Wednesday, July 29, 2009

ശ്വാസത്തിന്റെ കലയും രതിയുടെ ഗുരുവും

വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ഒരു ഓഷോ മെഡിറ്റേഷന്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നു.കോഴിക്കോട് യൂത്ത് ഹോസ്റ്റലില്‍ ആയിരുന്നു മൂന്നു ദിവസത്തെ ക്യാമ്പ്.പ്രശാന്തസുന്ദരവും നഗരത്തിലെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞതുമായ ഒരു സ്ഥലത്താണ്‌ യൂത്ത് ഹോസ്‌റ്റല്‍.ഒരു വൈകുന്നേരമാണ്‌ ധ്യാനം തുടങ്ങിയത്.
കേരളത്തിന്റെ പല ഭാഗത്തു നിന്നും ഓഷോ ഭക്തരും അല്ലാത്തവരുമായ പലരും വന്നു ചേര്‍ന്നിരുന്നു."ധ്യാനം ചെയ്യുകയല്ല,അത് സംഭവിക്കുകയാണ്‌"-പൂനെയില്‍ നിന്നു വന്ന മാസ്റ്റര്‍ ആദ്യമേ പറഞ്ഞു.ഇവിടെയുള്ള മൂന്നു ദിവസങ്ങളില്‍ എപ്പോഴെങ്കിലും ധ്യാനം സംഭവിച്ചിരിക്കുമെന്ന് അവിടെയും ഇവിടെയുമെല്ലാം എഴുതി വെച്ചിരുന്നു.പല തരം ധ്യാന രീതികള്‍ മൂന്നു ദിവസം കൊണ്ട് പരിശീലിപ്പിച്ചു.പുട്ടും കടലയുമെല്ലാം നന്നായി അടിച്ചു വീശിയെന്നല്ലാതെ പ്രത്യേക ധ്യാനമെന്തെങ്കിലും സംഭവിച്ചതായി എനിക്കു തോന്നിയില്ല.സംഭവമെന്തെന്ന് അറിയാനുള്ള ആഗ്രഹം കൊണ്ടു മാത്രം പങ്കെടുത്തതു കൊണ്ടായിരിക്കാം.


പൂനെയില്‍ വെച്ചു നടന്ന ഒരു ഓഷോ മെഡിറ്റേഷന്‍ കോഴ്‌സില്‍ തന്റെ സുഹൃത്തിന്‌ മദാമ്മയുടെ ചുംബനം കിട്ടിയതറിഞ്ഞ് ഇതില്‍ പങ്കെടുത്ത സുഹൃത്തിനും അത്തരം അനുഭവങ്ങളൊന്നുമുണ്ടായില്ല.ഒരു കമലയുടെ ബഡായി എന്നു പറഞ്ഞ് അയാള്‍ സ്ഥലം വിട്ടു.


നവംബറിലെ ഒരു സായാഹ്നത്തിലാണ്‌ കോഴ്‌സ് തുടങ്ങിയത്.ചൂട് കുറവുള്ള ഒരു ദിവസമായിരുന്നു അത്.ആദ്യമായി അങ്ങോട്ടുമിങ്ങോട്ടും പരിചയപ്പെടുകയാണ്‌ ചെയ്‌തത്.ഇന്നത്തെ ഒരു സിനിമാ സം‌വിധായകനും ഒരു പ്രകൃതി ചികിത്‌സാവിദഗ്ദനും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നതായി ഓര്‍‌ക്കുന്നു.


ഓഷോ ഡൈനാമിക് മെഡിറ്റേഷന്‍ എന്ന ധ്യാനത്തോടു കൂടിയാണ്‌ ഓരോ ദിവസവും തുടങ്ങുന്നത്.രാവിലെ ആറു മണിക്കാണ്‌ ഇത്.കുളിച്ച് വസ്ത്രം മാറി മെഡിറ്റേഷന്‍ ഹാളില്‍ എത്തുന്നു.സ്പോര്‍‌ട്‌സ് വസ്ത്രങ്ങള്‍ ധരിച്ചവരും വിചിത്രമായ ചില വസ്ത്രങ്ങള്‍ ധരിച്ചവരും ഉണ്ടായിരുന്നു.ഓഷോ ഡൈനാമിക് മെഡിറ്റേഷന്‍ രസകരമാണ്‌.മനുഷ്യനെ പരിക്ഷീണനാക്കുന്നതുമാണ്‌.അതിനു ശേഷമുള്ള ഭക്ഷണവും വിശ്രമവും ആ ക്ഷീണത്തെ അകറ്റുന്നു.


ഓഷോയുടെ ഒരു പ്രധാന ധ്യാനരീതിയാണ്‌ ഡൈനാമിക് മെഡിറ്റേഷന്‍.മറ്റുള്ള ധ്യാനങ്ങളുടെയൊക്കെ അടിസ്ഥാനം ഇതാണെന്ന് പറയുന്നു.രാവിലെ അയവുള്ള വസ്ത്രങ്ങളോടെയാണ്‌ ഓഷോ ഡൈനാമിക് മെഡിറ്റേഷന്‍ ചെയ്യേണ്ടത്.ഈ ധ്യാനരീതിയ്ക്ക് അഞ്ചു ഘട്ടങ്ങളുണ്ട്.ഒരു മണിക്കൂറിലേറെ സമയമെടുക്കുന്നു.


ആദ്യഘട്ടം ശ്വാസമെടുക്കലാണ്‌.സാധാരണ ശ്വാസമല്ല.ശക്തിയായും വേഗത്തിലും മൂക്കിലൂടെ ശ്വസിക്കുക.നിന്നു കൊണ്ടാണ്‌ ശ്വസിക്കേണ്ടത്.പത്തു മിനിട്ട് ഇങ്ങനെ ശ്വസിക്കുക.
ഇതിനു ശേഷം നാം അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.ഇതും പത്തു മിനിട്ടാണ്‌.വികാര വിരേചനക്രിയയാണ്‌ ഈ ഘട്ടമെന്ന് പറയുന്നു.എല്ലാ വികാരങ്ങളും പുറത്തു വിടുക.ഒന്നും തടഞ്ഞു വെക്കരുത്.എല്ലാം പുറത്തു വിടാനനുവദിക്കണം.കരയുകയോ പൊട്ടിച്ചിരിക്കുകയോ നൃത്തം ചെയ്യുകയോ കൂക്കി വിളിക്കുകയോ,എന്തും ചെയ്യാം.ഒരു മടിയും കൂടാതെ എല്ലാം പ്രകടിപ്പിക്കുക.
നാം മൂന്നം ഘട്ടത്തിലെത്തുന്നു.തുടര്‍‌ച്ചയായി മേലോട്ടുള്ള ചാട്ടമാണ്‌ മൂന്നാം ഘട്ടം.പത്തു മിനിട്ട് ചാടണം.നേരെ മേലോട്ടാണ് ചാടേണ്ടത്.ചാറ്റുമ്പോള്‍ ഹും,ഹും,എന്ന് ഉറക്കെ ശബ്ദിച്ചു കൊണ്ടിരിക്കണം.ഉപ്പൂറ്റി നിലത്ത് അമരണം എന്നും 'ഹും' എന്ന ശബ്ദം ലൈഗികകേന്ദ്രത്തില്‍ കേന്ദ്രീകരിക്കണം എന്നും മാസ്റ്റര്‍ പറഞ്ഞു.
നാലാം ഘട്ടത്തില്‍ നാം പ്രതിമപോലെയാകുന്നു.പതിനഞ്ച് മിനിട്ട് നാം നിശ്ചലരായി നില്‍ക്കുന്നു.അനങ്ങാതെ കാലുകള്‍ നിലത്തമര്‍‌ത്തി ഉറച്ചു നില്‍ക്കണം.ഊര്‍‌ജ്ജത്തെ നമുക്കുള്ളില്‍ സഞ്ചരിക്കാനനുവദിക്കുക എന്നതാണ്‌ ഈ ഘട്ടത്തിലെ സങ്കല്‍‌പ്പം.


അഞ്ചാമത്തെയും അവസാനത്തേതുമായ ഘട്ടം നൃത്തമാണ്‌.പതിനഞ്ച് മിനിട്ട് ശരീരത്തെ സ്വതന്ത്രമാക്കി വിട്ട് നൃത്തം ചെയ്യുക.ഇതോടെ നമ്മള്‍ ഒരു പ്രത്യേക അവസ്ഥയിലെത്തുന്നു.


ഇതിന്റെ ആധ്യാത്മികവശം എന്തായാലും ഇത് നല്ലൊരു വ്യായാമമാണെന്ന കാര്യത്തില്‍ സംശയമില്ല.


എല്ലാ ദിവസവും രാവിലെ ഡൈനാമിക് മെഡിറ്റേഷനോടു കൂടിയാണ്‌ മെഡിറ്റേഷന്‍ തുടങ്ങുന്നത്.കുണ്ഡലിനീ മെഡിറ്റേഷന്‍,നടരാജ് മെഡിറ്റേഷന്‍,ഗൗരീശങ്കര്‍ മെഡിറ്റേഷന്‍,നാദബ്രഹ്മ മെഡിറ്റേഷന്‍,വേളിങ് മെഡിറ്റേഷന്‍,ലാഫിങ് മെഡിറ്റേഷന്‍,മണ്ഡല മെഡിറ്റേഷന്‍ തുടങ്ങിയ വിദ്യകള്‍ മൂന്നു ദിവസം കൊണ്ട് പരിശീലിപ്പിച്ചു.ക്ലാസുകള്‍,വീഡിയോ പ്രദര്‍ശനങ്ങള്‍ എന്നിവയുമുണ്ടായിരുന്നു.


ഓഷോയുടെ ആശയങ്ങളിലൊന്നും എനിക്ക് വലിയ താല്‍‌പര്യമൊന്നും ഉണ്ടായിരുന്നില്ല.ഓഷോ രജനീഷ്‌ ബൈ-പോളാര്‍ മൂഡ് ഡിസോര്‍‌ഡര്‍ എന്ന മാനസികരോഗം ബാധിച്ചിരുന്നയാളായിരുന്നെന്നൊക്കെ വായിച്ചത് പിന്നീടാണ്‌.തീര്‍ച്ചയായും അദ്ദേഹം നല്ലൊരു ചിന്തകന്‍ തന്നെ.
മരണം ആഘോഷിക്കുകയാണ്‌ വേണ്ടതെന്നായിരുന്നു ഓഷോയുടെ നിര്‍‌ദ്ദേശം.ഓഷോയുടെ ശവസംസ്കാരം ആഘോഷിക്കുന്ന ശിഷ്യരുടെ ദൃശ്യം വീഡിയോയില്‍ കണ്ടത് ഹൃദയസ്പര്‍‌ശിയായിരുന്നു.പ്രഥമശിഷ്യ നനഞ്ഞ കണ്ണുകളുമായി ഓഷോയുടെ തൊട്ടടുത്തു തന്നെയുണ്ടായിരുന്നു.
ക്ലാസ്സില്‍ കേട്ട ഒരു കാര്യം ഇപ്പോഴും ഓര്‍ക്കുന്നു.തലശേരിക്കാരന്‍ മാഷ് പ്രഭാഷണത്തിനിടയില്‍ പറഞ്ഞു:നൃത്തം ചെയ്യാത്ത ഒരേ ഒരു ജനത മലയാളികളാണ്‌.കാപട്യത്തിന്റെ ഒരു സമൂഹത്തിന്‌ ഒരു നൃത്തമുണ്ടാകുക സാധ്യമല്ല.
മറ്റൊരു ഗുരുവിന്റെ ഒരു പരിപാടിയില്‍ ഒരിക്കല്‍ പങ്കെടുത്തിരുന്നു.ഹിമാലയത്തിലെ ഒരു ഗുഹയില്‍ പത്തു ദിവസത്തെ അഗാധതപസ്സിനു ശേഷം ഗുരുവിന്‌ ലബ്ധമായ ഒരു വിദ്യയാണ്‌ അവിടെ പരിശീലിച്ചത്.


ഓഷോയുടെ വിദ്യയുമായി അല്ലറ ചില്ലറ വ്യത്യാസമുണ്ട്.പക്ഷെ,സംഭവം ഒന്നു തന്നെ.ശക്തമായി ശ്വാസമെടുക്കുക തന്നെയാണ്‌ ഇതിലും ചെയ്യേണ്ടത്.ഹും,ഹും എന്നല്ല പറയേണ്ടത്.സോഹം,സോഹം എന്നാണ്‌.നാം പറയേണ്ട കാര്യമില്ല,ഒരു കാസറ്റില്‍ നിന്ന് നമുക്ക് കേള്‍പ്പിച്ചു തരും.അതനുസരിച്ച് ശ്വസിച്ചു കൊടുത്താല്‍ മതി.കുറച്ചു സമയം കഴിയുമ്പോള്‍ നാം ചില സവിശേഷ അനുഭൂതികള്‍ അനുഭവിക്കാന്‍ തുടങ്ങും.ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ ധാരിയായ ഗുരു ഓഷോയുടെ ആശ്രമത്തില്‍ കുറേ നാള്‍ ചെലവഴിച്ചിരുന്നുവെന്ന് അനുയായികള്‍ പറയുന്നു.എങ്കിലും ഈ വിദ്യ ഗുരുവിന്‌ തീവ്രമായ തപസ്സിനു ശേഷം ലഭിച്ചതെന്ന് നാം വിശ്വസിക്കുക.എന്തായാലും ശ്വാസത്തിനു പേറ്റന്റില്ലല്ലോ.
നമ്മുടെ മൂക്കിലൂടെ നമ്മുടെ വായുവില്‍ നിന്ന് ശ്വാസമെടുക്കുന്നതിലൂടെ നമുക്ക് ഓക്സിജനും ഗുരുക്കന്‍‌മാര്‍ക്ക് പണവും കിട്ടുന്നു.ഭാരതത്തില്‍ ഇതൊന്നും ചോദ്യം ചെയ്യാന്‍ പാടുള്ളതല്ല.


ആത്മീയത പണക്കാരന്റെ ഞായറാഴ്‌ച വിനോദമാണെന്ന് ഒരു ചിന്തകന്‍ കുറച്ചു കാലം മുമ്പ് പറഞ്ഞതായി ഓര്‍ക്കുന്നു.


ജനങ്ങള്‍ അനുഭൂതികളുടെ പുറകെ പോകുകയാണെന്നാണ് ഗുരുക്കന്‍‌മാര്‍ പറയാറുള്ളത്.കള്ളു കുടിച്ചാലും കഞ്ചാവടിച്ചാലുമെല്ലാം നമുക്ക് സവിശേഷ അനുഭൂതികള്‍ കിട്ടുന്നു.ധ്യാനത്തിലിരിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന ചില അനുഭവങ്ങള്‍ -മിസ്റ്റിക്കല്‍ എക്സ്‌പീരയന്‍സ് -പ്രപഞ്ചത്തിന്റെ പൊരുളറിയലാണെന്ന് അവര്‍ വിശ്വസിക്കുകയും ഭാവിക്കുകയും ചെയ്യുന്നു.
വിവിധ ധ്യാനരീതികള്‍ പരിശോധിച്ചപ്പോള്‍ ഇതെല്ലാം ചില സവിശേഷ അനുഭൂതികള്‍ തരുമെന്ന രീതിയിലാണ്‌ പ്രചരിക്കപ്പെട്ടിട്ടുള്ളതെന്ന് മനസ്സിലാകും.
ശക്തവും തീവ്രവുമായ ശ്വാസമാണ്‌ പല ധ്യാനങ്ങളുടെയും അടിസ്ഥാനം.ഇങ്ങനെ ശ്വസിക്കുമ്പോള്‍ രക്തത്തിലെ കാര്‍ബണ്‍‌ ഡയോക്സൈഡിന്റെ അളവ് കുറയുന്നു.ഇത് ആസിഡ് ബേസ് അനുപാതത്തില്‍ വ്യത്യാസം വരുത്തുന്നു.തലച്ചോറിലെ ഓക്സിജന്റെ ലഭ്യത കുറയുന്നു.ഇതാണ്‌ നമുക്ക് അനുഭൂതികള്‍ തരുന്നത്.ഇതാണ്‌ നമുക്ക് എണ്ണൂറു രൂപക്ക് വില്‍ക്കുന്നത്.നായയെന്നോ പൂച്ചയെന്നോ പറഞ്ഞ് ശ്വാസമെടുത്താലും ഈ അനുഭൂതികളെല്ലാം നമുക്ക് കിട്ടും.
ഉന്നത പര്‍‌വതനിരകളില്‍ പലതരം അനുഭൂതികള്‍ ധ്യാനിക്കുന്നവര്‍ക്കുണ്ടാകുന്നതിനു കാരണവും ഇതു തന്നെയാകം.ഉയരം കൂടുമ്പോള്‍ ശ്വാസം ബോധപൂര്‍‌വം ചെയ്യേണ്ട ഒരു പ്രക്രിയയായി മാറുന്നു.


കഴുത്തില്‍ ചരടു മുറുക്കി,തലയിലേക്കുള്ള രക്തപ്രവാഹം കുറച്ച് അനുഭൂതികള്‍ നേടിയിരുന്ന ചിലരുണ്ട്.ഇതിനു വേണ്ടി ചില പ്രത്യേകസം‌വിധാനങ്ങളൊരുക്കിയ മിടുക്കരുമുണ്ടായിരുന്നു.ഇതു വഴി ലൈംഗിക അനുഭൂതികള്‍ നേടുമെന്നാണ്‌ പറയപ്പെടുന്നത്.രതിസുഖം നേടാനുള്ള ശ്രമത്തില്‍ ചരടു മുറുകി പരലോകത്തെത്തിയവരുമുണ്ട്.



41 comments:

വിന്‍സ് said...

ithu parupadi kollamallo :)

ശ്രീ said...

ഈ അനുഭവങ്ങള്‍ പങ്കു വച്ചതിനു നന്ദി മാഷേ

yousufpa said...

ഉന്മാദം തലയ്ക്ക് പിടിച്ചാല്‍ ഒരു പ്രത്യേക സുഖമാണ്.
ആരോഗ്യകാലണ്‍ഗളില്‍ ഇസങ്ങള്‍ പറഞ്ഞ് നടക്കും വിവാഹം കഴിക്കാതെ, അല്ലെങ്കില്‍ പ്രേമനൈരാശ്യം.എന്നിട്ട് അവസാനം ഏതെങ്കിലും ധ്യാ‍നകേന്ദ്രങ്ങളില്‍ ഉന്മാദനര്‍ത്തകരാകും പിന്നെ അതൊരു ലഹരി ആയി മാറും.അനുഭവങ്ങളുടെ വെളിച്ചത്തില്‍ പറയുകയാണ്.മുംബയില്‍ ഉണ്ടായിരുന്നപ്പോള്‍ ഹരേരാമ പ്രസ്ഥാനക്കാരുടെ കൂടെ ചാടിക്കളിച്ചതിന്‍റെ അനുഭവം തന്നെ.
വിവാഹിതരായവര്‍‌ക്ക് ഒരു മെഡിറ്റേഷന്‍ ഇതാ..
പകല്‍ മുഴുവന്‍ മേലനങ്ങി പണിയെടുത്ത് വൈകുന്നേരം കുളത്തിലൊ പുഴയിലൊ കുളിച്ച് രത്രിയിലെ ലഘുഭക്ഷണം കഴിച്ച് അല്പം വിശ്രമിച്ചതിനുശേഷം ഭാര്യയുമായി രതിയില്‍ ഏര്‍പ്പെട്ടു നോക്കു. അതുപോലൊരു മെഡിറ്റേഷന്‍ ഈദുനിയാവില്‍ ഉണ്ടാകില്ല. ഇവിടെ ശാരീരികവും മാനസീകവുമായി അനുഭൂതി പങ്കിടുന്നത് രണ്ട് പേരാണ്. കുടുംബജീവിതവും ഭദ്രം.

Calvin H said...

ബാച്ചിലേഴ്സ് എന്തു ചെയ്യും യൂസുഫ്പാ?

നന്നായി രാജേഷ്...
ഓഷോ ഒരു ജീനിയസ് ആയിരുന്നു...
ബാക്കിയൊക്കെ പുള്ളിയുടെ ഒരു തമാശ...
പുള്ളി വളരെ നല്ല ഒരു ജീവിതം ജീവിച്ചാണ് മരിച്ചത്... ബൈപോളാര്‍ സിന്‍ഡ്രൊം മണ്ണാങ്കട്ടയൊക്കെ മറ്റൊരു കോണ്‍സ്പിരസി തിയറി ആണെന്നും പറയപ്പെടുന്നു...

യോഗയെന്നും പറഞ്ഞ് വില്‍ക്കുന്ന സംഗതികളില്‍ പലതും ഓക്സിജന്‍ അളവു കൂട്ട്ല്‍ -കുറക്കല്‍ തന്നെയാണ്

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അലക്ഷ്യമായി തയ്യാറാക്കിയതാണെങ്കിലും നന്നായി

സന്‍ജ്ജു said...

നല്ല ലേഖനം.
മറ്റെ ഗുരുവിന്റെ അടുത്തു ഒരു 500 Rs. ഞാനും പൊട്ടിച്ചിട്ടുണ്ടു.
അന്നത്തെ അവസാന ഐറ്റം എല്ലാവരുടെയും mob no വാങ്ങിക്കുക എന്നതായിരുന്നു.
പിന്നെ എന്നും പുതിയ പുതിയ course ന്റെ വിളികളായിരുന്നു.

നാട്ടുകാരന്‍ said...

നന്നായിട്ടുണ്ട്!
അഭിനന്ദനങ്ങള്‍ .

കൂട്ടുകാരന്‍ | Friend said...

ഓഷോയുടെ പല ചിന്തകളും വളരെ ആധുനികമായിരുന്നു. വിദ്യാഭ്യാസം, പൊളിറ്റിക്സ്, ആല്മീയത എന്നിവ അത്യന്താധുനിക യുഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടുക ഓഷോയുടെ ചിന്താഗതികള്‍ കടമെടുത്തായിരിക്കുമെന്നു.. അദ്ധേഹത്തിന്റെ കുറെ പുസ്തകങ്ങള്‍ വായിച്ചതില്‍ നിന്നും തോന്നുന്നു.

അനില്‍@ബ്ലോഗ് // anil said...

തലച്ചോറിലെ ഓക്സിജന്റെ ലഭ്യത കുറയുന്നു.ഇതാണ്‌ നമുക്ക് അനുഭൂതികള്‍ തരുന്നത്.ഇതാണ്‌ നമുക്ക് എണ്ണൂറു രൂപക്ക് വില്‍ക്കുന്നത്.നായയെന്നോ പൂച്ചയെന്നോ പറഞ്ഞ് ശ്വാസമെടുത്താലും ഈ അനുഭൂതികളെല്ലാം നമുക്ക് കിട്ടും.
ഉന്നത പര്‍‌വതനിരകളില്‍ പലതരം അനുഭൂതികള്‍ ധ്യാനിക്കുന്നവര്‍ക്കുണ്ടാകുന്നതിനു കാരണവും ഇതു തന്നെയാകം.ഉയരം കൂടുമ്പോള്‍ ശ്വാസം ബോധപൂര്‍‌വം ചെയ്യേണ്ട ഒരു പ്രക്രിയയായി മാറുന്നു.


എത്ര സത്യമായ കാര്യം. ഈ ശ്വാസം വലി വച്ചാണ് ഇവിടെ പലരും ഗുരുജി കളിക്കുന്നത്. പിന്നൊന്ന് ആ ശുദ്ധീകരണം (പൊട്ടിച്ചിരി , കരച്ചില്‍ ആദിയായവ്), അടക്കിവച്ച വികാരങ്ങളാണ് മലയാളിയെ ഭ്രാന്തനാക്കുന്നത്. ഇത് തിരിച്ചറിയുന്ന കച്ചവടക്കാര്‍ വിജയിക്കുന്നു.

ഓഫ്ഫ്:
ഒരു ഡോക്ടര്‍ എന്ന നിലയില്‍ അല്പം കൂടി വിശകലനം ആവാമായിരുന്നു.
:)

Mr. X said...

അവസാനത്തെ പാരഗ്രാഫ് ഒന്ന് കൂടി വായിച്ചു നോക്കേണ്ടി വന്നു.

ഡോക്ടര്‍ ആണല്ലെ? അപ്പോള്‍ ഇതിനെപ്പറ്റി ഒക്കെ വിവരം ഉണ്ട്. മനുഷ്യന്റെ personality തന്നെ പെര്‍മനെന്റ് ആയി മാറ്റിക്കളയുന്ന, ഒരു തരം കൂണില്‍ നിന്ന് എന്ടുക്കുന്ന ഒരു കെമിക്കല്‍-നെപ്പറ്റി ഒരിക്കല്‍ ഹിന്ദു വില്‍ വായിച്ചതു ഓര്‍കുന്നു. ആ സംഭവത്തെപ്പറ്റി വല്ലതും അറിയാമോ?

Unknown said...

ഈശ്വരാ..
ഇത്തിരിപ്പോന്ന ജീവിതവും വച്ച്‌ മനുഷ്യനെന്തെല്ലാം കയ്യങ്കാളികളാണു നടത്തുന്നതു...

ശ്വാസം എടുക്കുന്നു വിടുന്നു..
അനുഭൂതി കച്ഛവടം...
ശ്വാസക്കച്ചവടം...

ആത്മീയത മരുന്നില്‍ കലരുമ്പോഴാണു അന്തവിശ്വാസികള്‍ ഉണ്ടാവുന്നതു...

ഉപ ബുദ്ധന്‍ said...

ഞാനും ഇങ്ങനെയുള്ള ശ്വാസ കലകള്‍ പഠിപ്പിക്കുന്ന സ്ഥലങ്ങളില്‍ പോയിട്ടുണ്ട്
ഭാഗ്യത്തിന് വഴിതെറ്റിപോയിട്ടില്ല
കാരണം ഊള എന്നും ഊള തന്നെ
എന്ന പ്രകൃതി നിയമം ഉള്ളിടത്തോളം കാലം എനിക്കൊന്നും പേടിക്കാനില്ല

Paul said...

ഉപബുധനാണ്‌ എന്നെ ഈ ബ്ളോഗിലേക്ക്‌ എത്തിച്ചത്‌. ജീവിതത്തിന്‌ ഒരര്‍ത്ധവുമില്ലെന്ന ആകുലത നമ്മെ വ്യധിത ഹ്രുദയരാക്കുമ്പോള്‍ ആരൊക്കെയോ വന്ന് "പണം തരൂ, എണ്റ്റെ ആരാധകനും ആജ്ഞാനുവര്‍ത്തിയും ആകൂ. ഞാന്‍ നിങ്ങളുടെ അസ്തിത്വത്തിന്‌ ഒരര്‍ധം കാണിച്ചുതരാം" എന്നു പറയുന്നു. നമ്മില്‍ ചിലര്‍ അവര്‍ പറയുന്നതനുസരിക്കുകയും ജീവിതത്തിന്‌ ഏെതൊക്കെയൊ അര്‍ധം കണ്ടെത്തി എന്നു കുറേ നാളേെക്കെങ്കിലും വിശ്വസിക്കുകയും ചെയ്യുന്നു. ദീര്‍ഘമായും ചടുലമായും ശ്വസിക്കുമ്പോള്‍, അതു 5 മിനിറ്റിലും കൂടിയ സമയത്തേക്കാവുമ്പോള്‍ അമിതമായ അളവില്‍ ഓക്സിജന്‍ രക്തത്തിലും ബ്രെയിന്‍ സെല്ലുകളിലും എത്തുന്നു എന്നും ഇത്‌ hyper oxigenation എന്ന ഉന്‍മാദാവസ്ഥയിലെത്തിക്കുന്നു എന്നും ഒരു സിദ്ധാന്തം ഞാന്‍ കേട്ടിട്ടുണ്ട്‌. ശരിയാണോ എന്നറിയില്ല. ഏെതായാലും യോഗയില്‍ ഇതുപോലെയുള്ള ശ്വാസോഛ്വാസം ഒന്നോ രണ്ടോ മിനിറ്റുകള്‍ മാത്രമാണ്‌ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. പ്റാധാന്യം slow and deep breathing- ഇനാണ്‌.

Anonymous said...

ഓഷോ വചനങ്ങള്‍

* നിങ്ങള്‍‍ പ്രബുദ്ധനായിത്തീരുമ്പോള്‍ അത്രയ്ക്കുമധികം നിങ്ങളനുഭവിച്ച എല്ലാ ദുഃഖങ്ങളും എല്ലാ സ്വപ്നങ്ങളും എല്ലാ കഷ്ടപ്പാടുകളും പെട്ടെന്ന് അത്രയ്ക്കും അപ്രധാനങ്ങളും അത്രയ്ക്കുമപ്രസക്തങ്ങളുമായി തീരുന്നു. അവ നിങ്ങളുടെ ബോധമണ്ടലത്തില്‍ നിന്നുതന്നെ അപ്രത്യക്ഷമാകും. അവ നിങ്ങളുടെ ജീവിത കഥയുടെ ഭാഗമേയല്ലാതായി തീരും. അതു നിങ്ങള്‍ക്കല്ല, മറ്റാര്‍ക്കോ സംഭവിച്ചതാണെന്നതുപോലെ.
* മരിയ്ക്കുമ്പോള്‍ ശ്വാസം നിലയ്ക്കും. ഗാഢമായ ധ്യാനത്തിലും ശ്വാസം നിലയ്ക്കും. അതിനാല്‍ ഗാഢമായ ധ്യാനത്തിനും മരണത്തിനും പൊതുവായ ഒരു കാര്യമവിടെയുണ്ട്. രണ്ടിലും ശ്വാസം നിലയ്ക്കും. അതിനാല്‍ ഒരു മനുഷ്യന്‍ ധ്യാനമറിയുന്നുവങ്കില്‍ അയാള്‍ മരണവുമെന്തെന്നറിഞ്ഞുകഴിഞ്ഞു. അതുകൊണ്ടാണ് ധ്യാനിയ്ക്കുന്നവന്‍ മരണ ഭയത്തില്‍ നിന്നും മുക്തനായിത്തീരുന്നത്. ശ്വാസം നിലയ്ക്കുന്നുവെങ്കിലും താനവിടെയുണ്ടെന്ന് അയാള്‍ക്കറിയാം.
* എല്ലാ ലൈംഗികതയും വിഡ്ഡിത്തമാണ്. അതൊരു ജൈവതൃഷ്ണ മാത്രമാണന്നതും നിങ്ങള്‍ അതിന്റെ ഇര മാത്രമാണെന്നതുമാണ് കാരണം.
* സംഗീതം ധ്യാനത്തിന്റെ ഏറ്റവും അടുത്തു നില്‍ക്കുന്ന ഒന്നാണ്. ധ്യാനത്തിലേക്കുള്ള ഒരു വഴിയാണ് സംഗീതം. ഏറ്റവും നല്ല വഴിയും. ധ്യാനം എന്നത് ശബ്ദരഹിതമായ ശബ്ദത്തെ ശ്രവിയ്ക്കുന്ന കലയാണ്. നിശ്ശബ്ദതയുടെ സംഗീതം കേള്‍ക്കുന്ന കല.
* മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നിതാണ്. അവന് മറ്റുള്ളവര്‍ തെറ്റായ വഴിയിലാണെന്ന് വളരെ എളുപ്പത്തില്‍ മനസ്സിലാവും. എന്നാല്‍ താനും അതേ മാര്‍ഗ്ഗത്തില്‍ തന്നെയാണെന്ന കാര്യം അവന് ഒരിക്കലും മനസ്സിലാക്കാനാവുന്നില്ല.
* ഭക്ഷണം നാവിന് കുറച്ച് രുചി നല്‍കുന്നു. അതിനുവേണ്ടി ജീവിയ്ക്കാന്‍ മാത്രം അതിലൊന്നുമില്ല. എന്നാല്‍ ഭക്ഷിയ്ക്കാന്‍ വേണ്ടി മാത്രം ധാരാളം ആളുകള്‍ ജീവിയ്ക്കുന്നു. ജീവിയ്ക്കാന്‍ വേണ്ടി മാത്രം ഭക്ഷിയ്ക്കുന്നവരുടെ സംഖ്യ എത്രയോ കുറവാണ്.
* ശാസ്ത്രം പ്രകൃതിയെ കീഴടക്കിയിട്ടൊന്നുമില്ല. എന്നാല്‍ അതിനെ കീഴടക്കുന്നതിനായുള്ള ശ്രമത്തില്‍ അത് വളരെയധികം നശിപ്പിയ്ക്കുകയാണ് ചെയ്തിട്ടുള്ളത്.
* നിങ്ങളുടെ ശ്വസനത്തെ നിരീക്ഷിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ നിങ്ങളത്ഭുതപ്പെടും. പതുക്കെ പതുക്കെ നിങ്ങളുടെ ശ്വാസം ശാന്തവും നിശ്ശബ്ദവുമാകുന്നതോടെ നിങ്ങളുടെ മനസ്സും ശാന്തവും നിശ്ശബ്ദവുമാകാന്‍ തുടങ്ങും. ശ്വസനത്തെ നിരീക്ഷിയ്ക്കുന്നതിലൂടെ നിങ്ങള്‍ മനസ്സിനെ നിരീക്ഷിയ്ക്കുന്നതിന് കഴിവുള്ളവനായിത്തീരും.
* വിമര്‍ശിയ്ക്കുന്നവര്‍ പല കാര്യങ്ങളും നഷ്ടപ്പെടുത്തിക്കൊണ്ടേയിരിയ്ക്കുന്നു. ഒരു വിമര്‍ശകന്‍ ഒരു സംഗീതം കേള്‍ക്കുവാന്‍ തുടങ്ങുകയാണെങ്കില്‍ അയാളുടെ ശ്രവണം സമ്പൂര്‍ണ്ണമല്ല. അയാള്‍ നിരന്തരം താരതമ്യപ്പെടുത്തിക്കൊണ്ടിരിയ്ക്കും, വിധി കല്പിച്ചുകൊണ്ടിരിയ്ക്കും, വ്യാഖ്യാനിച്ചുകൊണ്ടുമിരിയ്ക്കും.
* നിങ്ങളെന്തെങ്കിലും അടിച്ചമര്‍ത്തുകയാണെങ്കില്‍ അത് പുറത്തേക്ക് വരുന്നതിനായി മറ്റേതെങ്കിലുമൊരു മാര്‍ഗ്ഗം, ഏതെങ്കിലും പ്രകൃതിവിരുദ്ധമായൊരു വഴി കണ്ടെത്താന്‍ തുടങ്ങും. പ്രകൃതിവിരുദ്ധമായ എല്ലാ ലൈംഗിക സ്വഭാവങ്ങള്‍ക്കും മതപരമായ ഉറവിടമാണുള്ളതെന്ന് ഞാന്‍ പറയുന്നത് അതുകൊണ്ടാണ്. എല്ലാ മതങ്ങളും ലൈംഗികതയ്ക്ക് എതിരായിരിയ്ക്കുന്നു എന്ന ലളിതമായൊരു കാരണമാണ് അതിനു പിന്നിലുള്ളത്.
* കാമനയുടെ സഹജ സ്വഭാവം തന്നെ പൂര്‍ത്തീകരിയ്ക്കപ്പെടുവാന്‍ സാദ്ധ്യമല്ല എന്നുള്ളതാണ്. ഓരോ കാമനയും നടക്കുവാന്‍ സാദ്ധ്യമല്ലാത്ത എന്തോ ഒന്നിനു വേണ്ടിയുള്ള വെറുമൊരു മോഹം മാത്രമാണ്. ഓരോ കാമനയും അര്‍ത്ഥമാക്കുന്നത് ഇനിയും ഇനിയും ഇനിയും എന്നാണ്. കൂടുതല്‍ കൂടുതലിനു വേണ്ടിയുള്ള ഈ നിരന്തരമായ മോഹത്തെ എങ്ങനെയാണ് നിങ്ങള്‍ക്ക് പൂര്‍ത്തീകരിയ്ക്കാന്‍ കഴിയുക. നിങ്ങള്‍ക്ക് ലോകത്തിലെ മുഴുവന്‍ ധനവും ഉണ്ടായേക്കാം അപ്പോഴും കാമനയവിടെത്തന്നെയുണ്ടാകും.
* വാസ്തവത്തില്‍ ആരുംതന്നെ മറ്റൊരാള്‍ക്കു വേണ്ടി ഉണ്ടാക്കപ്പെടുന്നില്ല. ഓരോരുത്തരും ഉണ്ടാക്കപ്പെടുന്നത് അവനവനുവേണ്ടിത്തന്നെയാണ്. ദൈവം ഒരിക്കലും നിങ്ങളെ ജോഡികളായി സൃഷ്ടിയ്ക്കുന്നില്ല. ആ അസംബന്ധങ്ങളെയെല്ലാം വിട്ടുകളയുക. അവന്‍ ഉണ്ടാക്കുന്നത് വ്യക്തികളെ മാത്രമാണ്.
* ജീവിതത്തെ ലളിതമായി ഒരു കളിതമാശയായി എടുക്കുക. അല്പം കൂടി ചിരിയ്കുക. പ്രാര്‍ത്ഥനയേക്കാള്‍ എത്രയോ പ്രാധാന്യമുള്ളതാണ് ചിരി. പ്രാര്‍ത്ഥന അഹംബോധത്തെ നശിപ്പിയ്ക്കുന്നില്ല. എന്നാല്‍ ചിരി അഹന്തയെ തീര്‍ച്ചയായും നശിപ്പിയ്ക്കുന്നു. അഹംബോധം മാറിനില്‍ക്കുമ്പോഴാണ് നിങ്ങള്‍ ചിരിയ്ക്കുന്നത്. ഒരു കൊച്ചുകുഞ്ഞായി അപ്പോള്‍ നിങ്ങള്‍ ചിരിയ്ക്കുകയാണ്. ഒരു വിശിഷ്ടവ്യക്തിയാണ് നിങ്ങളെന്ന കാര്യം അപ്പോള്‍ നിങ്ങള്‍ മറക്കുന്നു. ഇപ്പോള്‍ ഗൌരവം ചോര്‍ന്നുപോയിരിയ്ക്കുന്നു. ഒരു നിമിഷത്തേക്ക് സ്വയം മറക്കുന്നു.
* ചിരിയ്ക്കുമ്പോല്‍ നിങ്ങളെ നിരീക്ഷിയ്ക്കുക. എവിടെ അഹന്ത പെട്ടെന്ന് നിങ്ങള്‍ ഉരുകിയിരിയ്ക്കുന്നു. ഖരാവസ്ഥ മാറിയിരിയ്ക്കുന്നു. നിങ്ങള്‍ ഒഴുകുകയാണ്. വൃദ്ധനോ അനുഭവസമ്പന്നനോ പണ്ടിതനോ ഒന്നുമല്ല നിങ്ങളിപ്പോള്‍.

paul said...

to anonymous ഉദാത്തമായ എത്രയോ തത്വചിന്തകളും മഹദ്വചനങ്ങളും സംസ്കാരത്തിണ്റ്റെ തുടക്കം മുതല്‍ മനുഷ്യണ്റ്റെ ചിന്തക്കു വിഷയീഭവിച്ചിരിക്കുന്നു. ഓഷോ ഒരു വിഗ്രഹഭഞ്ജകണ്റ്റെ റോളെടുക്കുന്നത്‌ "ദൈവം ജോടികളെയല്ല മനുഷ്യനെയാണ്‌ സ്റുഷ്ടിച്ചിട്ടുള്ളത്‌" എന്നുപറയുന്നിടത്താവണം. അവിടെ നിന്നാണല്ലോ ഓഷോ കാമകലയുടെ ആചാര്യനാണ്‌, എയിഡ്സ്‌ വ്യാപാരിയാണ്‌ തുടങ്ങിയ വീക്ഷണങ്ങളൊക്കെ ഉരുത്തിരിയുന്നത്‌. മരണം പോലും എയിഡ്സ്‌ മൂലമായിരുന്നു എന്നും മറ്റും കിംവദന്തികള്‍ പരക്കുമ്പോള്‍ വിശ്വസിക്കാന്‍ ആളുകള്‍ക്കു തോന്നുന്നതും അതുകൊണ്ടു തന്നെ. ഇത്റയൊക്കെ ചിന്തകരും ചിന്തകളുമുണ്ടായിട്ടും ഇന്നും മനുഷ്യന്‍ പഴയ ആ ഗുഹാമനുഷ്യണ്റ്റെ സ്വാറ്‍ധതയും അക്റമ (ഹിംസാ)ഭാവവും വച്ചുപുലറ്‍ത്തുന്നതെന്തേ?

Anonymous said...

mathavikarangal vranappetuthththu manushya,matu mathangaleyum thaan ithu pole cheyyumo?

Paul said...

Dear Anonymous, Which is the religious faith I have offended through my comment? Don't make me roll on the floor with laughter!

Unknown said...

nannayittund..

subu.ps said...

nicely written. facts brought out nicely :)

Joker said...

പോസ്റ്റ് വായിച്ചു, കമന്റുകള്‍ വായിച്ചില്ല പിന്നീട്വായിക്കാം. ഓഷോയെയും, പുട്ടപര്‍ത്തി ബാബയെയും പറ്റി ഒക്കെ ഏറെ കേട്ടു എന്നല്ലാതെ ഓഷോയെ പറ്റി ഒരാള്‍ സ്വന്തം അനുഭവം പറഞ്ഞത് കാണുന്നത് ഇപ്പോഴാണ്.


നന്ദി.

anushka said...

നന്ദി.ഓഷോയെപ്പറ്റിയല്ല എഴുതിയത്.എന്റെ ഒരനുഭവത്തെപ്പറ്റി എഴുതിയെന്നേയുള്ളൂ.

4abetterworld said...

The Article is good.
Many a people these days, make these Anubhoothi sales have a good market, as people, do not have (or do not find) time to get into one's self. Many people will be enjoying these too. However, as many wrote, this is a good physical exercise.
Keep writing!

anushka said...

Thsnk you,Rajesh

anushka said...

ഇതില്‍
കമന്റിട്ട ഫ്ലെവിജ് രണ്ട് ദിവസം മുമ്പ് നമ്മളോട് വിട
പറഞ്ഞു.ആയുര്‍‌വേദത്തില്‍ രണ്ട് മാസം മുമ്പ് ബിരുദം പൂര്‍ത്തിയാക്കിയ അദേഹം
സുള്ളിയയിലെ ഒരു നഴ്‌സിങ്ങ് ഹോമില്‍ ജോലി ചെയ്തു വരികയായിരുന്നു.വൈകിട്ട്
ജോലിക്ക് ശേഷം വീട്ടിലേക്ക് മോട്ടോര്‍ സൈക്കിളില്‍ മടങ്ങിയ അദ്ദേഹത്തെ
അതിവേഗത്തില്‍ വന്ന ഒരു ബസ് ഇടിക്കുകയായിരുന്നു.
ഫ്ലെവിജ് മലയാളം ബ്ലോഗിങ്ങിലേക്ക് പ്രവേശിച്ചിട്ടേയുള്ളൂവായിരുന്നെങ്കിലും
ഏറെക്കാലമായി ഇംഗ്ലീഷില്‍ ബ്ലോഗ് ചെയ്യുന്നുണ്ടായിരുന്നു.മലയാളം ബ്ലോഗുകള്‍
അദ്ദേഹം സ്ഥിരമായി പിന്തുടരാറുണ്ടായിരുന്നു.
ധാരാളം സാമുഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായിരുന്നു ഫ്ലെവിജ്.see
http://flevij.blogspot.com/

Paul said...

Sorry to hear of the sad end of his life.

Anonymous said...

excellent points and the details are more precise than somewhere else, thanks.

- Norman

ചക്രൂ said...

ഓഷോയും സത്യ സായി ബാബയും ഒരു ചരടില്‍ കെട്ടേണ്ട ആള്‍ക്കാര്‍ അല്ല .... സത്യ സായി ബാബാ ഒരു കപട സന്യാസി ആണ് ..
ഓഷോ ഒരു ഗുരുവും ...

ലേഖനം വളരെ നന്നായിട്ടുണ്ട് ....
മാനസിക സംഖര്‍ഷം കുറയ്ക്കാന്‍ ആള്‍ക്കാര്‍ ഓടി നടക്കുന്നിടത്തോളം കാലം ഇത്തരം കച്ചവടക്കാര്‍ക്ക് കഞ്ഞി കുടിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല

Anonymous said...

xcuse me,osho is a genius! he s great philosapher....

adarshangalum acharangalum kalakramela impure ayo pure ayo mattapedam...

nammal mallus r always thinkin -ves....
ini oru kurippu thayyarakkunnathinu munpu do read his books then comment!!!!

alakshyamai thayyarakkunnathokke vayikkanum alkarundennu7 orkkanam!!!

appu said...

enthayalum ithrayaum kaaryangal manassilakki vishakalanam cheythathu sradheyam. Osho oru mahanayirnnu. Adheham oru sadharana manushyanum aayirnnu. Adhava or sadharana manushyan aavaan sramichirunnu. Pachayaya manushyante swabhavikatha prathu kondu varan chilappo chila podikkaikal aavashyamanu.Ellavarum aashayangale jeevithathilekku pakarthan sramikkarilla. Chilarkku ava aacharathinte roopathil venam. Athaanu dhyanathinteyum mattum anubandhamayi Oshoyude aalkar avatharippikkan sramichathu ennu thonnunnu. Oshoye manassilakkan ettavum nalla vazhi adhehathinte psthakangalanu. Palarum avajnhayode maatti nirthunnavayanu ee psthakangal. Pakshe ava viplava vithkalanu paknnathu. Athu vayichu thanne anubhavikkanam

Paul said...

പ്രിയപ്പെട്ട അപ്പു,

സാധാരണ മനുഷ്യരുടെ വിശ്വാസം പിടിച്ചുപറ്റാൻ വേണ്ടി രജനീഷും (അടിക്കടി പേരുമാറുന്നതിനോട് ഞാൻ യോജിക്കുന്നില്ല. രവിശങ്കർ തന്റെ പേർ ശ്രീ ശ്രീ ശ്രീ എന്നാക്കുന്നതെന്നാണു എന്നു ഞാൻ കാത്തിരിക്കുകയാണു്.) സായിബാബയും യേശുവും മറ്റുപല കാലഘട്ടങ്ങളിലും ജീവിച്ചിരുന്ന ആൾ ദൈവങ്ങളും പ്രയോഗിച്ചിരുന്ന പൊടിക്കൈകൾ സത്യസന്ധമല്ലാത്ത വഴിത്തിരിവുകളിലാണു അവരെയെല്ലാം (നമ്മളെയും) എത്തിച്ചതു്.സത്യസന്ധതയുടെ ശക്തമായ പിന്തുണയില്ലാതെ സമൂഹത്തിനുവേണ്ടി എത്ര നന്മ ചെയ്യാൻ ശ്രമിച്ചാലും അതു പരാജയത്തിലും അധപ്പതനത്തിലും മാത്രമേ എത്തിക്കുകയുള്ളു. “ഞാൻ ദൈവമാണു്.നിങ്ങളൊക്കെ വെറും സാദാ മനുജന്മാരും. അതുകൊണ്ട് ഞാൻ പറയും പടി ജീവിക്കൂ. പിന്നെ ഒരു വൻകിട സാമ്പത്തിക ശക്തിയാവൻ മാത്രം പണം എന്റെ കാല്ക്കൽ നിക്ഷേപിക്കൂ.അതിൽ ഒരംശം ചാരിറ്റിക്കു ചെലവാക്കി ഞാൻ എന്റെ നിസ്വാർധത പാടിപ്പുകഴ്ത്താൻ നിങ്ങൾക്കു് അവസരം ഉണ്ടാക്കിത്തരാം” (യേശു ഇതു പറഞ്ഞോ എന്നെനിക്കറിയില്ല. ദൈവമാണെന്നു് ഏതായലും പറഞ്ഞു) എന്നൊക്കെ പറയുമ്പോഴേക്കും ആത്മീയാചാര്യൻ വെറും തട്ടിപ്പുകാരനായി തരം താഴുന്നു. ഭാഗ്യം ഗാന്ധിക്കു് ഇത്തരം “പൊടിക്കൈ”കളൊന്നും പ്രയോഗിക്കാൻ തോന്നാഞ്ഞതു്.

anushka said...

ഓഷോ ഗുരുവായിരുന്നു.നല്ലൊരു ചിന്തകനുമായിരുന്നു.പക്ഷെ,അദ്ദേഹം ഒരു ദുര്‍‌വൃത്തനുമായിരുന്നു.
മാനിയാക് ഡിപ്രസീവ് സൈക്കോസിസ് എന്ന മാനസികരോഗം ബാധിച്ചയാളായിരുന്നു ഓഷോ രജനീഷ് എന്ന് ചില പണ്ഡിതര്‍ വിലയിരുത്തുന്നു.ഉ‌ന്‍‌മാദത്തിന്റെ അവസ്ഥയില്‍ തീക്ഷ്ണമായി ചിന്തിക്കുകയും തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത അദ്ദേഹം പലപ്പോഴും ഉള്‍‌വലിഞ്ഞ് വിഷാദാവസ്ഥയിലും ആയിരുന്നു.തനിക്കുള്ള പ്രമേഹരോഗം അദ്ദേഹം അവഗണിച്ചിരുന്നു.അത് അദ്ദേഹത്തിന്റെ മരണം അകാലമാക്കി.എന്തായാലും നമ്മുടെ ആള്‍‌ദൈവങ്ങളില്‍ നിന്നും അദ്ദേഹം എത്രയോ ഉയരത്തില്‍ നില്‍ക്കുന്നു.
യേശുവിനെപ്പോലെയുള്ള മഹത്തുക്കളേയും ഇന്നത്തെ ആള്‍‌ദൈവങ്ങളേയും താരതമ്യപ്പെടുത്തുന്നത് ശരിയാണെന്നു തോന്നുന്നില്ല.ഭരണവര്‍ഗത്തിന്റെ പ്രിയങ്കരരാണ് ഇന്നത്തെ ആള്‍‌ദൈവങ്ങള്‍.സുഖജീവിതം നയിക്കുന്ന അവരുടെ ജീവിതത്തില്‍ ത്യാഗങ്ങളുടെ അംശമൊന്നുമില്ല.
യേശുദേവനെപ്പോലെയുള്ള ദൈവപുരുഷന്‍‌മാര്‍ അന്ന് നിലവിലുണ്ടായിരുന്ന വ്യവസ്ഥിതികളെ ശക്‌തമായി എതിര്‍ത്തിരുന്നവരും അതിനു വേണ്ടി പീഢനങ്ങള്‍ നേരിടേണ്ടി വന്നവരുമാണ്.ബെന്‍സ് കാറില്‍ യാത ചെയ്യുന്ന ഇന്നത്തെ ദൈവങ്ങള്‍ താല്‍ക്കാലിക ദൈവങ്ങള്‍ മാത്രമാണ്..

Anonymous said...

ഒരു ഓഷോ ക്യാമ്പില്‍ പങ്കെടുക്കണമെന്നു തോന്നുന്നു.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ശ്വാസക്കച്ചവടക്കാർ പ്രചണ്ഡമായ പ്രചരണത്തിന്റെ അകമ്പടിയോടെയുള്ള വിപണനതന്ത്രങ്ങളാൽ വിവരമുള്ളവരെ പോലും വീഴ്ത്തുന്നു.

ഉള്ളുകള്ളികൽ ആറിയിക്കുന്ന അനുഭവവിവരണം ഉപകാരപ്രദമായ അറിവുകൾ തന്നു.

lathish said...

ശ്വാസതെ ഈശ്വരവല്ക്കരിക്കുന്നതില്‍ അപാകത ഉണ്ട് ...copd patientsinu scoppila..

arun said...

ningal parayunnathanusrich vigraharadhana andha viswasamalle....ramayanavum.. mahafarathavum verum kadhakal maatravum....ithokke engane undaayyyy..ayurvedham engane undaayy...ellam through meditation...oshoyude text vayicha ssham parayuka..

swasam thanneyaanu namukk etavum kuduthal urjam tharunnath...ee course il pakduthu ennu paranjallo lekakan...oru kaaryam..pure vegitarion aayirikkanamm... daily 5 l vellam kudikkanam...allathavarkk verum excrsise aaye thonnullu...ambalangalil poyulla archanaye kkalum nallathanu swasathe arinju swantham vitil irunnulla meditation...

anushka said...

ഒരു ഓഷോ ക്യാമ്പില്‍ പങ്കെടുക്കണമെന്നു തോന്നുന്നു.

chandootty said...

ഓഷോ ആധുനിക മനുഷ്യന് വേണ്ടി തയ്യാറാക്കിയതാണ് ഡൈനാമിക് മെഡിറ്റേഷൻ ശ്വസനത്തെ നിരീക്ഷിക്കുന്നതിലൂടെ മനസ് ശാന്തമാക്കാൻ സാധിക്കും
.

Unknown said...

ചക്രു നിങ്ങളുടെ വൈകല്യ മുള്ള മനസിനെ ഓഷോയെ കുറിച്ച് അങ്ങനെ തോന്നു
ലെഹകനും ഏതാണ്ട് അതുപോലെ തന്നെ

Unknown said...

മൗനം

Unknown said...

ശരിയായി അനുഭവിക്കു പണ്ഡിത
(മനസിലാക്കു )

anushka said...

it is a nonsense