനിയയുടെയും അടിസ്ഥാനകാരണം തലച്ചോറിലെ ജീവരാസവ്യവസ്ഥയുടെ അസന്തുലിതാവസ്ഥയാണ്‌.രണ്ടു നാഡികള്‍ക്കിടയില്‍ സന്ദേശങ്ങള്‍ വിനിമയം ചെയ്യുന്ന രാസപദാര്‍ഥങ്ങളില്‍ ഒന്നായ ഡോപമീന്റെ അളവ് സ്കീസോഫ്രീനിയ രോഗത്തില്‍ അധികമായി കാണപ്പെടുന്നുവെന്ന് ഗവേഷണപഠനങ്ങള്‍ സൂചിപ്പിക്കുന്നു.പാരമ്പര്യജനിതകകാരണങ്ങള്‍ സ്കീസോഫ്രീനിയ രോഗത്തില്‍ പ്രധാനമാണ്‌.സ്കീസോഫ്രീനിയരോഗമുള്ള ഒരാളുടെ കുട്ടികള്‍ക്ക് സ്കീസോഫ്രീനിയ വരാനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ പത്തു മടങ്ങാണ്‌.സജാതീയ ഇരട്ടകളില്‍ ഒരാള്‍ക്ക് രോഗമുണ്ടെങ്കില്‍ മറ്റെയാള്‍ക്ക് രോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌.സ്കീസോഫ്രീനിയരോഗം തുടങ്ങുന്നത് വളരെ പതുക്കെയാണ്‌.അസുഖലക്ഷണങ്ങള്‍ക്ക് ഒരായിരം മുഖങ്ങളുണ്ട്.സ്കീസോഫ്രീനിയയുടെ പ്രധാനലക്ഷണങ്ങളില്‍ ഒന്ന് മിഥ്യാബോധമാണ്‌.അതായത് തെറ്റായ ചിന്തകളിലുള്ള ഉറച്ച വിശ്വാസം.ഇത് മറ്റുള്ളവരെക്കുറിച്ചുള്ള സംശയത്തിലേക്ക് നയിക്കുന്നു.മറ്റുള്ളവര്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നു,തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു,ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്നു,മറ്റുള്ളവര്‍ തന്നെക്കുറിച്ച് സംസാരിക്കുന്നു,ജീവിതപങ്കാളിക്ക് മറ്റുള്ളവരുമായി അവിഹിതബന്ധമുണ്ട്,തുടങ്ങിയ മിഥ്യാബോധങ്ങള്‍ പല രോഗികളിലും കാണപ്പെടുന്നു.ബാഹ്യശക്തികള്‍ തന്റെ ചിന്തകളേയും പ്രവര്‍ത്തികളേയും നിയന്ത്രിക്കുന്നു,തന്റെ ചിന്തകള്‍ ചോര്‍ത്തിയെടുക്കുന്നു തുടങ്ങിയ വിഭ്രമാത്മകചിന്തകളും ചിലരിലുണ്ടാകാറുണ്ട്.മിഥ്യാനുഭവങ്ങളും മിഥ്യാദര്‍ശനങ്ങളും ഈ രോഗത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌-അതായത് സം‌വേദനങ്ങള്‍ ഇല്ലാതെ ഇന്ദ്രിയാനുഭൂതികള്‍ ഉണ്ടാകുന്നത്.തന്നോട് ചില ശബ്ദങ്ങള്‍ സംസാരിക്കുന്നതായി കേള്‍ക്കുക,തന്നെപ്പറ്റി സംസാരിക്കുന്നതായി കേള്‍ക്കുക തുടങ്ങിയവ.എല്ലാ ഇന്ദ്രിയങ്ങളെ സംബന്ധിച്ചും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാം-ഉദാഹരണത്തിന്‌ ചില കാഴ്ചകള്‍ കാണുക,ചില മണങ്ങള്‍ അനുഭവിക്കുക തുടങ്ങിയവ.ഇത്തരം അനുഭവങ്ങള്‍ രോഗിയെ ഭയപ്പെടുത്തുന്നവയാകാം.തന്നോട് ആജ്ഞാപിക്കുന്ന ശബ്ദങ്ങള്‍ കേള്‍ക്കുന്ന രോഗികളുമുണ്ട്.അത് സ്വയംഹത്യക്കോ മറ്റുള്ളവരെ ആക്രമിക്കുന്നതിനോ വഴി വെച്ചേക്കാം.അശരീരികള്‍ക്ക് പ്രതികരണമായി സ്വയം സംസാരിക്കുക,ആംഗ്യങ്ങള്‍ കാണിക്കുക,പരസ്പരബന്ധമില്ലാതെ സംസാരിക്കുക എന്നിവ ചെയ്യുന്ന രോഗികളുമുണ്ട്.സമൂഹത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറല്‍ ഈ രോഗത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്‌.ജോലി,വൃത്തി,ആഹാരം,പഠിത്തം,കുടുംബകാര്യങ്ങള്‍ എന്നിവയിലെ താല്പര്യം കുറയുന്നു.ഉറക്കക്കുറവ് ബാധിക്കുന്നു.ശുചിത്വത്തില്‍ താല്പര്യം കുറയുന്നു.കുളിക്കുന്നതിലും ശരീരം വൃത്തിയാക്കുന്നതിലും ഉള്ള താല്പര്യം കുറയുന്നു.ഉല്‍കണ്ഠ,ഭയം,കോപം,സംശയം എന്നിങ്ങനെ വൈകാരികമാറ്റങ്ങള്‍ രോഗികളില്‍ കാരണമില്ലാതെ തന്നെ കാണപ്പെടുന്നു.ചിലരില്‍ നിര്‍‌വികാരതയാണ്‌ പ്രധാനമായി കാണപ്പെടുന്നത്.എല്ലാ കാര്യങ്ങളില്‍ നിന്നും ഉള്‍‌വലിഞ്ഞു ജീവിക്കുന്നവരുമുണ്ട്.സ്കീസോഫ്രീനിയയെ രോഗലക്ഷണമനുസരിച്ച് പ്രധാനമായും നാലു വിഭാഗമായി തിരിച്ചിട്ടുണ്ട്.പരനോയിഡ് സ്കീസോഫ്രീനിയ,ഹെബിഫ്രെനിക് സ്കീസോഫ്രീനിയ,കാറ്റടോണിക് സ്കീസോഫ്രീനിയ,സിം‌പിള്‍ സ്കീസോഫ്രീനിയ എന്നിവയാണ്‌ അവ.ഒരു കാലത്ത് സ്കീസോഫ്രീനിയ ചികില്‍സിച്ചു മാറ്റാന്‍ ബുദ്ധിമുട്ടുള്ള അസുഖമായാണ്‌ കരുതപ്പെട്ടിരുന്നത്.ആധുനികശാസ്ത്രത്തിന്റെ കുതിച്ചു ചാട്ടത്തിനിടയില്‍ സ്കീസോഫ്രീനിയ പൂര്‍ണ്ണമായി ചികില്‍സിച്ചു മാറ്റാവുന്ന അസുഖമായി മാറിക്കഴിഞ്ഞു.ചികില്‍സയുടെ ഫലമായി മുപ്പതു മുതല്‍ നാല്പ്പതു ശതമാനം വരെ പേര്‍ പൂര്‍ണ്ണമായി രോഗമുക്തി നേടുന്നു.മറ്റൊരു നാല്പ്പതു ശതമാനം പേര്‍ക്ക് പൂര്‍ണ്ണമായി രോഗവിമുക്തി നേടുന്നില്ലെങ്കിലും രോഗലക്ഷണങ്ങള്‍ നന്നായി നിയന്ത്രിക്കാനും സമൂഹത്തില്‍ നന്നായി മുന്നോട്ട് പോകാനും കഴിയുന്നു.ഏതൊരു രോഗത്തേയും പോലെ രോഗത്തിന്റെ ആരംഭത്തില്‍ തന്നെ ചികില്‍സിക്കുക എന്നത് ഈ രോഗത്തിലും പ്രധാനമാണ്‌.ചികില്‍സ വൈകും തോറും രോഗം മാറാനുള്ള സാധ്യത കുറഞ്ഞു വരുന്നു.സ്കീസോഫ്രീനിയയില്‍ ഔഷധ ചികില്‍സ അനിവാര്യമാണ്‌.ഈ അസുഖത്തിന്റെ പ്രത്യേക സ്വഭാവം കാരണം മന:ശാസ്ത്ര ചികില്‍സ,ബോധവല്‍ക്കരണം,പുനരധിവാസം എന്നിവയും പ്രധാനമാണ്‌.മസ്തിഷ്കത്തിന്റെ ജൈവരാസ സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിനുള്ള ഔഷധങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്‌.മുമ്പുണ്ടായിരുന്ന മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കൂടുതലുണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഔഷധങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണ്‌.കൈ കാല്‍ വിറയല്‍,ഉറക്കം തൂക്കല്‍,ഉമിനീരൊലിക്കല്‍,മാസപേശികളുടെ പിടുത്തം എന്നിവയാണ്‌ സധാരണ കണ്ടു വരുന്ന പാര്‍ശ്വഫലങ്ങള്‍.തീവ്രലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ ചിലപ്പോള്‍ ഇന്‍‌ജക്‌ഷന്‍ രൂപത്തിലുള്ള മരുന്നുകള്‍ ആവശ്യമായി വരാറുണ്ട്.മരുന്നു കഴിക്കാന്‍ മടിയുള്ള രോഗികള്‍ക്ക് ചിലപ്പോള്‍ മാസത്തിലൊരിക്കല്‍ നല്‍കുന്ന ഇന്‍‌ജക്ഷനുകള്‍ ഉപയോഗിക്കാറുണ്ട്.ചിലപ്പോഴൊക്കെ മരുന്നുകള്‍ ഭക്ഷണത്തില്‍ കലര്‍ത്തി കൊടുക്കേണ്ടി വരാറുണ്ട്.അതിനു വേണ്ടി തുള്ളിമരുന്നു രൂപത്തിലും മരുന്നുകള്‍ ലഭ്യമാണ്‌.ഷോക്ക് ചികില്‍സ എന്നറിയപ്പെടുന്ന ഇലക്ട്റോ കണ്‍‌വള്‍‌സീവ് തെറാപ്പി ചില രോഗികള്‍ക്ക് ഗുണം ചെയ്യുന്നതായി കണ്ടിട്ടുണ്ട്.പ്രവാചകനായ മുഹമ്മദിന്‌ സ്കീസോഫ്രീനിയ രോഗമാണെന്നും ആ രോഗമാണ്‌ ഇസ്ലാം മതത്തിന്റെ പിറവിക്കു കാരണമായതെന്നും തന്റെ പ്രസിദ്ധമായ ഖുര്‍ ആന്‍-ഒരു വിമര്‍‌ശനപഠനം എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്ന ശ്രീ ഇടമറുക്,പക്ഷെ അത് തെളിയിക്കാന്‍ പര്യാപ്തമായ തെളിവുകളൊന്നും മുന്നോട്ട് വെക്കുന്നില്ല.പകരം ചില ഊഹങ്ങള്‍ മാത്രമാണ്‌ മുന്നോട്ടു വെക്കുന്നത്.അശരീരികള്‍ കേള്‍ക്കല്‍,ദിവ്യദര്‍‌ശങ്ങള്‍ ഉണ്ടാകല്‍,ഭയം,സംശയങ്ങള്‍,ഏകാന്തതയെ അഭയം പ്രാപിക്കല്‍ തുടങ്ങി സ്കീസോഫ്രീനിയയുടെ ലക്ഷണങ്ങള്‍ പ്രവാചകനായ മുഹമ്മദിനുണ്ടായിരുന്നുവെന്നാണ്‌ ഇടമറുക് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.വിശുദ്ധ ഖുര്‍ ആനിന്റെ രചനയെപ്പറ്റിയും ഇസ്ലാം മതത്തിന്റെ തുടക്കത്തെപ്പറ്റിയും പറയുമ്പോള്‍ പ്രവാചകന്റെ ഇത്തരമൊരു ചിത്രം മുന്നോട്ടു വെക്കുന്ന ഇടമറുക് ,ഇസ്ലാം മതത്തിന്റെ പ്രചരണത്തെപ്പറ്റി പറയുമ്പോള്‍ പ്രവാചകന്റെ മറ്റൊരു മുഖമാണ്‌ കാണിച്ചു തരുന്നത്.ക്രൂരനും കിരാതനും മതഭ്രാന്തനും തന്ത്രശാലിയുമായ ഒരു ഗോത്രവര്‍ഗരാജാവായാണ്‌ അദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്നത്.നേരത്തെ പറഞ്ഞ ശിഥിലമായ വ്യക്തിത്വമുള്ള ഒരാളുടെ ചിത്രമല്ല.യുക്തി ഭദ്രമായ തെളിവുകളല്ല ഇടമറുക് മുന്നോട്ട് വെക്കുന്നത്,പകരം ചില സാധ്യതകളാണ്‌.ഒന്നര സഹസ്രാബ്ദം മുമ്പു നടന്ന സംഭവങ്ങള്‍ക്ക് തെളിവുകള്‍ കണ്ടെത്തുന്നത് ചിലപ്പോള്‍ സാധ്യമായേക്കില്ല.പക്ഷെ,വര്‍ത്തമാന നൈതിക മൂല്യങ്ങള്‍ വെച്ച് പണ്ടു കാലത്തു നടന്ന പ്രവര്‍ത്തികളുടെ ധാര്‍മ്മിക മൂല്യങ്ങള്‍ ചോദ്യം ചെയ്യുന്നത് യുക്തി വിരുദ്ധമാണ്‌.ഇടമറുക് പറയുന്ന രീതിയില്‍ കാര്യങ്ങളെടുക്കുകയാണെങ്കില്‍ മായികാനുഭവങ്ങളുടേയും അശരീരികളുടേയും കഥകളായ നമ്മുടെ പുണ്യപുരാണങ്ങളെല്ലാം മാനസികരോഗത്തിന്റെ കഥകളാണെന്നു പറയേണ്ടി വരും.പക്ഷെ,കേരളത്തിലെ ആയിരക്കണക്കിനുള്ള ആള്‍ദൈവങ്ങളില്‍ നല്ലൊരു വിഭാഗത്തിന്‌ സ്കീസോഫ്രീനിയ രോഗമാണ്‌.സന്തോഷ് മാധവന്‍ കേസുണ്ടാക്കിയ ഒരു വെള്ളപ്പൊക്കത്തില്‍ സ്വാമിമാരുടെ മുടിയും താടിയുമെല്ലാം മുറിച്ച യുവജനപ്രസ്ഥാന സഖാക്കള്‍ ശ്രദ്ധിക്കാതെ പോയ കാര്യമാണത്.അവരെ ക്രിമിനലുകളെപ്പോലെ കൈ കാര്യം ചെയ്യാനുള്ള ശ്രമത്തില്‍ യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടുകയും ചെയ്തു.ഗുരു ഒരു പ്രത്യേക തലത്തിലാണെന്നും ആ തലത്തിലെത്താനാകാത്തതിനാല്‍ ഗുരുവിന്റെ പ്രവര്‍ത്തികള്‍ തങ്ങള്‍ക്കു മനസ്സിലാക്കാനാകുന്നില്ലെന്നും പറയുന്ന ശിഷ്യന്‍‌മാരെ കണ്ടിട്ടുണ്ട്.ഗുരുവിന്റെ തലത്തിലേക്കുയരാന്‍ ശ്രമിക്കുന്ന ശിഷ്യനറിയുന്നില്ല,ഗുരു തന്റെ മനസ്സിലെ മിഥ്യാഭ്രമങ്ങളോടും മിഥ്യാനുഭവങ്ങളോടും പ്രതികരിച്ചു കൊണ്ടിരിക്കുകയാണെന്ന്.മാനസികരോഗാശുപത്രിയില്‍ രാവിലെ റൗണ്ട്‌സിനിറങ്ങിയ ഡോക്‌ടറോട് വര്‍ഷങ്ങളായി ഒരു സെല്ലില്‍ ഒറ്റക്കു കഴിയുന്ന ചെറുപ്പക്കാരനായ രോഗി പറഞ്ഞത് കടലാഞ്ഞടിക്കുന്നുവെന്നും കടല്‍ത്തീരമിടിഞ്ഞു വീഴുന്നുവെന്നും വേളാങ്കണ്ണി മാതാവ് രക്ഷിക്കുമെന്നുമാണ്‌.ആ സമയത്ത് സുനാമിത്തിരകള്‍ നാഗപട്ടണത്തും വേളാങ്കണ്ണിയിലുമെല്ലാം താണ്‍ഡവമാടുകയായിരുന്നുവെന്ന് ഡോക്‌ടര്‍ അപ്പോഴറിഞ്ഞില്ല.ആശുപത്രിക്ക് പുറത്തായിരുന്നുവെങ്കില്‍ അയാള്‍ ഒരു ദിവ്യനായി വാഴ്ത്തപ്പെടുമായിരുന്നു.സ്കീസോഫ്രീനിയ രോഗികള്‍ക്ക് രചനാത്മകമായി ഒന്നും സാധ്യമല്ല എന്നൊരു തെറ്റിദ്ധാരണയുണ്ട്.ലോകത്തിനു മഹത്തായ സംഭാവനകള്‍ നല്‍‌കിയ പലരും ഈ രോഗമുള്ളവരിലുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു.ഈ രോഗമുള്ളവര്‍ കലാ സാംസ്കാരിക രംഗങ്ങളിലും രാഷ്ട്രീയത്തില്‍ പോലും തിളങ്ങിയിട്ടുമുണ്ട്.

15 comments:

anushka said...

ആസൂത്രണമില്ലാതെ ചെയ്തതിനാല്‍ ശിഥിലമായ ഒരു പോസ്റ്റ്.ഡേവിഡ്സണ്‍,ഹാരിസണ്‍ മെഡിക്കല്‍ ബുക്കുകള്‍,ഇംഹാന്‍സ് എന്നിവയോട് കടപ്പാട്.

അനില്‍@ബ്ലോഗ് // anil said...

നല്ല കുറിപ്പ്, രാജേഷ്.
സാധാരണക്കാരനു മനസ്സിലാവുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു. എന്നാലും ഒന്നൂടെ എഡിറ്റി മിനുക്കുമല്ലോ.
ഈ രോഗം പൂര്‍ണ്ണമായും ചികിത്സിച്ചു മാറ്റാമെന്ന് പറയുന്നിടത്തു തന്നെ 40 ശതമാനമാണ് വിജയം എന്ന് പറയുന്നത് ആദ്യ പ്രസ്താവനയെ ഖണ്ഡിക്കുന്നു.ഏറ്റവും സങ്കീര്‍ണ്ണമായ ഒരു രോഗമാണിതെന്നാണ് എന്റെ നിരീക്ഷണം.

മറ്റ് പരാമര്‍ശങ്ങളിലേക്കു വന്നാല്‍ ,നമ്മള്‍ പലപ്പോഴും പറയുന്ന ഒന്നാണ് എക്സ്ട്രീമുകള്‍ ഒന്നിന്റേയും ശരിയല്ല എന്നത്. അത് യുക്തിവാദത്തിനും ബാധകമാണ്. ഖുറാന്‍ എന്നത് ദൈവം നേരില്‍ നല്‍കിയ വചനങ്ങളാണെന്നതാണ് ഒരോ ഇസ്ലാം വിശ്വാസിയും വിശ്വസിക്കുന്നത്. വിശ്വസിക്കാനോരൊരുത്തര്‍ക്കും അവകാശമുണ്ട്, പക്ഷെ പ്രചരണം വരുമ്പൊള്‍ എതിര്‍ പ്രചരണം വരിക വാഭാവികം. ഇവിടെ എതിര്‍ക്കാന്‍ ഏറ്റവും പറ്റിയ സാഹചര്യമെന്തെന്നാല്‍, ഗ്രന്ധ രചനയില്‍ മാനുഷികമായ തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ട് എന്ന് സ്ഥാപിക്കലാണ്.പലരും ഇപ്പൊള്‍ ചെയ്യുന്നതും അതാണ്. ഏതൊരു മത ഗ്രന്ധത്തെപ്പോലെയും ഖുറാനും ഒരു മിത്താണെന്ന് സമ്മതിക്കുന്നിടത്ത് ഈ വിമര്‍ശനങ്ങള്‍ അവസാനിക്കുന്നു.
ഈ ഒരു ലക്ഷ്യം മുന്‍ നിര്‍ത്തിയാവാം ഇടമറുക് ഇത്തരം നിരീക്ഷണങ്ങള്‍ നടത്തുന്നത്, കൂടാതെ ചിലസമയങ്ങളീല്‍ കാണപ്പെട്ടതായിപ്പറയപ്പെടുന്ന ചില രോഗലക്ഷണങ്ങളും വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്.ഏതായാലും സത്യമെന്തായിരുന്നു എന്നതിന് തെളിവുകളൊന്നുമില്ല.

ഓ.ടോ
അമൃതാനന്ദമയി നോര്‍മലല്ലെന്ന് കാണാന്‍ ആ ഭജന്‍ ഒന്ന് കണ്ടാല്‍ മതി, ഒരു ഉദാഹരണം.

Baiju Elikkattoor said...

:)

Faizal Kondotty said...

സുഹൃത്തേ , ചിന്തോദീപകം ആയ പോസ്റ്റ്‌ .

അനുയായികള്‍ പ്രവാചകനെ മഹത്വവല്‍ക്കരിക്കുന്നത് തല്‍ക്കാലം മാറ്റി നിര്‍ത്താം, പക്ഷെ ചരിത്രത്തില്‍ ഇടം ഉള്ള ആള്‍ എന്നാ നിലയില്‍ അദ്ദേഹത്തെ വിലയിരുത്തുന്നതില്‍ പൊതുവേ ലോകം പരാജയപ്പെട്ടില്ലേ എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട് . ഒരു പാട് അടിസ്ഥാനരഹിതം ആയ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന ആള് കൂടി ആണ് അദ്ദേഹം ...ഒരു ഉദാഹരണം ഇടമറുകിന്റെ പോലുള്ളവരുടെ സ്കീസോഫ്രീനിയ ആരോപണം തന്നെ . രാജേഷ്‌ ചൂണ്ടി കാണിച്ച താഴെ പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇടമറുകിന്റെത് വെറും ഒരു നാലാം കിട വിമര്‍ശനം മാത്രമായിരുന്നു എന്ന് വ്യക്തമാകുന്നു .


സമൂഹത്തില്‍ ഇടപഴകി ജീവിക്കാനുള്ള കഴിവ് പലപ്പോഴും ഈ രോഗത്തില്‍ നഷ്ടപ്പെടുന്നു.തന്റെ മനസ്സില്‍ രൂപപ്പെടുന്ന ധാരണകളാല്‍ നയിക്കപ്പെടുന്ന രോഗിക്ക് സമൂഹത്തില്‍ സാധാരണ രീതിയില്‍ പെരുമാറാനുള്ള കഴിവ് നഷ്ടപ്പെടുന്നു.


എന്നാല്‍ പ്രവാചകന്‍ ചരിത്രത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയ ആളാണ്‌ എന്ന് പഠനം നടത്തിയ അനുയായികള്‍ അല്ലാത്ത തന്നെ പലരും തുറന്നു സമ്മതിക്കുന്നു .. ലമാര്ട്ടിന്‍ പറയുന്നത് നോക്കൂ

“..As regards all the standards by which Human Greatness may be measured, we may well ask, Is there any man greater than he (Mohammed)?”

(Lamartine, Histoire de la Turqui, Paris, 1854, Vol. II, pp 276-277)

മൈക്കില്‍ എച്ച് ഹാര്‍ട്ടിന്റെ The 100: A Ranking of the Most Influential Persons in History, എന്ന പുസ്തകം ലോക ചരിത്രത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ആളുകളെ റാങ്ക് ചെയ്തു എഴുതിയ ഒരു റഫറന്‍സ് ഗ്രന്ഥം ആണ് .. അതില്‍ ഒന്നാം സ്ഥാനം മുഹമ്മദിന് നല്‍കി കൊണ്ട് ആ ഗ്രന്ഥത്തില്‍ പറയുന്നു

“My choice of Muhammad to lead the list of the world’s most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular levels.”

(M.H. Hart, The 100: A Ranking of the Most Influential Persons in History, New York, 1978, p. 33)

ഇങ്ങിനെ ചരിത്രത്തെ സ്വാധീനിച്ച ഒട്ടുമിക്ക മേഖലകളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച , നിയമ നിര്‍മ്മാണം വരെ നടത്തിയ പ്രവാചകനെ സമൂഹത്തില്‍ ഇടപഴകി ജീവിക്കാനുള്ള കഴിവ് നശപ്പെടുതുന്ന ഒരു മാനസിക രോഗവും ആയി ചിത്രീകരിക്കാന്‍ ഇടമറുക് ശ്രമിച്ചുവെങ്കില്‍ ആരെയാണ് മാനസിക രോഗം പിടികൂടിയത് ..? അന്ധമായ യുക്തിവാദം എന്ന മാനസിക രോഗം .
സ്കീസോഫ്രീനിയ ബാധിച്ച ആള്‍ തന്നെ ഖുറാന്‍ പോലെ ഒരു ഗ്രന്ഥം എഴുതിയെന്നും ഇവര്‍ തന്നെ പറയുന്നു ... രസ കരം ആയ വസ്തുത ഏതൊക്കെ ഏറ്റു പിടിക്കാന്‍ കുറെ യുക്തിവാദികള്‍ തയാറാകുന്നു എന്നതാണ് .. വിമര്‍ശനം ആകാം പക്ഷെ അന്ധമായ ഇത്തരം വിമര്‍ശനം സഹതാപം വിളിച്ചു വരുത്താന്‍ മാത്രമേ ഉപകരിക്കൂ


ബെര്ണാട് ഷ മുഹമ്മദിനെ വിലയിരുത്തുന്നത് Humanity യുടെ സംരക്ഷകന്‍ ആയാണ് .
“He (Mohammed) must be called the Savior of Humanity. I believe that if a man like him were to assume the dictatorship of the modern world, he would succeed in solving its problems in a way that would bring it much needed peace and happiness.”

(George Bernard Shaw, The Genuine Islam, Singapore, Vol. 1, No. 8, 1936)

ഈ വസ്തുതകളുടെ കൂടി പശ്ചാത്തലത്തില്‍ ഇടമറുകിന്റെ പരാമര്‍ശം വിലയിരുത്തുമ്പോള്‍ നമുക്ക് എന്ത് മനസ്സിലാവും ? യുക്തി ഓര്‍ത്തു സഹതപിക്കുക തന്നെ , അല്ലാതെന്തു ചെയ്യാന്‍ .?

anushka said...

അനില്‍,തീര്‍ച്ചയായും സ്കീസോഫ്രീനിയ ഗുരുതരമായ രോഗം തന്നെ.പക്ഷെ,രോഗമുള്ളവരില്‍ നല്ലൊരു വിഭാഗത്തിനും ചികില്‍സയുടെ ഫലമായി സമൂഹത്തില്‍ നല്ലൊരു ജീവിതം നയിക്കാനാകുന്നുണ്ട്.കുറച്ചു പേര്‍ക്ക് ചികില്‍സ ഫലവത്താകുന്നില്ലെന്നതും പത്തു ശതമാനത്തോളം പേര്‍ ആത്മഹത്യയിലെത്തുന്നുവെന്നതു ശരി തന്നെ.
ഇടമറുകിന്റെ നിഗമനങ്ങളെല്ലാം തെറ്റാണെന്നല്ല ഞാന്‍ പറയുന്നത്.നബിചര്യകളും വിശുദ്ധ ഖുര്‍ ആനും അടിസ്ഥാനമാക്കി തന്നെയാണ്‌ മിക്കവാറും കാര്യങ്ങള്‍ ഇടമറുക് പറയുന്നത്.അറബിയിലും ഖുര്‍ ആനിലും പാണ്ഡിത്യമുള്ള ഇ.എ.ജബ്ബാര്‍ തന്റെ ബ്ലോഗില്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ്‌ ഇടമറുകും മിക്കവാറും പറഞ്ഞത്.ഇതിനൊന്നും യുക്തി ഭദ്രമായ മറുപടികളൊന്നും കണ്ടിട്ടില്ല.
ഇടമറുക് നിഗമനങ്ങളിലെത്തുന്ന രീതിയോടാണ്‌ എനിക്കു യോജിപ്പിലാത്തത്.ഇടമറുക് പ്രവാചകന്റെ ധാര്‍മിക നിലവാരമെല്ലാം ഇപ്പോഴത്തെ നിയമങ്ങളും മൂല്യങ്ങളുമെല്ലം വെച്ചാണ്‌ വിലയിരുത്തുന്നത്.ആ കാലത്തു നില നിന്നിരുന്ന ജീവിതരീതികളുമായി ബന്ധിപ്പിച്ച് ഇടമറുക് ഇതൊന്നും വിലയിരുത്തുന്നില്ല.
പോസ്റ്റ് എഡിറ്റ് ചെയ്യണമെന്നുണ്ടായിരുന്നു.പക്ഷെ,ഇട്ട പോസ്റ്റ് എഡിറ്റ് ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.മനസ്സില്‍ എഡിറ്റ് ചെയ്ത് നേരെ ബ്ലോഗിലേക്ക് കയറ്റിയതായിരുന്നു.മനസ്സിലെ ആശയക്കുഴപ്പം പോസ്റ്റിലേക്കും വന്നുവെന്ന് മാത്രം.

anushka said...

എന്റെ പഴയ ഒരു പോസ്റ്റ്..

http://vrajeshkumar.blogspot.com/2008/02/blog-post_1462.html

Dr.K.T.PAULACHAN, PSYCHOTHERAPIST; CLINICAL PSYCHOLOGIST, MARITAL AND FAMILY THERAPIST, CALICUT said...

Hi Vrajesh,
Your post is very good. You could have name few famous people like greatest painter --Vincent Van...---

anushka said...

THANK YOU DR.K.T.PAULACHAN

സൂര്യകാന്തിപ്പൂക്കളെപ്പറ്റിയും ഉരുളക്കിഴങ്ങു തിന്നുന്നവരെപ്പറ്റിയുമൊക്കെ സൂചിപ്പിക്കണമെന്നുണ്ടായിരുന്നു.വാന്‍‌ഗോഗിനെപറ്റി കണ്ട ഒരു നിരൂപണം ആശയക്കുഴപ്പമുണ്ടാക്കി.ഉന്‍‌മാദത്തിനും വിഷാദത്തിനുമിടയ്ക്ക് ഊഞ്ഞാലാടിയ വാന്‍‌ഗോഗിനെപ്പറ്റി ഒരു ലേഖനം കണ്ടു.വാന്‍‌ഗോഗിന്‌ മൂഡ് ഡിസോര്‍‌ഡര്‍ ആയിരുന്നോ സൈകോസിസ് ആയിരുന്നോ എന്നൊരു സംശയം തോന്നി.പുസ്തകങ്ങളില്‍ അദ്ദേഹത്തിന്‌ സ്കീസോഫ്രീനിയ ആയിരുന്നുവെന്ന് വായിച്ചതായി ഓര്‍ക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

രാജേഷ്,
ഇതാ ഞാന്‍ ആദ്യം സൂചിപ്പിച്ച സംഗതികളിലൊന്ന്. ഈ വിവിധങ്ങളായ മാനസിക വ്യതിയാനങ്ങള്‍ നമ്മുടെ ഡഫനിഷനുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കില്ല. അതിര്‍വരമ്പുകള്‍ കണ്ടെത്തുക അതി ദുര്‍ഘടം.
ഇതിനേപ്പറ്റി വിശദമായി ഒരു പോസ്റ്റിടാമോ?

anushka said...

അനില്‍ജി,കമന്റുകള്‍ക്ക് നന്ദി.മനസിന്റെ-മസ്തിഷ്കത്തിന്റെ-പ്രവര്‍ത്തനങ്ങള്‍ ഒരു പാട് സങ്കീര്‍‌ണമാണല്ലോ.മാനസികരോഗങ്ങളുടെ നിര്‍‌ണ്ണയവും സങ്കീര്‍ണം തന്നെ.ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ മാനസികരോഗവിദഗ്ദര്‍ ദീര്‍ഘകാലനിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് രോഗനിര്‍ണയം നടത്തുന്നത്.
ഇത്തരം കാര്യങ്ങളെപ്പറ്റി വിശദമായി എഴുതാന്‍ ഞാന്‍ അശക്തനാണ്‌.കേരളത്തിലെ പല സൈക്യാട്രിസ്റ്റുകളും ബ്ലോഗുകള്‍ എഴുതുന്നുണ്ട്.മലയാളത്തില്‍ എങ്ങനെ എഴുതാമെന്ന് ചിലര്‍ എന്നോട് ചോദിച്ചു മനസ്സിലാകിയിരുന്നു.എന്തു കൊണ്ടോ അവരൊന്നും മലയാളത്തില്‍ എഴുതി കാണുന്നില്ല.മലയാളത്തില്‍ റ്റൈപ് ചെയ്യുന്നത് എളുപ്പമാണെന്ന ധാരണ പലര്‍ക്കുമില്ല.
ഗൗരവമുള്ളതൊന്നും ബ്ലോഗര്‍മാര്‍ എഴുതാറില്ലെന്ന് മാധ്യമം പത്രത്തില്‍ കണ്ടിരുന്നു.ആ ലൈനില്‍ തന്നെ പോകാമെന്നു തോന്നുന്നു..!

കുഞ്ഞായി | kunjai said...

നല്ല പോസ്റ്റ് രാജേഷ്

anushka said...

Very few people know about Dr.Vasistha Narayan Singh, a world renowned mathematician and an ex-NASA scientist, who has been suffering from schizophrenia since 1976. The mathematician who challenged works of Great Scientist Albert Einstien.Coming from a very poor family, he is the record holder for Matriculation and Intermediate Science Exam. In mathematics conference he had presented a list of 5 most difficult problems. He solved all of them and that too in different ways. Prof Berkley got impressed and requested him to come to USA for further study. Singh did not let down HOD and did his PhD with style and went on to work for NASA. He had nationalistic dreams and thought of doing his India proud rather that stay on in US as his HOD and NASA wanted him to do.He married to an army officer's daughter. Due to reasons unknown, marriage did not work out and his wife left him and never come back. This left him heartbroken and made his condition worse.He returned to India and worked at ISI Cal, IIT Kanpur and TIFR Mumbai. He had a tough time at ISI Cal and was disillusioned at other places also.Soon after that, He lost his mental balance and was admitted to Mental Hospital, Kanke, Ranchi. Mental Authority threw him out of Kanke and his family did not have enough money to support his treatment which made his condition worst. He was treated by NIMHANS but details are not available. It appears that he fled from Merut Mental Hospital and was untraceable for many years until someone from his village saw him as a rag picker in Chapra. Relatives were happy to see him alive but were sad to see his misery.Dr Singh was in Patna (April 2004) to take part in a function organized in his honor by an institute run in his name. Singh looked ruffled, probably unable to catch the lavish praises that were hurled upon him by the speakers present on the occasion. At times, he gave the most loving smile, like a child. However, he looked distracted most of the time, probably lost in his world where there is no scope of anything except maths. He did not seem interested even when his biography was released by former VC.His love for maths was more than visible, even now, when he is said to be mentally challenged. Even while coming to Patna, he had not forgotten to carry with himself his prized possessions (maths books, diaries filled with mathematical theories and formulae etc). He had tied all this in a neat heap and occasionally looking at it.Once when the mike was given to him to say something, he spoke indecipherable words about some mathematical topic. But his sensitivity did not appear lost.Recently, the Bihar government has sent him to New Delhi for treatment (April 2009).John Nash (brilliant mathematician and noble prize winner whose story was portrayed in the movie A Beautiful Mind) made a recovery from the schizophrenia from which he had suffered since 1959 but Dr Singh did not. Why?Some factors supporting recovery in case of Nash could be beneficial to Dr Singh’s case.The relationships Nash had with fellow mathematicians were essential to his eventual recovery, but the single most important factor in Nash's recovery was the bond with his remarkable wife, Alicia. She fed, housed and cared for him even after she divorced him, and never wavered in her devotion to him or her belief in his extraordinary talent.In Nash's case, the Princeton campus functioned as a therapeutic community. His bizarre behavior was mostly tolerated, and he was granted access to lecture halls and libraries and offered human contact without being forced to make it. As his schizophrenia receded, Nash participated in seminars and made friends with a few graduate students. Later he was given unrestricted access to a computer, which he taught himself to use, and began writing intricate programs. A reluctance to give up -- or to accept a prognosis of doom -- can be seen in Nash's story.courtsey
http://psychiatryforpublic.blogspot.com/

Kunjipenne - കുഞ്ഞിപെണ്ണ് said...

വളരെ നല്ല പോസ്‌റ്റ്‌
ഒരുകാലത്ത്‌ സുധാമണി ഒരു പ്രവാചികയാകില്ലെന്നാരു കണ്ടു....
അന്നും ഞായികരിക്കാന്‍ ആളുകാണും. നിശബ്ദ്‌തയാണ്‌ ബോധോദയം

ഉസ്മാന്‍ പള്ളിക്കരയില്‍ said...

പ്രവാചകൻ മുഹമ്മതിനു അന്നത്തെ സമൂഹം കൽ‌പ്പിച്ചു നൽകിയ ഒരു പേരിനെപ്പറ്റി ചരിത്രം പറയുന്നുണ്ട്. “അൽ അമീർ“ അഥവാ വിശ്വസ്ഥൻ. പ്രവാചകത്വ ലബ്ധിക്കു മുമ്പ് പോലും തർക്കവിഷയങ്ങളിൽ മാദ്ധ്യസ്ഥം വഹിക്കാൻ അദ്ദേഹം ജനങ്ങൾക്ക് സ്വീകാര്യനായിരുന്നു എന്നും ചരിത്രത്തിൽ പരാമർശമുണ്ട്.
സമൂഹവുമായി നന്നായി ഇടപഴകി ജീവിക്കാൻ കഴിയാത്ത സ്കിസോഫ്രേനിക് ആയ ഒരാൾക്ക് ഉപരിസൂചിത ബഹുമതികൾ അപ്രാപ്യമായിരിക്കും എന്നത് വ്യക്തം.

രാജേഷിന്റെ പോസ്റ്റ് ചിന്തോദ്ദീപകം. നന്ദി.

anushka said...

സ്കിസോഫ്രെനിയ രോഗത്തിന് ഒരായിരം മുഖങ്ങളുണ്ട്.ലക്ഷണങ്ങള്‍ക്ക് വളരെ വൈവിധ്യമുണ്ട്.ചില ലക്ഷണങ്ങള്‍ മാത്രം വെച്ച് സ്കീസോഫ്രീനിയ സ്ഥിതീകരിക്കാനോ തള്ളിക്കളയാനോ പറ്റില്ല.